ADVERTISEMENT

അയാൾ ആക്രമിക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഞാൻ കൈത്തണ്ട മുറിക്കും. അങ്ങനെയാണ് ആ നശിച്ച ബന്ധത്തിൽ നിന്ന് ഞാൻ പുറത്തു കടന്നത്. കൈത്തണ്ടയിലെ മുറിവുകളുടെ ചിത്രം പുറത്തുവിട്ടുകൊണ്ട് താനും ഗാർഹിക പീഡനത്തിന്റെ ഇരയായിരുന്നുവെന്ന് ഇവാൻ റേച്ചൽ വുഡ് തുറന്നു പറഞ്ഞു.

ഗാർഹിക പീഡനത്തിനെതിരെ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് അയാം നോട്ട് ഓക്കെ എന്ന ഹാഷ്ടാഗിലൂടെ അമേരിക്കൻ നടിയും ഗായികയുമായ ഇവാൻ റേച്ചൽ വുഡ് താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പങ്കുവച്ചത്.

''അറപ്പുള്ള കാര്യങ്ങൾ നിർബന്ധിച്ച് ചെയ്യിക്കും. അയാളുടെ ക്രൂരതയെക്കുറിച്ച് പുറത്തു പറയാതിരിക്കാൻ ഞാൻ ഏറ്റവും വെറുക്കുന്ന ദൃശ്യങ്ങവ്‍ കാട്ടി ബ്ലാക്ക്മെയിൽ ചെയ്യും.''- റേച്ചലിന്റെ ട്വീറ്റിങ്ങനെ.

'' രണ്ടു വർഷം നീണ്ടു നിന്ന ആ മോശം ബന്ധത്തിൽ നിന്ന് ഞാൻ പലപ്പോഴും രക്ഷപെട്ടത് സ്വയം എന്നെത്തന്നെ മുറിവേൽപ്പിച്ചുകൊണ്ടായിരുന്നു. അയാൾ എന്നെ ഭീഷണിപ്പെടുത്തുമ്പോഴും ആക്രമിക്കാൻ ശ്രമിക്കുമ്പോഴുമെല്ലാം ഞാൻ എന്റെ കൈത്തണ്ട മുറിച്ചുകൊണ്ടാണ് അയാളെ പ്രതിരോധിച്ചിരുന്നത്. താൽക്കാലികമായിട്ടെങ്കിലും അയാളുടെ ചൂഷണം തടയാൻ എനിക്കായത് ആ പ്രതിരോധ മാർഗത്തിലൂടെയാണ്. ആ സമയത്ത് ഈ ചൂഷണത്തിൽ നിന്ന് എങ്ങനെ മുക്തയാകണം എന്നെനിക്കറിയില്ലായിരുന്നു. വിട്ടിട്ടു പോരാൻ എനിക്ക് ഭയവുമായിരുന്നു.  കൈയിലെ മുറിപ്പാടിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് റേച്ചൽ കുറിയ്ക്കുന്നു. 

കണ്ണീർക്കയത്തിൽ വീണപ്പോൾ എന്ന അടിക്കുറിപ്പോടെയാണ് ഗാർഹിക പീഡനം അനുഭവിച്ചുകൊണ്ടിരുന്ന സമയത്തെ ചിത്രങ്ങൾ അവർ പങ്കുവച്ചത്. ഫൊട്ടോഷൂട്ട് നടത്തിയ ദിവസത്തെ 31കാരിയായ താരം ഓർത്തെടുക്കുന്നതിങ്ങനെ :-

'' ഒരു നശിച്ച ബന്ധത്തിൽപ്പെട്ടതു കാരണം ഞാൻ ആകെ ക്ഷീണിതയായിരുന്നു. ആകെ മെലിഞ്ഞ്, വിഷാദം ബാധിച്ച് ഒന്നു നേരെ നിൽക്കാൻ പോലുമാവാത്ത ദിവസമായിരുന്നു അന്ന്'- റേച്ചൽ പറയുന്നു.

അടുത്തിടെ ഡാക്സ് ഷെപേർഡിന് അനുവദിച്ച അഭിമുഖത്തിലും അവർ താനനുഭവിച്ച ഗാർഹിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com