ADVERTISEMENT

കോവിഡ് കാലത്തു തങ്ങളെ മറക്കാതിരുന്ന ചലച്ചിത്രകാരി ഏക്താ കപൂറിന് നന്ദി പറഞ്ഞ് മുംബൈയിലെ ഫൊട്ടൊഗ്രഫര്‍മാര്‍. ജോലിയില്ലാതെ വിഷമിക്കുന്ന ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഏക്ത തുക നേരിട്ടു കൈമാറുകയായിരുന്നു. പ്രതിസന്ധിയെ മുന്നില്‍ കണ്ട സമയത്താണ് ഏക്തയുടെ സഹായം എത്തുന്നത്. ജോലിയും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. ഈ സമയത്താണ് ഞങ്ങള്‍ക്ക് സഹായം വേണ്ടിയിരുന്നത്. അതെന്തായാലും കിട്ടി. എങ്ങനെ നന്ദി പറയണമെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല: ഫോട്ടോഗ്രഫര്‍മാര്‍ക്കുവേണ്ടി വിറല്‍ ഭയാനി എന്നയാള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. 

ഇതിനു മറുപടി സന്ദേശം ഏക്ത തന്നെ സമൂഹമാധ്യമത്തില്‍ എഴുതി. ‘നമ്മളെല്ലാം ഈ പ്രതിസന്ധിയില്‍ നിന്നു കരകയറും. മുന്നോട്ടു പോകുന്നതു പ്രയാസമാകുമ്പോള്‍, മാനസികമായി ശക്തിയുള്ളവര്‍ മുന്നോട്ടുതന്നെപോകും. നിങ്ങളെല്ലാം വീണ്ടും ജോലിയുമായി സജീവമാകുന്നതു കാണാന്‍ കാത്തിരിക്കുന്നു- ഇതായിരുന്നു ഏക്തയുടെ കുറിപ്പ്. 

യോഗേന്‍ ഷാ എന്ന ഫൊട്ടൊഗ്രഫറും തന്റെ സഹപ്രവര്‍ത്തകരെ സഹായിച്ച ഏക്തയ്ക്ക് നന്ദി പറഞ്ഞ് സന്ദേശമയച്ചു. ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ച ഏക്തയ്ക്ക് നന്ദി. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ മാത്രമല്ല, മികച്ചൊരു വ്യക്തി കൂടിയാണ് ഏക്ത. എപ്പോഴും എല്ലാവരോടും സമഭാവനയോടുകൂടി പെരുമാറുന്ന ഏക്തയ്ക്ക് എന്റെ ആത്മാര്‍ഥമായ നന്ദി- യോഗേഷ് കുറിച്ചു. 

മനവ് മഗ്ലാനി എന്ന ഫൊട്ടൊഗ്രഫറും ഏക്തയ്ക്ക് നന്ദി അറിയിച്ച് സന്ദേശം അയച്ചു. കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി താന്‍ ഇനി കുറഞ്ഞ തുക മാത്രമേ ശമ്പളമായി വാങ്ങുന്നുള്ളൂ എന്ന് ഏക്ത പ്രഖ്യാപിച്ചിരുന്നു. അതിനുശേഷമാണ് ഏവരെയും അതിശയിപ്പിച്ചുകൊണ്ട് ജോലിയില്ലാതായ സിനിമാ പ്രവര്‍ത്തകരുടെയും ഫൊട്ടൊഗ്രഫര്‍മാരുടെയും അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനും അവര്‍ തയാറായത്. 

English Summary: Ekta Kapoor transfers money to Mumbai paparazzi's accounts: We all will get out of this 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com