ADVERTISEMENT

85 വയസുണ്ട് ശാന്താഭായി പവാറിന്. പക്ഷേ, ഈ പ്രകടനം കണ്ടാൽ യുവാക്കൾ തോറ്റുപോകും. കയ്യിലുള്ള വടികൾ കറക്കി തെരുവിൽ കൂടി നിന്നവരെ അമ്പരപ്പിക്കുകയാണ് ശാന്ത ഭായി. നടി ഐശ്വര്യ കെയ്‌ലാണ് ശാന്താഭായിയുടെ വിസ്മയിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിഡിയോ സേഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. 

ശാന്താഭായി പവാർ എന്നു പേരായ  സ്ത്രീ പുനെയിലെ റോഡിൽ ലാത്തി കത്തി പ്രകടനം  നടത്തുന്നു എന്ന  കുറിപ്പോടെയാണ് ഐശ്വര്യ വിഡിയോ പങ്കുവച്ചത്. വിഡിയോ കണ്ട പലരും ശാന്താഭായിക്ക് സഹായവുമായി എത്തി. പുനെ സിറ്റി പൊലീസ് കമ്മിഷണർ ഡോ. വെങ്കടേശവും താരങ്ങളായ റിതേഷ് ദേശ് മുറ് സോനു സൂഡ് എന്നിവരും ഇക്കൂട്ടത്തിൽ പെടുന്നു. 

എൺപത്തിയഞ്ചാം വയസ്സിലെ തന്റെ പ്രകടനത്തെ കുറിച്ച് ശാന്താഭായി പറയുന്നത് ഇങ്ങനെ: ‘എട്ടു വയസ്സു മുതൽ ഞാൻ ഇത് ചെയ്യുന്നുണ്ട്. കഠിനാധ്വാനം ചെയ്യാൻ എന്റെ പിതാവ് പഠിപ്പിച്ചു. കോവിഡിനെ ഭയന്ന് ജനങ്ങളെല്ലാം തന്നെ വീടിനുള്ളിൽ കഴിയുകയാണ്. റോഡിൽ ഞാൻ പ്രകടനം നടത്താൻ തീരുമാനിക്കുമ്പോൾ പാത്രത്തിൽ തട്ടി ശബ്ദമുണ്ടാക്കി അവരെ അറിയിക്കും.’– അവർ പറയുന്നു. 

ശാന്താഭായിയുടെ അസാധ്യ കഴിവിനെ പ്രശംസിക്കുകയാണ് വിഡിയോ കണ്ടവർ. ‘ദൈവ കൃപയാൽ ഈ പ്രായത്തിലും പ്രകടനം നടത്താൻ സാധിക്കുന്നുണ്ട്. ഇത് എന്റെ ജീവിക്കാനുള്ള മാർഗം കൂടിയാണ്. പേരക്കുട്ടികളെല്ലാം പഠിക്കുന്നുണ്ട്. ഞങ്ങൾക്ക് സന്തോഷമുണ്ട്.’– ശാന്താഭായി പറഞ്ഞു. 

‘ 85–ാം വയസ്സിലും അനായാസേന പ്രകടനം നടത്താൻ അവർക്ക് സാധിക്കുന്നു. ദൈനം ദിന ജീവിതത്തിനായാണ് അവരുടെ അധ്വാനം. അമ്മ, ഇതൊരു വലിയ കാര്യമാണ്.’ എന്നായിരുന്നു ശാന്താ ഭായിയുടെ വിഡിയോക്ക് താഴെ വന്ന ഒരു കമന്റ്. മറ്റൊരാൾ പറയുന്നത് ഇങ്ങനെ: അവർ ഒരു യഥാർഥ പോരാളിയാണ്. അവരുടെ കഴിവ് ലോകത്തിനു മുന്നിൽ കാണിക്കാന്‍ ഒരു അവസരം ഉണ്ടാക്കണം.’ ശാന്താഭായി ദീദി നിങ്ങൾക്ക് സല്യൂട്ട് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഏതായാലും നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com