Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ കണ്ടെയ്നറിനുള്ളിൽ കിടന്നുറങ്ങിയ ആറു പേർ ശ്വാസംമുട്ടി മരിച്ചു

Crime Scene

ന്യൂഡൽഹി∙ ഡൽഹിയിലെ കന്റോൺമെന്റ് മേഖലയിൽ വലിയ കണ്ടെയ്നറിനുള്ളിൽ കിടന്നുറങ്ങിയ ആറു പേർ ശ്വാസംമുട്ടി മരിച്ചു. തണുപ്പിൽനിന്നു രക്ഷനേടാൻ കണ്ടെയ്നറിനുള്ളിൽ അടുപ്പുകൂട്ടി തീ കാഞ്ഞശേഷം കെടുത്താതെ കിടന്നുറങ്ങിയതാണ്  കൂട്ടമരണത്തിന് ഇടയാക്കിയത്.

രുദ്രാപുർ സ്വദേശികളായ അമിത്, പങ്കജ്, അനിൽ, നേപ്പാള്‍ സ്വദേശി കമൽ, ഗോരഖ്പുർ സ്വദേശികളായ അവ്ധാൽ, ദീപ് ചന്ദ് എന്നിവരാണു മരിച്ചത്. കേറ്ററിങ് പണിയെടുത്തിരുന്ന ഇവർ കന്റോൺമെന്റ് മേഖലയിലെ ഒരു വിവാഹത്തിനു ഭക്ഷണം ഒരുക്കാനെത്തിയതാണെന്നു പൊലീസ് അറിയിച്ചു. സൂപ്പർവൈസറായ നിർമൽ സിങ് രാത്രി വൈകി എഴുന്നേറ്റു കൂടെയുള്ളവരെ വിളിച്ചപ്പോൾ അവർ പ്രതികരിച്ചില്ല. ഉടനെ പൊലീസിനെ അറിയിച്ചു.

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അമിത്, പങ്കജ്, അനിൽ, കമൽ എന്നിവർ മരിച്ചിരുന്നു. അവ്ധാലും ദീപ് ചന്ദും ചികിൽസയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് മരിച്ചു. അടച്ചിട്ടമുറിയിൽ തീ കാഞ്ഞശേഷം അതു കെടുത്താതെ കിടന്നതാണു മരണകാരണമെന്നാണു പൊലീസിന്റെ വിശദീകരണം. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.

related stories