ADVERTISEMENT

മോശമായ രീതിയിൽ ഭാര്യയുടെ ഫോണിലേക്ക് വിഡിയോ കോൾ വന്നതായി ഭർത്താവിന്റെ പരാതി. മഹാരാഷ്ട്രയിലെ ഔറംഗാ ബാദിലാണ് സംഭവം. സ്ത്രീയോട് ലൈംഗികത ആവശ്യപ്പെട്ടായിരുന്നു കോൾ എന്നും ഭർത്താവിന്റെ പരാതിയിൽ പറയുന്നു. സ്വകാര്യഭാഗം പ്രദർശിപ്പിച്ച അക്രമി വിഡിയോകോളിലൂടെ ലൈംഗികത ആവശ്യപ്പെടുകയായാരുന്നു എന്നും പരാതിയിൽ പറയുന്നു. 

പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുക, മോശമായ രീതിയിൽ സംസാരിക്കുക, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. മോശംരീതിയിൽ സംസാരിച്ചുകൊണ്ട് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള കോൾ പരാതിക്കാരന്റെ ഭാര്യ പെട്ടന്നു തന്നെ ഒഴിവാക്കുകയായിരുന്നു എന്ന് വാലുജ് എസ്ഐ സതീഷ് പണ്ഡിറ്റ് പറഞ്ഞു. വിഡിയോ കോൾ ചേയ്ത് നിമിഷങ്ങൾക്കകം തന്നെ അക്രമി തന്റെ സ്വകാര്യഭാഗം സ്ത്രീക്ക് പ്രദർശിപ്പിക്കുകയായിരുന്നു. അവർ ഉടൻ തന്നെ ഭർത്താവിനെ വിവരം അറിയിച്ചു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഫോണ്‍നമ്പർ കണ്ടെത്തിയതായും പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പണ്ഡിറ്റ് വ്യക്തമാക്കി. 

സമാനമായ സംഭവം ഗുരുഗ്രാമിലും ഉണ്ടായി. യാത്രയ്ക്കിടെയായിരുന്നു യുവതിക്ക് ദുരനുഭവമുണ്ടായത്. മെട്രോയിൽ എതിരായി ഇരുന്നയാൾ അപമര്യാദയായി പെരുമാറിയതായി യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘എങ്ങനെയാണ് ആളുകൾക്ക് ഇത്തരത്തിൽ പെരുമാറാൻ സാധിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സ്വകാര്യഭാഗം എനിക്കു നേരെ പ്രദർശിപ്പിച്ചു കൊണ്ടാണ് അയാൾ ഇരുന്നത്. ഈ വൃത്തികേട് കണ്ടപ്പോൾ ഞാൻ മുഖം തിരിച്ചു.’ യുവതി  സോഷ്യല്‍ മീഡിയയിൽ കുറിച്ചു. സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം യുവതി പിന്നീട് പൊലീസിൽ പരാതി നൽകി. മുംബൈ, ബംഗലൂരു, പുനെ, അഹമ്മദാബാദ് എന്നീ പ്രധാന നഗരങ്ങളിലെല്ലാം ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറുന്നതായി പൊലീസ് അറിയിച്ചു. 

English Summary: Maharashtra: Man flashes private parts at woman on video call; booked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com