ADVERTISEMENT

അധോവായുവിലൂടെ കോടികൾ സമ്പാദിച്ച യുവതിയുടെ കഥ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അമേരിക്കൻ ടെലിവിഷൻ താരം സ്്റ്റെഫനി മാറ്റോയാണ് സ്വന്തം അധോവായു വിറ്റ് സമ്പന്നയായത്. ടിക്ടോക്കിലൂടെ താരം തന്നെയാണ് വിചിത്ര രീതിയിലൂടെ പണം സമ്പാദിച്ചതിനെ പറ്റി പറഞ്ഞ് സോഷ്യൽ ലോകത്തെ ഞെട്ടിച്ചത്. എന്നാൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്റ്റെഫനി ഇപ്പോൾ ആശുപത്രിയിലാണെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

കൂടുതൽ അധോവായുവിനായി നടത്തിയ പരിശ്രമങ്ങളാണ് സ്റ്റെഫനിയെ ആശുപത്രിയിലാക്കിയത്. സ്വന്തം അധോവായൂ കുപ്പിയാക്കി വിൽക്കുകയാണ് സ്റ്റെഫനിയുടെ വിചിത്രമായ രീതി. ഒരു കുപ്പിക്ക് 1000 ഡോളറാണ് സ്റ്റെഫനി ഈടാക്കുന്ന വില. ഇതുവാങ്ങാൻ നിരവധി പേരുണ്ടെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരാഴ്ച 50 കുപ്പിയെങ്കിലും വിൽക്കപ്പെടും. എന്നാൽ ആശുപത്രിയിലായതിനെ തുടർന്ന് ഈ ബിസിനസ്സിൽ നിന്നും പിന്മാറുകയാണെന്ന് സ്റ്റെഫിനി പറഞ്ഞു 

‘എനിക്ക് പക്ഷാഘാതം വന്നെന്നാണ് ഞാൻ കരുതിയത്. ഇത് എന്റെ അവസാന നിമിഷമാണെന്നു തോന്നി. അധോവായുവിനായി കൂടുതൽ പരിശ്രമങ്ങൾ നടത്തിയതാണ് കാരണം. എനിക്ക് പലപ്പോഴും ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്നു. എന്നാൽ ഒടുവിൽ ഹൃദയം സ്തംഭിക്കന്നതായി തോന്നി. ഭയം തോന്നിയ ഞാൻ ഉടനെ സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു. അറ്റാക്കാണെന്നാണ് ഞാൻ ആദ്യം കരുതിയത്.  ’– താരം പറഞ്ഞു. കൂടുതൽ അധോവായുവിനായുള്ള ഭക്ഷണം സ്റ്റെഫനി ധാരാളം കഴിച്ചിരുന്നു. ആശുപത്രിയിലായ ദിവസം മൂന്നിനം പ്രോട്ടീൻ ഷേക്കുകളും വലിയ  പാത്രം ബ്ലാക്ക് ബീൻസ് ജ്യൂസും കഴിച്ചിരുന്നു. 

ആശുപത്രിയിലെത്തിയതോടെ തനിക്കു സംഭവിച്ചത് ഹാർട്ട് അറ്റാക്ക് അല്ലെന്നു മനസ്സിലായതായും യുവതി വ്യക്തമാക്കി.  നാരുകൾ കൂടുതലുള്ള ഭക്ഷണ പദാർഥങ്ങൾ കൂടുതൽ കഴിക്കുന്നതിനെ തുടർന്നുണ്ടായ അസിഡിറ്റി പ്രശ്നങ്ങളായിരുന്നു സ്റ്റെഫനിയുടെ ശാരീരിക അസ്വസ്ഥതകൾക്കു കാരണമായത്. ഇതോടെ പുതിയ തൊഴിൽ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാണെന്നും സ്റ്റെഫനി വ്യക്തമാക്കി. 

English Summary: TV Star Hospitalised After Trying To Fart Too Much

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com