ADVERTISEMENT

സൂപ്പര്‍ കാറുകളുടെ റേസിങ് ലോകത്തുനിന്ന് റെനി ഗ്രേസി അപ്രതീക്ഷിതമായി വിരമിച്ചപ്പോള്‍ കായികലോകം നടുക്കം രേഖപ്പെടുത്തി. എന്നാല്‍, കായിക മേഖലയ്ക്കു പകരം റെനി തിരഞ്ഞെടുത്ത രംഗം ലോകത്തെ തന്നെ ഞെട്ടിച്ചു. പോൺ ചിത്രങ്ങളിലെ നായികയാകാനായിരുന്നു റെനിയുടെ വിടവാങ്ങല്‍. തീരുമാനം തെറ്റിയില്ലെന്നും പശ്ചാത്താപമില്ലെന്നും വ്യക്തമാക്കിയാണ് റെനി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. തന്റെ സന്തോഷകരമായ ജീവിതത്തെക്കുറിച്ചു പറയുകയാണ് റെനി

ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ജനിച്ചുവളര്‍ന്ന റെനി പറയുന്നത് താനിപ്പോള്‍ നന്നായി പണം ഉണ്ടാക്കുന്നുണ്ടെന്നും പോൺ ചിത്രങ്ങളുടെ ലോകത്തേക്കു മാറാനെടുത്തത് ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായിരുന്നു എന്നുമാണ്. ജീവിതത്തില്‍ ആഗ്രഹിച്ചതുപോലെ വളരാന്‍ ആകാതെ പോയ വ്യക്തിയാണ് ഞാന്‍. നന്നായി പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍ വിജയം വരിക്കാനായില്ല. ജീവിതം തകര്‍ച്ചയെ മുഖാമുഖം കണ്ടപ്പോഴാണ് പോൺ ചിത്രത്തിൽ അഭിനയിക്കാന്‍  തീരുമാനിച്ചത്: റെനി പറയുന്നു. 

ഇന്നത്തെ സമ്പത്ത് എന്നെങ്കിലും സൃഷ്ടിക്കാനാകുമെന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. എന്തായാലും ഇപ്പോള്‍ അതു സാധ്യമായി. എനിക്കു സന്തോഷമുണ്ട്. ആരു വേണമെങ്കിലും എന്നെ എന്തും വിളിച്ചോട്ടെ. ഞാനതൊന്നും കാര്യമാക്കുന്നില്ല. ഞാന്‍ നന്നായി പണം ഉണ്ടാക്കുന്നുണ്ട്. എന്റെ ജോലി ആസ്വദിച്ചുതന്നെ ചെയ്യുന്നുമുണ്ട്. അതില്‍ കൂടുതൽ എന്താണ് എനിക്കു വേണ്ടത് - റെനി ചോദിക്കുന്നു. തന്റെ പോൺ ചിത്രങ്ങളും വിഡിയോകളും ഓണ്‍ലൈന്‍ വഴി വിറ്റ് മാസം 90,000 ഡോളറാണ് ഇപ്പോള്‍ റെനി സമ്പാദിക്കുന്നത്. 

പെട്ടെന്നൊരു ദിവസം മുന്നൊരുക്കമില്ലാതെ എടുത്തുചാടിയതൊന്നുമല്ല ഞാന്‍. ആലോചിച്ചാണ് തീരുമാനം എടുത്തത്. നന്നായി ഗവേഷണം ചെയ്തു. എനിക്കെന്തു ചെയ്യാന്‍ ആകുമെന്ന്ആലോചിച്ചു. അവസാനം മേഖല തിരഞ്ഞെടുത്തു- റെനി ആത്മവിശ്വാസത്തോടെ പറയുന്നു. 

വിവാദത്തിന്റെ ലോകം അശ്ലീല ചിത്ര മേഖലയെന്ന് എനിക്ക് നന്നായി അറിയാം. പല ചിത്രങ്ങളും ചോര്‍ന്നുപോകുമെന്നും ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നു. ആദ്യത്തെ ആറു ദിവസം കൊണ്ട് 24,000 ഡോളര്‍ സമ്പാദിച്ചപ്പോള്‍ തന്നെ ഈ മേഖല തന്നെ എന്റേതെന്ന് ‍ഞാന്‍ തിരിച്ചറിഞ്ഞിരുന്നു- റെനി ഉറപ്പിക്കുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com