ADVERTISEMENT

തൊഴിലിടങ്ങളിൽ പലപ്പോഴും സ്ത്രീകൾ ചൂഷണങ്ങൾക്ക് ഇരയാകാറുണ്ട്. അത്തരത്തിൽ തനിക്ക് നേരെയുണ്ടായ ക്രൂരമായ അതിക്രമങ്ങളെ പറ്റി തുറന്നു പറയുകയാണ് പ്രശസ്ത ബംഗ്ലാദേശി സിനിമാതാരം പോരി മോനി. പ്രധാമന്ത്രി ഷെയ്ക്ക് ഹസീനയോട് സോഷ്യൽ മീഡിയയിലൂടെയാണ് തനിക്കു നേരിട്ട അതിക്രമത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ശാരീരിക ചൂഷണങ്ങൾക്ക് ഇരയായി എന്നു പറഞ്ഞ താരം ചിലർ തന്നെ കൊല്ലാൻ ശ്രമിച്ചതായും വെളിപ്പെടുത്തി. ബലാത്സംഗം ചെയ്യാനായിരുന്നു ചിലരുടെ ശ്രമമെന്നും താരം പറഞ്ഞു.

നിരവധി ഫോളവേഴ്സുള്ള ഇവർ സമൂഹമാധ്യമങ്ങളിൽ ഏറെ സ്വാധീനമുള്ള താരമാണ്. ബംഗ്ലാദേശിലെ സ്ത്രീകൾക്ക് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന നീതി ഉറപ്പാക്കണം എന്ന മുഖവുരയോടെയാണ് താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റ്. നിരവധി തവണ നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട ഏജന്‍സികളെ സമീപിച്ചെങ്കിലും പരാതി മുഖവിലയ്ക്കെടുത്തില്ലെന്നും പോനി മോറി കുറ്റപ്പെടുത്തുന്നു. തുടർന്നാണ് തനിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്താൻ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. 

‘ഞാൻ ശാരീരിക ചൂഷണത്തിന് ഇരയായി. ചിലർ ബലാത്സംഗം ചെയ്യാനും വധിക്കാനും ശ്രമിച്ചു. എനിക്ക് നീതി ലഭിക്കണം.’– താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ അമ്മ എന്ന് അഭിസംബോധന ചെയ്താണ് പോരി മോനിയുടെ കുറിപ്പ്. ‘രണ്ടര വയസ്സുള്ളപ്പോള്‍ എനിക്ക് അമ്മയെ നഷ്ടമായി. ഇന്ന് എനിക്ക് ഒരു അമ്മയെ ആവശ്യമുണ്ട്. ദയവായി എന്നെ സംരക്ഷിക്കൂ. ഞാൻ നിരവധി പേരോട് സഹായം ആവശ്യപ്പെട്ടു. എല്ലാം കേട്ടശേഷം അവർ കയ്യൊഴിഞ്ഞു. ആരും സഹായിച്ചില്ല. കഴിഞ്ഞ മൂന്ന് നാല് ദിവസമായി നീതി തേടി  അലയുകയാണ്’– പോരി മോനി ആവശ്യപ്പെട്ടു. 

English Summary: Bangladeshi actress Pori Moni claims someone tried to kill and rape her

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com