ഇരിട്ടി∙ മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെ നടന്ന വോട്ടെടുപ്പിൽ നാലു മണിവരെ 78% പോളിങ് രേഖപ്പെടുത്തി. 22–ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിെനത്തുടര്‍ന്ന് ഒരു മണിക്കൂര്‍ പോളിങ് തടസപ്പെട്ടു.
മട്ടന്നൂർ നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയവർ. ചിത്രം: എം.ടി. വിധുരാജ്
30 വാർഡുകളിലെ 27 ബൂത്തുകൾ പ്രശ്ന സാധ്യതയുള്ളവയാണ്. 300 പൊലീസുകാരെ സുരക്ഷയ്ക്കു വിന്യസിച്ചിരുന്നു. ആകെ 112 സ്ഥാനാർഥികളാണ് മൽസരിക്കുന്നത്. വൈകിട്ട് അഞ്ചുവരെയാണ് പോളിങ്. എല്ലാ ബൂത്തുകളിലും വെബ് കാസിറ്റിങ് സംവിധാനവും തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ചയാണു വോട്ടെണ്ണൽ.