ജയ്പുർ ∙ രാജസ്ഥാനിലെ കാഹ്തുലൈ ഗ്രാമത്തിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചു മരിച്ചവരുടെ എണ്ണം 14 ആയി. പൊള്ളലേറ്റ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങിന്റെ ഭാഗമായി സ്ത്രീകൾ ഉൾപ്പെടെ ധാരാളം പേർ സമീപത്തുണ്ടായിരുന്നപ്പോഴാണു ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചത്. മരിച്ചവരിൽ ഒരു ഗർഭിണിയും ഉൾപ്പെടുന്നു.
മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്കു നഷ്ടപരിഹാരം നൽകുമെന്നു മുഖ്യമന്ത്രി വസുന്ധര രാജെ പ്രഖ്യാപിച്ചു. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്നു കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ആരോപിച്ചു.