മയക്കു മരുന്നു കുത്തിവച്ച് കാഴ്ച നഷ്ടമായി; പെൺകുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി
Mail This Article
മയക്കു മരുന്നു നൽകി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയ്ക്ക് കാഴ്ച ശക്തി നഷ്ടമായി. മധ്യപ്രദേശിലെ പാലിയിൽ നിന്ന് ജൂൺ 18ന് കാണാതായ 22കാരിയാണു ക്രൂര പീഡനത്തിന് ഇരയായത്. ഡെറാഡൂണിൽ വച്ച് മയക്കു മരുന്ന് കുത്തി വച്ച് പെൺകുട്ടിയെ മെഡിക്കൽ സ്റ്റോർ ഉടമയായ പ്രതി ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ജൂൺ 26നാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് അനന്ത്പൂർ കാളൂ സ്റ്റേഷനിൽ ജൂൺ 18ന് പരാതി രജിസ്റ്റർ ചെയ്തിരുന്നു. ജൂൺ 26ന് ഡെറാഡൂൺ പൊലീസ് സ്റ്റേഷനിൽ ഒരു അജ്ഞാത കോൾ എത്തുകയായിരുന്നു.
‘അജ്ഞാത കോളിനെയും പ്രാദേശിക വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പെൺകുട്ടിക്കായുള്ള തിരച്ചിൽ ആരംഭിച്ചത്. 35കാരനായ ബദ്രിദാസാണ് കേസിലെ പ്രതി. ഗുളികകൾ നൽകിയും മയക്കു മരുന്നു കുത്തിവച്ചും ഇയാൾ പെൺകുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് കാഴ്ച ശക്തി നഷ്ടമായ പെൺകുട്ടിയെ ഇയാൾ ഡറാഡൂണിലെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തെ കുറിച്ച് ഡോക്ടറോട് പറഞ്ഞത്. തുടർന്ന് ഡോക്ടർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പെൺകുട്ടിയോട് കൂടുതൽ വിവരങ്ങൾ തിരക്കുകയം പ്രതിയെ പിടികൂടുകയും ചെയ്തു. ’–പൊലീസ് പറഞ്ഞു.
തലവേദനയ്ക്ക് മരുന്നു വാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തിയ പെൺകുട്ടിയെ പ്രതി അകത്തേക്ക് വിളിച്ച് മയക്കു മരുന്ന് നൽകി. പിന്നീട് കണ്ണുതുറന്നപ്പോൾ ഡറാഡൂണിലെ ഹോട്ടൽ മുറിയിലായിരുന്നു എന്നും പെൺകുട്ടി മൊഴിനൽകി. അവിടെ വച്ച് നിരന്തരം മയക്കു മരുന്നു നൽകി ഇയാൾ പീഡിപ്പിക്കുമായിരുന്നു എന്നും പെൺകുട്ടി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
English Summary: Madhya Pradesh Woman Drugged Raped Loses Eyesight