ADVERTISEMENT

ബിടൗണിലെ മുൻനിര നായികനടിമാർക്കെതിരെ കങ്കണ ഉന്നയിച്ച ആരോപണങ്ങൾക്ക് വിദ്യാബാലന്റെ മറുപടി. കങ്കണ അഭിനയിച്ച മണികർണിക എന്ന ചിത്രം കണ്ടതിനു ശേഷം ഒരു മാധ്യമത്തിനു നൽകിയ പ്രതികരണത്തിലാണ് വിദ്യ മനസ്സു തുറന്നത്.

''മണികർണിക തിയറ്ററിൽ പോയി കണ്ടു. ചിത്രത്തിനുവേണ്ടി അത്രയധികം കഠിനാധ്വാനം ചെയ്ത ഓരോ വ്യക്തിയെക്കുറിച്ചും വളരെയധികം മതിപ്പു തോന്നുന്നു. അത്തരം ഗംഭീരമായ യുദ്ധരംഗങ്ങളൊന്നും ഇന്ത്യൻ സിനിമയിൽ ഇതിനു മുൻപ് കണ്ടിട്ടില്ല. ആ ടീമിന് മുഴുവൻ എന്റെ അഭിനന്ദനങ്ങൾ''.- വിദ്യ പറയുന്നു.

Kangana Ranaut
കങ്കണ

ബോളിവുഡിൽ നിന്ന് താൻ അനുഭവിക്കുന്ന അവഗണനയെക്കുറിച്ചും ചില മുൻനിര യുവനടിമാരിൽ നിന്നുണ്ടായ പക്ഷപാതപരമായ പെരുമാറ്റത്തെക്കുറിച്ചും അടുത്തിടെ കങ്കണ തുറന്നു പറഞ്ഞിരുന്നു. തന്റെ ചിത്രങ്ങൾക്ക് ബോളിവുഡിലെ പല സഹതാരങ്ങളും പിന്തുണ നൽകാറില്ലെന്നും, ബോളിവുഡിലെ ഗാങ്ങുകൾ ഒരിക്കലും തനിയ്ക്കൊപ്പം നിന്നിട്ടില്ലെന്നുമായിരുന്നു കങ്കണ ഉയർത്തിയ ആരോപണങ്ങൾ. തന്നേക്കാൾ ജൂനിയറായ പല നടിമാരും അവരുടെ ചിത്രങ്ങളുടെ ട്രെയിലറുകൾ തനിക്കയച്ചു തരുകയും താൻ അവരെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തിരിച്ച് ആ മര്യാദ തന്നോടാരും കാട്ടിയിട്ടില്ലെന്നും കങ്കണ വെളിപ്പെടുത്തി.

ആലിയ ഭട്ട് ഉൾപ്പടെയുള്ള യുവനടിമാരുടെ പേരെടുത്തു പറഞ്ഞുകൊണ്ടാണ് കങ്കണ ആരോപണം ഉന്നയിച്ചത്. നട്ടെല്ലില്ലാത്തവരെന്നും നാണമില്ലാത്തവരെന്നുമൊക്കെയാണ് കേവലം സ്വാർഥലാഭത്തിനുവേണ്ടി തന്നെ സമീപിച്ചവരെ കുറിച്ച് സംസാരിക്കാൻ കങ്കണ ഉപയോഗിച്ച വാക്കുകൾ.

ബോളിവുഡിൽ തന്നെ ആരും പിന്തുണയ്ക്കുന്നില്ല എന്ന് രോഷത്തോടെ തുറന്നു പറഞ്ഞ കങ്കണയ്ക്ക് വിദ്യയുടെ നല്ല വാക്കുകൾ ആശ്വാസത്തിന് വക നൽകുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. മണികർണിക എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനു തയാറെടുത്ത കങ്കണ, പുൽവാമ ഭീകരാക്രമണത്തിൽ 40 ഓളം ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ട വാർത്തയറിഞ്ഞതോടെ ആഘോഷത്തിൽ നിന്ന് പിന്മാറിയതായും റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com