ADVERTISEMENT

‘തുറിച്ചു നോട്ടങ്ങൾ, പരിഹാസം കലർന്ന ഉപദേശങ്ങൾ, കുത്തുവാക്കുകൾ...’ പത്തനംതിട്ട സ്വദേശി ദീപ്തിയുടെ ജീവിതത്തിന്റെ കണക്കുപുസ്തകം തിരഞ്ഞാൽ വരിയും നിരയും തെറ്റാതെ ഈ പറഞ്ഞതെല്ലാം ഉണ്ടാകും. ജീവിതത്തിന്റെ ഏതെങ്കിലും ക്രോസ് റോഡിൽ വച്ച് നേരിട്ടതല്ല ദീപ്തിയുടെ ഈ പരീക്ഷണങ്ങളൊക്കെയും. ജനിച്ച് അധികനാളാകും മുൻപേ ആദ്യം സ്വന്തം ശരീരത്തോടും പിന്നെ സമൂഹത്തോടും പടവെട്ടി തുടങ്ങി ഈ സീതത്തോടുകാരി.

അധ്യാപികയുടെ മേൽവിലാസമാണ് ജീവിതം മുന്നിലേക്കു വച്ചതെങ്കിലും ക്ലാസ് മുറികളും സിലബസുകളും താണ്ടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നതായിരുന്നു ദീപ്തിയുടെ നിയോഗം. വെളിച്ചമെത്താത്ത ആദിവാസി ഊരുകൾ, അടിസ്ഥാന സൗകര്യം പോലും നിഷേധിക്കപ്പെട്ട കുടിലുകൾ, അവിടേക്കെല്ലാം കരുണയുടെ കരങ്ങൾ നീട്ടി ദീപ്തിയെത്തി. അപൂർവമായൊരു ശാരീരിക അവസ്ഥയുടെ പേരിൽ ദീപ്തിക്ക് നേരിടേണ്ടി വന്ന ജീവിത പോരാട്ടങ്ങളും ചില്ലറയല്ല. വനിത ഓൺലൈനോടു മനസു തുറന്നു സംസാരിക്കുമ്പോഴും ദീപ്തി വികാരാധീനയായി.

‘ജനിച്ച് അധിക നാളാകും മുമ്പേ ശരീരത്തിൽ എന്തോ ഒരു വ്യത്യാസം കണ്ടു തുടങ്ങിയിരുന്നു. ദിവസങ്ങൾ കടന്നു പോകേ തൊലിപ്പുറം പാമ്പ് പടം പൊഴിക്കുന്നതു പോലെ മാറി വരുന്നു. ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും അത് വ്യാപിച്ചു. അന്ന് പരിഹാരം തേടി ആശുപത്രികൾ കയറിയിറങ്ങുമ്പോഴും നാട്ടുകാർ അടക്കം പറഞ്ഞത് മറ്റു ചിലതായിരുന്നു. മുറപ്പെണ്ണിനെ അച്ഛൻ വിവാഹം കഴിച്ചതു കൊണ്ടാണത്രേ എന്റെ ശരീരം ഇങ്ങനെ ആയത്. അമ്മ ഗർഭിണിയായിരിക്കേ അച്ഛൻ പാമ്പിനെ വല്ലതും കൊന്നിട്ടുണ്ടോയെന്നും അങ്ങനെ ചെയ്താലാണ് ശരീരം പാമ്പിന്റേതു പോലെ ആകുന്നതെന്നും മറ്റു ചിലർ.’– ദീപ്തി ആ നാളുകൾ ഓർക്കുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com