ADVERTISEMENT

ബോളിവുഡ്താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചിട്ടില്ല. സുശാന്തിന്റെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. സാറാ അലി ഖാൻ കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കേദാർനാഥ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പങ്കുവച്ചതായിരുന്നു വിഡിയോ. സുശാന്തിന്റെ സഹായമുണ്ടായിരുന്നില്ലെങ്കിൽ തനിക്ക് അഭിനയിക്കാൻ കഴിയില്ലായിരുന്നു എന്ന് സാറ പറഞ്ഞു.

സാറയുടെ വാക്കുകൾ ഇങ്ങനെ: ‘ഈ സിനിമ ചെയ്യാൻ  കഴിഞ്ഞത് എങ്ങനെയെന്ന് എനിക്കിപ്പോൾ അറിയില്ല. യഥാർഥത്തിൽ ഞാൻ ഇത് ഏറ്റവും മനോഹരമായി ചെയ്യാൻ തന്നെ ശ്രമിച്ചു.പക്ഷേ, സുശാന്തിന്റെ സഹായമുണ്ടായതു കൊണ്ടാണ് എനിക്ക് അത് ഗംഭീരമായി ചെയ്യാൻ സാധിച്ചത്. വളരെയേറെ സഹായമനസ്കതയുള്ള ആളായിരുന്നു സുശാന്ത്.  ഹിന്ദി സംസാരിക്കാൻ പഠിപ്പിച്ചതും സുശാന്താണ്. തുടക്കത്തിലുള്ള ഏതാനും ദിവസങ്ങളിൽ എനിക്ക് നല്ല പരിഭ്രമമുണ്ടായിരുന്നു. അപ്പോഴെല്ലാം ആത്മവിശ്വാസം പകർന്നത് സുശാന്താണ്. ഞാൻ സംസാരിക്കുന്ന ഹിന്ദിയും എന്നെ പഠിപ്പിച്ചത് സുശാന്താണ്.’

ജൂണ്‍ 14നാണ് സുശാന്ത് സിങ് രജ്പുത്തിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. താരത്തിന്റെത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. സുശാന്ത് സിങ് രജ്പുത്തിന്റെ ഓർമയുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങൾ സാറ നേരത്തെയും പങ്കുവച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com