ADVERTISEMENT

ഈ ലോകത്ത് തനിക്ക് ഏറെയിഷ്ടമുള്ള കാര്യത്തിനുവേണ്ടിയാണ് ജീവിതത്തോട് ചേർന്നിരുന്ന പലതിനെയും അവൾ ഉപേക്ഷിച്ചത്. ഒടുവിൽ അവൾക്ക് കൂട്ടായത് സ്വന്തം നായ മാത്രം. പ്രിയപ്പെട്ട ഓമനമൃഗത്തോടൊപ്പം തന്റെ വീടും വാഹനവുമായ വാനിൽ ലോകം ചുറ്റുകയാണ് സിഡ്നി ഫെർബ്രാകെ എന്ന യുവതി.

യാത്ര എന്ന ഇഷ്ടത്തിനുവേണ്ടി  ഇന്തൊനേഷ്യൻ സ്വദേശിനിയായ സിഡ്നി ചെയ്ത കാര്യങ്ങളെക്കുറിച്ച് കേട്ടാൽ ആരും മൂക്കത്ത് വിരൽവയ്ക്കും. എല്ലാ അർഥത്തിലും സ്വാതന്ത്ര്യം അനുഭവിക്കുന്ന അവളുടെ ജീവിതം കാണുമ്പോൾ ആർക്കും അസൂയ തോന്നും. 24 വയസ്സുകാരിയായ സിഡ്നിയുടെയും വളർത്തു നായ എല്ലയുടെയും താമസവും സഞ്ചാരവുമെല്ലാം ഒരു വാനിലാണ്. ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സിഡ്നി മനസ്സു പറയുന്ന വഴികളിൽക്കൂടി സഞ്ചരിച്ചു തുടങ്ങിയത്. ഒരു വീട്ടിലുള്ള സകല സൗകര്യങ്ങളും അവർ വാനിലൊരുക്കിയിട്ടുണ്ട്. ഏകദേശം 7,12,913.00 രൂപമുടക്കിയാണ് അവർ വാനിനെ ഈ വിധം പരിഷകരിച്ചത്.

2017ലാണ് സിഡ്നി യാത്രയെന്ന ഇഷ്ടത്തിനു പിന്നാലെ സ‍ഞ്ചരിച്ചു തുടങ്ങിയത്. 2018 ൽ ഉഭയസമ്മതപ്രകാരം പുരുഷ സുഹൃത്തുമായി പിരിഞ്ഞു. ഇരുവരും ചേർന്നു വാങ്ങിയ മേർസിഡസ് സ്പ്രിന്റർ വാൻ മുൻ കമിതാവിനു തന്നെ നൽകി. തനിച്ച് യാത്രചെയ്യുന്നത് സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്നു പറയുന്നവരെക്കൊണ്ടു തന്നെ അത് മാറ്റിപ്പറയിച്ച ദിവസങ്ങളായിരുന്നു സിഡ്നിയുടെ ലൈഫിൽ പിന്നീട് ഉണ്ടായത്. വീടും വാഹനവുമായ വാൻ ലൈഫ് തനിക്ക് ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ ഇടമാണെന്നാണ് സിഡ്നിയുടെ വിശ്വാസം. ഇതുവരെ 20 സ്ഥലങ്ങൾ സന്ദർശിച്ചു കഴിഞ്ഞു സിഡ്നി.

View this post on Instagram

Ella was the dog that got me through it. She put her head in my lap when I cried in the desert. She made me belly laugh when we were alone for days at a time. She gave me purpose and showed me love and made me strong. I’ve started every morning and ended each night outside every single day on the road because of her. She’s kept me from hiding out in this little space of ours. She gets me outdoors, she keeps me crazy, and she makes me understand the idea of motherhood. She’s not always well behaved and she’s actually a wild teenager right now. But when she climbs up on the bed and nuzzles her face into my body, it brings a kind of peace I didn’t know before. This child has seen it all. Been with me through what feels like everything. She doesn’t know any one place as her home but if she sees me, she knows she’s there. We’ve laid next to each other hundreds of nights staring out these doors in silence for hours like we were watching a movie. And while the screen might change, my date has not. - Pearl is the dog I got when I was ready. She brings a lightness and breath of fresh air to the table. She lets me cuddle at noon when Ella only wants to do sprints. She’s my right hand while Ella is my soulmate. @theasherhouse pack came into my life once I was ready too. And taught me that I could have a million dogs and love them all the same. Totally and completely equal. Each with a different personality and quality to love. But no dog, for as long as I live, will be Ella. She is a once in a lifetime dog and everything would be different without her.

A post shared by Sydney Ferbrache (@divineontheroad) on

താനൊരു ദുർബലയോ സാമർഥ്യമില്ലാത്തവളോ അല്ലെന്നാണ് അഭിമുഖങ്ങളിൽ സിഡ്നി പറയുന്നത്. ബ്രേക്ക് അപിന് ശേഷമാണ് താൻ സ്വതന്ത്ര്യമെന്താണെന്ന് അറിഞ്ഞതെന്നും സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള മറ്റുള്ളവരുടെ ആശങ്കകൾ തെറ്റാണെന്ന് തനിക്ക് ജീവിതം കൊണ്ട് തെളിയിക്കാൻ സാധിച്ചതെന്നും സിഡ്നി പറയുന്നു. തന്റെ പുതിയ വാൻ വാങ്ങുന്നതിനുള്ള പണം സമ്പാദിക്കുന്നതിനായി താൻ മൂന്നോളം ജോലികൾ നോക്കിയിട്ടുണ്ടെന്നും. ഫ്രീലാൻസ് വെബ് ഡിസൈനിങ്ങിൽ തുടങ്ങി കുഞ്ഞുങ്ങളെ നോക്കുന്ന നാനിയുടെ ജോലിയുൾപ്പടെ ചെയ്തിട്ടുണ്ടെന്നും സിഡ്നി പറയുന്നു. ഇപ്പോൾ തന്റെ വാൻ ലൈഫിനെ അടിസ്ഥാനമാക്കി ഒരു വെബ്സൈറ്റ് ഒരുക്കുകയാണ് കക്ഷി.

കിങ് സൈസ്ഡ് ബെഡ്, ഫ്രിഡ്ജ്, സ്റ്റൗവ്, സിങ്ക്, ശുചിമുറി തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ട എല്ലാം ആ വാനിലുണ്ട്. ഷവർ മാത്രമില്ല. പ്രദേശത്തെ ജിമ്മിലെ കുളിമുറിയെയാണ് താൻ കുളിക്കാൻ ആശ്രയിക്കുന്നതെന്ന് സിഡ്നി പറയുന്നത്. തന്റെ ജീവിതം മറ്റുള്ളവർക്കു കൂടി പ്രചോദനമാകാൻ വേണ്ടി 'സോളോ റോഡ്' എന്ന പേരിൽ പോഡ്കാസ്റ്റും ഒരുക്കിയിട്ടുണ്ട് കക്ഷി. സ്ത്രീകൾ ഒന്നിനെക്കുറിച്ചോർത്തും ആകുലരാകരുത് എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിനുവേണ്ടിയാണ് തന്റെ ഈ പരിശ്രമങ്ങളെന്നുമാണ്  സിഡ്നിയുടെ പക്ഷം.

English Summary : Inspirational Life Story Of 24 Year Old Woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com