ഏറെ പ്രിയപ്പെട്ട താരപുത്രിമാർ ബോളിവുഡിൽ അരങ്ങേറ്റം നടത്തിയതു മുതൽ ആരാധകർ ചർച്ച ചെയ്യുന്നത് ഒരേ കാര്യമാണ്. ആരാണ് ഇവരിൽ മികച്ചു നിൽക്കുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെയും ബോണികപൂറിന്റെയും മകൾ ജാൻവി കപൂറോ അതോ സെയ്ഫ് അലീഖാന്റെയും അമൃത സിങ്ങിന്റെയും മകൾ സാറാ അലീഖാനോ?
സംവിധായകനും നിർമ്മാതാവുമായ കരൺജോഹറിനും അടുത്തിടെ ഇത്തരത്തിലൊരു ചോദ്യത്തിന് മറുപടി പറയേണ്ടി വന്നു. താരപുത്രിമാരിൽ ആരായിരിക്കും കൂടുതൽ അവാർഡുകൾ വാങ്ങിക്കൂട്ടാൻ പോകുന്നത് എന്നായിരുന്നു കരൺജോഹറിനോട് ചില മാധ്യമ പ്രവർത്തകർ ചോദിച്ചത്. സാറാ അലീഖാന്റെ രണ്ടാമത്തെ ചിത്രമായ സിംബയുടെ ട്രെയിലർ ലോഞ്ചിനെത്തിയപ്പോഴായിരുന്നു കരൺജോഹറിനോട് ചില റിപ്പോർട്ടറുമാർ ഈ സംശയം ഉന്നയിച്ചത്.
''ഇരുപത്തൊന്നോ ഇരുപത്തിരണ്ടോ വയസ്സുള്ള രണ്ടുപെൺകുട്ടികൾ ഇപ്പഴേ താരതമ്യങ്ങൾക്ക് വിധേയരാവുകയാണ്. ഇത് ശരിയല്ല. അവർ രണ്ടുപേരും കഠിനാധ്വാനികളാണ്, സുന്ദരികളും. അവാർഡ് ഒരു പ്രശ്നമേയല്ല. അവർ ചെയ്യുന്ന ജോലിക്ക് പകരമായി ആളുകൾ നൽകുന്ന സ്നേഹവും പിന്തുണയുമാകും എന്നും അവർക്കു കിട്ടുന്ന അവാർഡുകൾ"– കരൺ പറയുന്നു.
ജാൻവി കപൂറിന്റെ ആദ്യചിത്രമായ ധടക്കിന്റെയും സാറാഅലീഖാന്റെ രണ്ടാമത്തെ ചിത്രമായ സിംബയുടെയും നിർമ്മാതാവാണ് കരൺ ജോഹർ.