ADVERTISEMENT

രണ്ടു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ നടന്ന വിവാഹത്തിന് ആയുസ്സ് വെറും 12 മണിക്കൂര്‍. ഉത്തര്‍പ്രദേശില്‍ മഥുരയ്ക്കു സമീപം ഹാമിപൂര്‍ ജില്ലയിലാണ് സംഭവം. 

സഹപാഠിയായിരുന്നു സന്ദീപ് എന്നയാളുമായാണ് പെണ്‍കുട്ടി പ്രണയത്തിലായിരുന്നത്. പ്രണയത്തെക്കുറിച്ച് അറിഞ്ഞ ബന്ധുക്കള്‍ പെണ്‍കുട്ടിയെ ബന്ധത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സമ്മര്‍ദമേറിയതോടെ പെണ്‍കുട്ടി കാമുകനെതിരെ മഥുര പൊലീസ് സ്റ്റേഷനില്‍ ലൈംഗിക പീഡന പരാതി നല്‍കി. പൊലീസ് സന്ദീപിനെ അറസ്റ്റ് ചെയ്തെങ്കിലും പെണ്‍കുട്ടി പിന്നീട് പരാതിയില്‍നിന്നു പിന്‍മാറി. ഇതു വീട്ടുകാരെ പ്രകോപിപ്പിച്ചു. അവര്‍ പെണ്‍കുട്ടിയെ വീട്ടില്‍നിന്നു പറത്താക്കി. പെണ്‍കുട്ടി നേരെ പോയത് കാമുകന്‍ സന്ദീപിന്റെ വീട്ടിലേക്ക്. സന്ദീപിന്റെ വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ വീട്ടില്‍ താമസവും തുടങ്ങി. തിങ്കളാഴ്ചയായിരുന്നു വിവാഹം. സന്ദീപിന്റെ വീട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാല്‍ പിറ്റേന്നു പ്രഭാതത്തില്‍തന്നെ പെണ്‍കുട്ടി വീണ്ടും മനസ്സു മാറ്റി. വിവാഹം വേണ്ടെന്നായിരുന്നു പുതിയ തീരൂമാനം. അതോടെ 12 മണിക്കൂര്‍ മാത്രം ദൈര്‍ഘിച്ച വിവാഹത്തിന് അകാലത്തില്‍ അന്ത്യം. 

പെണ്‍കുട്ടിയുടെ പെട്ടെന്നുള്ള മനസ്സുമാറ്റങ്ങള്‍ സന്ദീപിനെയും അസ്വസ്ഥനാക്കിയിരുന്നു. വിവാഹം വേര്‍പെടുത്താനുള്ള തീരുമാനം അതുകൊണ്ടുതന്നെ സന്ദീപ് എതിര്‍ത്തതുമില്ല. കാമുകിയുടെ മനസ്സുമാറ്റങ്ങളുമായി എനിക്കു പൊരുത്തപ്പെടാനാകുന്നില്ല. ഞാനവളെ സ്നേഹിച്ചു. പക്ഷേ, എന്താണു വേണ്ടതെന്ന് അവള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. എന്തായാലും സംഭവം പെട്ടെന്നുതന്നെ തീര്‍ന്നതില്‍ എനിക്ക് ആശ്വാസം- സന്ദീപ് പറഞ്ഞു. വീട്ടുകാരെ വിളിച്ചുവരുത്തിയ പൊലീസ് പെണ്‍കുട്ടിയെ അവര്‍ക്കൊപ്പമാക്കി സ്ഥലം കാലിയാക്കി. 

English Summary: UP girl ends marriage within 12 hours with boy she dated for 2 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com