മഹാമാരിയുടെ കാലഘട്ടത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കാത്തവർ വിരളമായിരിക്കും. അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികളിൽ പതറാതെ ഉറച്ച മനസ്സോടെ ഈശ്വരാധീനം വർധിപ്പിക്കുകയും കഠിനമായി പരിശ്രമിക്കുകയുമാണ് വേണ്ടത് . കടബാധ്യതയിൽ പെടാതിരിക്കാനും സാമ്പത്തിക ഉന്നതിക്കും മഹാലക്ഷ്മീ പ്രീതി വരുത്തണം. വൃത്തിയും

മഹാമാരിയുടെ കാലഘട്ടത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കാത്തവർ വിരളമായിരിക്കും. അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികളിൽ പതറാതെ ഉറച്ച മനസ്സോടെ ഈശ്വരാധീനം വർധിപ്പിക്കുകയും കഠിനമായി പരിശ്രമിക്കുകയുമാണ് വേണ്ടത് . കടബാധ്യതയിൽ പെടാതിരിക്കാനും സാമ്പത്തിക ഉന്നതിക്കും മഹാലക്ഷ്മീ പ്രീതി വരുത്തണം. വൃത്തിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാമാരിയുടെ കാലഘട്ടത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കാത്തവർ വിരളമായിരിക്കും. അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികളിൽ പതറാതെ ഉറച്ച മനസ്സോടെ ഈശ്വരാധീനം വർധിപ്പിക്കുകയും കഠിനമായി പരിശ്രമിക്കുകയുമാണ് വേണ്ടത് . കടബാധ്യതയിൽ പെടാതിരിക്കാനും സാമ്പത്തിക ഉന്നതിക്കും മഹാലക്ഷ്മീ പ്രീതി വരുത്തണം. വൃത്തിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാമാരിയുടെ  കാലഘട്ടത്തിൽ  സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കാത്തവർ വിരളമായിരിക്കും. അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികളിൽ പതറാതെ ഉറച്ച മനസ്സോടെ ഈശ്വരാധീനം വർധിപ്പിക്കുകയും കഠിനമായി പരിശ്രമിക്കുകയുമാണ്  വേണ്ടത് . കടബാധ്യതയിൽ പെടാതിരിക്കാനും സാമ്പത്തിക ഉന്നതിക്കും    മഹാലക്ഷ്മീ പ്രീതി വരുത്തണം. വൃത്തിയും വെടിപ്പും ഉള്ളയിടത്തു മാത്രമേ ലക്ഷ്മീദേവി വസിക്കുകയുള്ളൂ. 

ശ്രീ ശങ്കരാചാര്യരാൽ  വിരചിതമായ കനകധാരാ സ്തോത്രം  ജപിക്കുന്നത് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകും എന്നാണ് വിശ്വാസം . നിത്യവും ജപിക്കുന്നതിലൂടെ ഭവനത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നിറയുമത്രേ. ഈ സ്തോത്രം ജപിക്കുമ്പോൾ  ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട് .

ADVERTISEMENT

കനകധാരാ സ്തോത്രം ഏതു സമയത്തും ജപിക്കാമെങ്കിലും പ്രഭാതത്തിലോ പ്രദോഷത്തിലോ ജപിക്കുന്നത് ഉത്തമം . നിലവിളക്കിന് അരികിലായി ദേവീ ചിത്രവും കുങ്കുമവും വച്ച് അതിനു മുന്നിൽ നമസ്കരിച്ച ശേഷം വേണം ജപം ആരംഭിക്കാൻ . വെറും തറയിൽ ഇരുന്നു ജപം പാടില്ല.  നെയ് വിളക്കിനു മുന്നിലിരുന്ന ജപം  ഇരട്ടിഫലദായകമാണ്. ജപിക്കുമ്പോൾ ശരീരവും മനസ്സും ഒരുപോലെ ശുദ്ധമായിരിക്കണം . മത്സ്യമാംസാദികൾ ഭക്ഷിച്ച ശേഷം ജപിക്കാൻ ഇരിക്കുന്നത് ഒഴിവാക്കുക.   

രാവിലെ കിഴക്കോട്ടോ വടക്കോട്ടോ സന്ധ്യയ്ക്ക് പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ചൊല്ലാവുന്നതാണ്. സാധിക്കുമെങ്കിൽ അർഥം മനസ്സിലാക്കി ജപിക്കുക . ലളിതാ സഹസ്രനാമജപത്തിനു ശേഷം ഈ സ്തോത്രം ജപിക്കുന്നത് അത്യുത്തമമാണ് .

 

 

ADVERTISEMENT

കനകധാരാ സ്‌തോത്രം

 

അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തി

ഭൃഗാംഗനേവ മുകുളാഭരണം തമാലം

ADVERTISEMENT

അംഗീകൃതാഖില വിഭൂതിരപാംഗലീലാ

മാംഗല്യദാസ്‌തു മമ മംഗളദേവതായാഃ

 

മുഗ്‌ദ്ധാ മുഹുര്‍വിദധതി വദനേ മുരാരേഃ

പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി

മാലാദൃശോര്‍മ്മധുകരീവ മഹോത്പലേയാ

സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ

 

ആമീലിതാക്ഷമധിഗമ്യ മുദാ മുകുന്ദം

ആനന്ദകന്ദമനിമേഷമനംഗ തന്ത്രം

ആകേകരസ്‌ഥിത കനീനിക പക്ഷ്‌മ നേത്രം

ഭൂത്യൈ ഭവേന്മമ ഭുജംഗശയാംഗനായാഃ

 

ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്‌തുഭേ യാ

ഹാരാവലീവ ഹരിനീലമയീ വിഭാതി

കാമപ്രദാ ഭഗവതോപി കടാക്ഷമാലാ

കല്യാണമാവഹതു മേ കമലാലയായാഃ

 

കാളാംബുദാളി ലളിതോരസികൈടഭാരേഃ

ധാരാധരേ സ്‌ഫുരതി യാ തഡിദംഗനേവ

മാതുസ്സമസ്‌തജഗതാം മഹനീയമൂർത്തിഃ

ഭദ്രാണി മേ ദിശതു ഭാര്‍ഗ്ഗവനന്ദനായാഃ

 

പ്രാപ്‌തം പദം പ്രഥമതഃ ഖലു യത് പ്രഭാവാത്

മാംഗല്യഭാജി മഥുമാഥിനി മന്മഥേന

മയ്യാപതേത്തദിഹ മന്ഥരമീക്ഷണാര്‍ദ്ധം

മന്ദാലസം ച മകരാലയ കന്യകായാഃ

 

വിശ്വാമരേന്ദ്ര പദ വിഭ്രമ ദാനദക്ഷം

ആനന്ദഹേതുരധികം മുര വിദ്വിഷോപി

ഈഷന്നിഷീദതു മയിക്ഷണമീക്ഷണാർദ്ധം

ഇന്ദീവരോദര സഹോദര മിന്ദിരായാഃ

 

ഇഷ്‌ടാ വിശിഷ്‌ടമതയോപി യയാ ദയാർദ്ര

ദൃഷ്ട്യാ ത്രിവിഷ്‌ടപപദം സുലഭം ലഭം തേ

ദൃഷ്‌ടി പ്രഹൃഷ്‌ടകമലോദര ദീപ്‌തിരിഷ്‌ടാം

പുഷ്‌ടിം കൃഷീഷ്‌ട മമ പുഷ്‌കര വിഷ്‌ടരായാഃ

 

ദദ്യാദ്ദയാനുപവനോ ദ്രവിണാം ബുധാരാ-

മസ്‌മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ

ദുഷ്‌കര്‍മ്മ ഘര്‍മ്മമപനീയ ചിരായ ദൂരം

നാരായണ പ്രണയിനീ നയനാംബുവാഹഃ

 

ഗീര്‍ദ്ദേവതേതി ഗരുഡദ്ധ്വജസുന്ദരീതി

ശാകംഭരീതി ശശിശേഖര വല്ലഭേതി

സൃഷ്‌ടി സ്‌ഥിതി പ്രളയ കേളിഷു സംസ്‌ഥിതായൈ

തസ്യൈ നമസ്‌ത്രിഭുവനൈകഗുരോസ്‌തരുണ്യൈ

 

 

ശ്രുത്യൈ നമോസ്‌തു ശുഭകര്‍മ്മ ഫലപ്രസൂത്യൈ

രത്യൈ നമോസ്‌തു രമണീയഗുണാർണവായൈ

ശക്ത്യൈ നമോസ്‌തു ശതപത്രനികേതനായൈ

പുഷ്‌ട്യൈ നമോസ്‌തു പുരുഷോത്തമവല്ലഭായൈ

 

നമോസ്‌തു നാളീകനിഭാനനായൈ

നമോസ്‌തു ദുഗ്‌ദ്ധോദധിജന്മഭൂമ്യൈ

നമോസ്‌തു സോമാമൃതസോദരായൈ

നമോസ്‌തു നാരായണ വല്ലഭായൈ

 

നമോസ്‌തു ഹേമാംബുജപീഠികായൈ

നമോസ്‌തു ഭൂമണ്ഡലനായികായൈ

നമോസ്‌തു ദേവാദി ദയാപരായൈ

നമോസ്‌തു ശാര്‍ങ്‌ഗായുധവല്ലഭായൈ

 

നമോസ്‌തു ദേവ്യൈ ഭൃഗുനന്ദനായൈ

നമോസ്‌തു വിഷ്‌ണോരുരസി സ്‌ഥിതായൈ

നമോസ്‌തു ലക്ഷ്‌മ്യൈ കമലാലയായൈ

നമോസ്‌തു ദാമോദരവല്ലഭായൈ

 

നമോസ്‌തു കാന്ത്യൈ കമലേക്ഷണായൈ

നമോസ്‌തു ഭൂത്യൈ ഭുവനപ്രസൂത്യൈ

നമോസ്‌തു ദേവാദിഭിരര്‍ച്ചിതായൈ

നമോസ്‌തു നന്ദാത്മജ വല്ലഭായൈ

 

സമ്പത്കരാണി സകലേന്ദ്രിയ നന്ദനാനി

സാമ്രാജ്യ ദാനവിഭവാനി സരോരുഹാക്ഷി

ത്വദ്വന്ദനാനി ദുരിതാ ഹരണോദ്യതാനി

മാമേവ മാതരനിശം കലയംതു മാന്യേ  

 

യത്കടാക്ഷ സമുപാസനാവിധി:

സേവകസ്യ സകലാർഥ സംപദഃ

സംതനോതി വചനാംഗ മാനസൈ

ത്വാം മുരാരിഹൃദയേശ്വരീം ഭജേ

 

സരസിജനിലയേ സരോജഹസ്തേ

ധവളതമാംശുക ഗന്ധമാല്യശോഭേ

ഭഗവതി ഹരി വല്ലഭേ മനോജ്ഞേ

ത്രിഭുവന ഭൂതികരീ പ്രസീദ മഹ്യം

 

ദിഗ്ഘസ്തിഭിഃ കനക കുംഭമുഖാവസൃഷ്ട

സ്വർവാഹിനീ വിമലചാരുജലാപ്ലുതാംഗീ

പ്രാതർ നമാമി ജഗതാം ജനനീമശേഷ

ലോകാധിനാഥ ഗൃഹിണീമമൃതാബ്ധിപുത്രീ

 

കമലേ കമലാക്ഷ വല്ലഭേ ത്വം

കരുണാപൂര തരംഗിതൈരപാംഗ്യൈ ഃ

അവലോകയ മാമകിംചനാനാം

പ്രഥമം പാത്രമകൃത്രിമം ദയായാഃ

 

 

സ്‌തുവന്തി യേ സ്‌തുതിഭിരമീഭിരന്വഹം

ത്രയീമയിം ത്രിഭുവനമാതരം രമാം

ഗുണാധികാ ഗുരുതര ഭാഗ്യഭാഗിനഃ

ഭവന്തി തേ ഭുവി ബുധഭാവിതാശയാഃ

 

English Summary : How to Read Kanakadhara Stotram