തിരുവനന്തപുരം∙ മട്ടന്നൂരില്‍ മന്ത്രിയുടെ ഭര്‍ത്താവ് സിപിഎം പ്രവര്‍ത്തകയായ ദലിത് യുവതിയെ മര്‍ദിച്ചെന്ന പരാതി നിഷേധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പരാതികളൊന്നും പൊലീസിനു ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മട്ടന്നൂരില്‍ എല്‍ഡിഎഫിനു ലഭിച്ച അഭിമാനകരമായ വിജയം മറച്ചുവയ്ക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ ഇത്തരം പരാതികള്‍ പാര്‍ട്ടി കോടതിയല്ല പൊലീസിനാണ് അന്വേഷിക്കേണ്ടതെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
Read: പാർട്ടിക്കാരിയായ ദലിത് യുവതിയെ മർദിച്ചു; മന്ത്രിയുടെ ഭർത്താവിനെതിരെ പരാതി
മുൻ മട്ടന്നൂർ നഗരസഭാംഗവും പാർട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജനെ മട്ടന്നൂർ നഗരസഭാ ചെയർമാനും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ. ഭാസ്കരൻ ചീത്ത വിളിക്കുകയും തല്ലുകയും ചെയ്തെന്നാണു പരാതി. മന്ത്രി കെ.കെ.ശൈലജയുടെ ഭർത്താവാണ് ഭാസ്കരൻ. സംസ്ഥാന നേതൃത്വത്തിനു പരാതി നൽകിയെങ്കിലും നടപടിയില്ലാത്തതിനാൽ കേന്ദ്രനേതൃത്വത്തിനു ഷീല പരാതി നൽകി. ഇതേത്തുടർന്ന് ഭാസ്കരനെതിരെ ഉടൻ നടപടിയെടുക്കാൻ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിനു നിർദേശം നൽകിയിരുന്നു.