കൊല്ലും! പിൻസീറ്റിലിരുന്ന് യൂബർ ഡ്രൈവറുടെ കഴുത്ത് ഞെരിച്ച് സ്ത്രീ; മരണം മുന്നിൽ കണ്ടെന്ന് ഡ്രൈവർ
Mail This Article
യൂബർ ഡ്രൈവർക്കു നേരെ യാത്രക്കാരിയുടെ ക്രൂരമായ ആക്രമണം. അമേരിക്കയിലെ ഫ്ലോറിറിഡയിലാണ് സംഭവം. ഡ്രൈവർക്കു നേരെ യാത്രക്കാരിയുടെ അപ്രതീക്ഷിത ആക്രമണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഏപ്രിൽ പതിനേഴിനു വാഹനത്തിൽ കയറിയ യാത്രക്കാരിയിൽ നിന്നും ഞെട്ടിക്കുന്ന അനുഭവമാണ് ഉണ്ടായതെന്ന് ആക്രമണത്തിന് ഇരയായ ഡ്രൈവർ പറഞ്ഞു.
വാഹനത്തില്‍ കയറിയ സ്ത്രീ മാന്തുകയും കഴുത്തു ഞെരിക്കുകയും മർദിക്കുകയും ചെയ്തതായി ഡ്രൈവർ മിഖായേല്‍ ഹാസി ജൂനിയർ പറഞ്ഞു. അപ്രതീക്ഷിത ആക്രമണത്തിൽ അക്ഷരാർത്ഥത്തിൽ ഭയന്നു പോയി. ഇപ്പോൾ പ്രചരിക്കുന്ന അഞ്ച് മിനുട്ട് വിഡിയോ ആക്രമണത്തിന്റെ അവസാന ദൃശ്യങ്ങളാണ്. ഇതിനു മുൻപ് തന്നെ അവര്‍ ദേഹോപദ്രവം ഏൽപിക്കാൻ തുടങ്ങി എന്നും യൂബര്‍ ഡ്രൈവർ പറഞ്ഞു.
55കാരിയായ മിഷേൽ സ്റ്റിൽ വെൽ എന്ന സ്ത്രീ യുബർ ഡ്രൈവറെ ആക്രമിക്കുന്നതാണ് വഡിയോ. പിറകിലിരുന്ന സ്ത്രി ഇയാളുടെ കഴുത്ത് ഞെരിച്ച് ‘കൊല്ലും’ എന്നു പറയുന്നതും ദൃശ്യങ്ങളിലുണ്ട്. തനിക്ക് ശ്വാസംമുട്ടുന്നതായും വിടാൻ ഇയാൾ അപേക്ഷിക്കുന്നതും വിഡിയോയിൽ ഉണ്ട്. ‘ഞാൻ നിങ്ങളുടെ യൂബർ ഡ്രൈവർ മാത്രമാണ്. എനിക്ക് ശ്വാസം എടുക്കാൻ സാധിക്കുന്നില്ല, വിടൂ’.– എന്നാണ് ഡ്രൈവർ പറയുന്നത്.
അപ്രതീക്ഷിതമായ ആക്രമണത്തിൽ അക്ഷരാർത്ഥത്തിൽ ഭയന്നു പോയതായും ഹാസെ വെളിപ്പെടുത്തി. ‘എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും ഭയന്ന ഒരു സംഭവം മുൻപ് ഉണ്ടായിട്ടില്ല. മരിക്കാൻ പോകുകയാണെന്നു ഞാൻ കരുതി. മിഷേലിന്റെ മകളാണ് ടാക്സി വിളിച്ചത്. അമ്മയെ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്ന് പറഞ്ഞു. ആദ്യത്തെ 20 മിനുട്ട് അവർ ഉറക്കമായിരുന്നു. പിന്നീടാണ് ദേഹോപദ്രവം തുടങ്ങിയത്.’– യൂബർ ഡ്രൈവർ പറഞ്ഞു. സംഭവത്തില്‍ അക്രമിയായ സ്ത്രീയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്ത്രീ മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
English Summary: Woman Attack Uber Driver