കൊച്ചി ∙ വസ്തു ഇടപാടുകാരനായ രാജീവ് ചാലക്കുടിയിൽ കൊല്ലപ്പെട്ട കേസിൽ ഏഴാംപ്രതി അഡ്വ. സി.പി. ഉദയഭാനുവിന്റെ ജാമ്യഹർജി ഹൈക്കോടതി പിന്നീടു പരിഗണിക്കാൻ മാറ്റി. കേസ് ഡയറിയും ഫോൺകോൾ വിശദാംശങ്ങളും പ്രോസിക്യൂഷൻ കോടതിയുടെ വിലയിരുത്തലിനായി സമർപ്പിച്ചു.
കൊലക്കുറ്റം ചുമത്താൻ കാരണങ്ങളില്ലെന്നും തനിക്കെതിരായ അന്വേഷണം പൂർത്തിയായതിനാൽ തുടർന്നു കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി.