ADVERTISEMENT

ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുന്നതിനിടെ ശുചിമുറിയില്‍ പോയ യുവതി പീഡനത്തിനിരയായി. പീഡനത്തിനുശേഷം പുരുഷന്‍മാര്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ യുവതിയുടെ സമീപത്തുതന്നെ ഉപേക്ഷിച്ചതിനാല്‍ പൊലീസ് പ്രതീകളെ കീഴ്പ്പെടുത്തി. ഹരിയാനയിലെ കര്‍ണാലിലാണ് സംഭവം. 

19 വയസ്സുള്ള യുവതിയാണ് ഞായറാഴ്ച പീഡനത്തിരയായത്. പാനിപ്പത്തില്‍നിന്നും സ്വദേശത്തേക്കു ബസില്‍ യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾ. യാത്രയ്ക്കിടെ ഒരു ബന്ധു ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്ന് ഇരുവരും കര്‍ണാലിനെ ടോള്‍ പ്ലാസയ്ക്കു സമീപം ബസിറങ്ങി. ഭര്‍ത്താവ് ബസ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്നതിനിടെ യുവതി ശുചിമുറിയിലേക്കു പോയി. തിരിച്ചുവരുമ്പോള്‍ രണ്ടു പുരുഷന്‍മാര്‍ പുറത്തു നില്‍പുണ്ടായിരുന്നു. ഒരാള്‍ കത്തികാട്ടി യുവതിയെ ഭീഷണിപ്പെടുത്തി അടുത്തുള്ള അടിപ്പാതയിലേക്കു കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതികളില്‍ ഒരാള്‍ അടിപ്പാതയ്ക്കു സമീപം ഒരു കടയില്‍ സ്നാക്സ് വില്‍ക്കുന്നയാളാണ്. രണ്ടാമത്തെയാള്‍ സുരക്ഷാ ജീവനക്കാരനും. രണ്ടുപേരെയും പൊലീസ് ഉടന്‍തന്നെ അറസ്റ്റ് ചെയ്തു.

പഞ്ചാബില്‍നിന്നുള്ളവരാണ് ദമ്പതികള്‍. പാനിപ്പത്തിലുള്ള ബന്ധുവിനെ കാണാന്‍ പോയി തിരിച്ചുവരികയായിരുന്നു. ഞായറാഴ്ച രാത്രി 11 മണിക്കാണ് പീഡനം നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com