ADVERTISEMENT

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കു കൂട്ടുനിന്നതിന്റെ പേരിൽ മൂന്ന് വനിതകളെ പൊലീസ് അറസ്റ്റ് ചെയ്തു. മേഗൻ റിച്ച്മോണ്ട്(32), താഷ സ്ട്രിൻജർ (37)  കാതറിൻ  മാക്ക്മുള്ളൻ (36) എന്നിവരാണ് അറസ്റ്റിലായത്. ഒഹിയോയിലാണ് സംഭവം. കുട്ടികളെ ഇവർ ലൈംഗികാതിക്രമത്തിനും ക്രൂരമായ പീഡനത്തിനും ഇരയാക്കിയതായാണ് റിപ്പോർട്ട്. 

3 വയസ്സു മുതൽ 13 വയസ്സു വരെ പ്രായമുള്ള കുട്ടികളാണ്. മയക്കു മരുന്നിനും പണത്തിനും വേണ്ടിയായിരുന്നു പീഡനം. പെൺകുട്ടികളെയും ആൺകുട്ടികളെയും സെക്സ് മാർക്കറ്റിലേക്ക് എത്തിച്ചു നൽകിയിരുന്നതായി യുവതികൾ സമ്മതിച്ചു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച അവസാനമായിരുന്നു അറസ്റ്റ്. മൂന്നു പേരെയും ബലാത്സംഗക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരുലക്ഷം ഡോളർ പിഴത്തുക കെട്ടിവയ്ക്കാനും കോടതി ആവശ്യപ്പെട്ടു. അതേസമയം പീഡനത്തിനിരയായ കുട്ടികളും പ്രതികളും തമ്മിലുള്ള ബന്ധം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ  പേർക്കു പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

English Summary: Gang of women let pedophiles rape children as young as 3 for cash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com