ADVERTISEMENT

അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് താനും കാസ്റ്റിങ് കൗച്ചിന് ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന് ബോളിവുഡ് താരം സരീൻ ഖാൻ. മുൻപ് രാധിക ആപ്തേ, കൽക്കി കേക്ക്‌ലാൻ, വിദ്യാബാലൻ തുടങ്ങിയ അഭിനേത്രികൾ ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് സരീൻ ഖാൻ തന്റെ ദുരനുഭവത്തെക്കുറിച്ച് പറഞ്ഞത്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അഭിനയ ജീവിതത്തിൽ രണ്ടു തവണ കാസ്റ്റിങ് കൗച്ചിന് ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന് അവർ തുറന്നു പറഞ്ഞത്.

ചിത്രീകരണത്തിനു മുൻപായി ചുംബനരംഗം സംവിധായകനോടൊപ്പം റിഹേഴ്സിൽ ചെയ്ത് പഠിക്കണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ :-

'' ചുംബനരംഗം തന്നോടൊപ്പം റിഹേഴ്സൽ ചെയ്തു പഠിക്കണമെന്ന് സംവിധായകൻ എന്നോടാവശ്യപ്പെട്ടു. ആ സമയത്ത് അഭിനയ ജീവിതം തുടങ്ങിയിട്ടേയുള്ളൂ. നിന്റെ ഇൻഹിബിഷൻ മാറ്റിവയ്ക്കൂവെന്ന് സംവിധായകൻ പലതവണ പറഞ്ഞു. അദ്ദേഹത്തിന് ഞാൻ നൽകിയ മറുപടിയിതാണ്. എന്ത്? ഞാൻ ചുംബനരംഗങ്ങൾ റിഹേഴ്സൽ ചെയ്ത് നോക്കാറില്ല''. എന്നാണെന്നും സരീൻ ഖാൻ പറയുന്നു.

മറ്റൊരു സംഭവത്തെ സരീൻ ഖാൻ ഓർത്തെടുക്കുന്നതിങ്ങനെ :- 

'' മറ്റൊരവസരത്തിൽ ഒരാൾ എന്നോടു പറഞ്ഞു. താൽപര്യമുണ്ടെങ്കിൽ സൗഹൃദത്തിനപ്പുറം ഒരു ബന്ധത്തിനു തയാറാകാമോ?, മറുപടി അതേയെന്നാണെങ്കിൽ പുതിയ പ്രൊജക്റ്റിൽ ശ്രദ്ധേയമായ ഒരവസരം നൽകാം''

കാസ്റ്റിങ് കൗച്ചിങ് പോലെയുള്ള ദുരനുഭവങ്ങൾ മാത്രമല്ല സൈബർ ആക്രമണങ്ങൾക്കും ബോഡിഷെയിമിങ്ങിനും പലതവണ സരീൻ ഇരയായിട്ടുണ്ട്. അടുത്തിടെ ജയ്പൂർ യാത്രക്കിടെ സമൂഹമാധ്യമങ്ങളിൽ സരീൻ പങ്കുവച്ച ചിത്രത്തിന്റെ ചുവടുപിടിച്ച് ഒട്ടേറെ വിമർശനങ്ങൾ അവർക്ക് കേൾക്കേണ്ടി വന്നു. ക്രോപ് ടോപ് ധരിച്ച ചിത്രത്തിൽ സരീന്റെ വയറിലെ സ്ട്രച്ച് മാർക്കുകൾ പുറത്തു കാണാം എന്നായിരുന്നു ആളുകളുടെ പരിഹാസം.

അതിരുവിട്ട പരിഹാസങ്ങളോടും നെഗറ്റീവ് ട്രോളുകളോടും അന്ന് സരീൻ പ്രതികരിച്ചതിങ്ങനെ :- '' യാഥാർഥ്യത്തിൽ വിശ്വസിക്കുന്നു. കുറവുകളെ മറച്ചു പിടിക്കാതെ അഭിമാനത്തോടെ ആലിംഗനം ചെയ്യുന്നു''. ശസ്ത്രക്രിയയുടെ സഹായമില്ലാതെ ഒരുപാട് ഭാരം കുറച്ചതിന്റെ അടയാളങ്ങളാണ് ആ സ്ട്രെച്ച് മാർക്കുകളെന്നും താരം വെളിപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com