ADVERTISEMENT

ഗ്ലാമര്‍ റാണി എന്ന വിശേഷണവുമായി രാഖി സാവന്ത് ആരാധകര്‍ക്കും വിമര്‍ശകര്‍ക്കുമിടയില്‍ അറിയപ്പെടുമ്പോഴും ആര്‍ക്കുമറിയാത്ത ഒരു ഭൂതകാലം നടിക്കുണ്ട്. ജീവിക്കാന്‍ നടത്തിയ കഠിനാധ്വാനവും കഷ്ടപ്പാടിന്റെ പടികള്‍ ചവിട്ടി ഇന്നത്തെ അറിയപ്പെടുന്ന അവസ്ഥയില്‍ എത്തുന്നവതും വരെയുമുള്ള കറുത്ത നാളുകള്‍. 

ആരെയും പേടിക്കാതെയും കൂസാതെയും അഭിപ്രായങ്ങള്‍ പറയുകയും മുഖത്തു നോക്കി സത്യം വിളിച്ചുപറഞ്ഞും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള രാഖി അടുത്തിടെ തന്റെ ഭൂതകാലത്തെക്കുറിച്ച് തുറന്നുപറഞ്ഞു. എങ്ങനെയെല്ലാം തന്നെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും. ദാരിദ്ര്യത്തിന്റെ കണ്ണീരുണ്ട് ആ കഥയില്‍. വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ ജീവിക്കുന്ന സാധാരണക്കാരുടെ സ്വപ്നങ്ങളുടെയും വിയര്‍പ്പിന്റെയും കഥ.  ഒപ്പം ഇരകള്‍ക്കു വേണ്ടി കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന വേട്ടക്കാരുടെ ക്രൂരതകളും. 

രാഖി സാവന്ത് എന്നാണ് അറിയപ്പെടുന്നതെങ്കിലും അതല്ല നടിയുടെ യഥാര്‍ഥ പേര്. സിനിമയില്‍ അറിയപ്പെടാനായി  പേര് മാറ്റുകയായിരുന്നു രാഖി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബോളിവുഡില്‍ നിറ‍ഞ്ഞുനില്‍ക്കുന്ന നടിയുടെ യഥാര്‍ഥ പേര് നീരു ഭേദ എന്നാണ്. സിനിമയില്‍ എത്തിയതിനുശേഷമാണ് പേര് മാറ്റിയത്. 

‘ ഞാന്‍ എന്റെ വീട്ടില്‍ നിന്നാണ് അഭിനയിക്കാന്‍ എത്തിയത്. സിനിമയില്‍ എത്തിയതിനുശേഷം ചെയ്ത പ്രവൃത്തികളെല്ലാം സ്വന്തം ഇഷ്ടപ്രകാരം തന്നെയായിരുന്നു. ആദ്യകാലത്ത് അവസരം ചോദിച്ച് സംവിധായകരെയും നിര്‍മാതാക്കളെയും കാണുമ്പോള്‍ അവരു പറയും- നിങ്ങളുടെ കഴിവുകള്‍ പുറത്തുകാണിക്കൂ. അവര്‍ എന്തു കഴിവിനെക്കുറിച്ചാണു സംസാരിക്കുന്നതെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. എന്റെ വിവിധ പോസിലുള്ള ചിത്രങ്ങളുമായി ചലച്ചിത്രപ്രവര്‍ത്തകരെ കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ എനിക്കു പിന്നില്‍ കതക് വലിച്ചടയ്ക്കും. പിന്നെ ഏറെ കഷ്ടപ്പെട്ടായിരിക്കും അവിടെ നിന്നു രക്ഷപ്പെടുന്നത്’. – ഭൂതകാലത്തെക്കുറിച്ച് രാഖി ഓർത്തെടുക്കുന്നു.

അമ്മ ആശുപത്രി ജീവനക്കാരിയായിരുന്നു എന്നു വെളിപ്പെടുത്തിയ രാഖി പലപ്പോഴും മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന ഭക്ഷണം പോലും കഴിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. പലപ്പോഴും കഴിക്കാന്‍ വീട്ടില്‍ ഒന്നും കാണില്ല. ചവറ്റുകുട്ടയില്‍നിന്നുപോലും അമ്മ ഭക്ഷണം ശേഖരിച്ചു വീട്ടില്‍കൊണ്ടുവന്നു തന്നിട്ടുണ്ട്- രാഖി വെളിപ്പെടുത്തുന്നു. ജന്‍മദിനത്തിലാണ് വിവാദം സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുകൾ രാഖി നടത്തിയത്.

English Summary : Rakhi Sawant Talks About Her Struggles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com