ADVERTISEMENT

കിഴക്കൻ ലണ്ടനിൽ രണ്ട്  യുവതികളുടെ മൃതദേഹം ചെറിയ ഫ്രീസറിനുള്ളിൽ ഒട്ടിപ്പിടിച്ച നിലയിൽ കണ്ടെത്തിയ  സംഭവത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. സാഹിദ് യൂനസ് എന്ന 35കാരനെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി പതിനാലിന് ഇയാളെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ഏപ്രിലിലായിരുന്നു  സംഭവം. 

2019  ഏപ്രിൽ 26നാണ് 35 ഉം 38ഉം വയസുള്ള  രണ്ടുയുവതികളുടെ മൃതദേഹം ഒട്ടിപ്പിടിച്ച  നിലയിൽ  പ്രതിയായ  സാഹിദ് യൂനസിന്റെ  വീട്ടിൽ  നിന്നും കണ്ടെത്തുന്നത്. ചെറിയ ഫ്രീസറിനുള്ളിലായിരുന്നു യുവതികളുടെ മൃതദേഹങ്ങൾ. 35  കാരിയായ  മിഹ്റികൻ മുസ്തഫ, 38   കാരിയായ ഹെൻറീക് സൂക്കസ് എന്നിവരായിരുന്നു  കൊല്ലപ്പെട്ടത്. 

മൂന്നു കുട്ടികളുടെ അമ്മയും  സൈപ്രസ്  സ്വദേശിയുമായ  മിഹ്റികാനെ  കാണാതായ സംഭവത്തില്‍ നടത്തിയ  അന്വേഷണത്തില്‍ ക്രൂരകൊലപാതകങ്ങളുടെ ചുരുളഴിഞ്ഞു. മൃതദേഹങ്ങൾ അനാദരവോടെ മറവുചെയ്തു എന്ന  കുറ്റം മാത്രമായിരുന്നു  പ്രതിയായ യൂനിസിനെതിരെ  ആദ്യം  ചുമത്തിയത്. പിന്നീട്  സ്കോട്ട്ലന്റ് യാർഡ്  സംഭവത്തിൽ വിശദമായ അന്വേഷണം  നടത്തുകയും പ്രതിക്കെതിരെ  കൊലക്കുറ്റം ചുമത്തുകയും ചെയ്തു. രണ്ടുസ്ത്രീകളുടെയും  ശരീരത്തിൽ മാരകമായ  മുറിവുകളുള്ളതായി  പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിരുന്നു. എന്നാൽ  കൊലപാതകത്തിലേക്ക് നയിച്ച  കാരണം വ്യക്തമല്ല. 

English Summary: Man, 35, is charged with murder of two women whose bodies were found in a freezer at an east London flat last year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com