ചെന്നൈ∙ അന്തരിച്ച മുൻ തമിഴ്6നാട് മുഖ്യമന്ത്രി ജയലളിതയുടെ ചികിൽസാ ചെലവായ ആറുകോടി രൂപ അണ്ണാ ഡിഎംകെ അപ്പോളോ അശുപത്രിക്കു കൈമാറി. ചികിൽസാ തുകയുടെ ചെക്ക് പാർട്ടി പ്രതിനിധി മുഖേന ആശുപത്രി അധികൃതർക്കു നൽകിയതായി പാർട്ടി വക്താവ് വൈഗൈ സെൽവൻ അറിയിച്ചു. ജയ മരിച്ച് ആറുമാസം പിന്നിടുമ്പോഴാണ് ആശുപത്രി ചെലവുകൾ അടച്ചുതീർത്തത്. നേരത്തേ, സ്ഥാപക നേതാവ് എംജിആറിനു വേണ്ടി നാട്ടിലും അമേരിക്കയിലും നടത്തിയ ചികിൽസയുടെ ചെലവു വഹിച്ചതും പാർട്ടിയാണെന്നു വൈഗൈ സെൽവൻ പറഞ്ഞു. 92 ലക്ഷം രൂപയാണ് അന്നു ചെലവായത്.
Advertisement