നാരായണീയോത്സവം ; ഭഗവാന്റെ കൃപയിലൂടെ ബ്രഹ്മാവിന്റെ പ്രപഞ്ചസൃഷ്ടി
പ്രളയത്തെയും പ്രളയജലത്തിനു മുകളിലേക്ക് വിഷ്ണുഭഗവാന്റെ നാഭിയിൽ നിന്ന് ഉയർന്നു വന്ന ദിവ്യമായ താമരപ്പൂവിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടതിനെയും കുറിച്ചു വിവരിച്ച എട്ടാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഒൻപതാം ദശകത്തിൽ വിവരിക്കുന്നതു പ്രപഞ്ചസൃഷ്ടിയെക്കുറിച്ചാണ്. ബ്രഹ്മാവിനെ സൃഷ്ടികാര്യത്തിൽ
പ്രളയത്തെയും പ്രളയജലത്തിനു മുകളിലേക്ക് വിഷ്ണുഭഗവാന്റെ നാഭിയിൽ നിന്ന് ഉയർന്നു വന്ന ദിവ്യമായ താമരപ്പൂവിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടതിനെയും കുറിച്ചു വിവരിച്ച എട്ടാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഒൻപതാം ദശകത്തിൽ വിവരിക്കുന്നതു പ്രപഞ്ചസൃഷ്ടിയെക്കുറിച്ചാണ്. ബ്രഹ്മാവിനെ സൃഷ്ടികാര്യത്തിൽ
പ്രളയത്തെയും പ്രളയജലത്തിനു മുകളിലേക്ക് വിഷ്ണുഭഗവാന്റെ നാഭിയിൽ നിന്ന് ഉയർന്നു വന്ന ദിവ്യമായ താമരപ്പൂവിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടതിനെയും കുറിച്ചു വിവരിച്ച എട്ടാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഒൻപതാം ദശകത്തിൽ വിവരിക്കുന്നതു പ്രപഞ്ചസൃഷ്ടിയെക്കുറിച്ചാണ്. ബ്രഹ്മാവിനെ സൃഷ്ടികാര്യത്തിൽ
പ്രളയത്തെയും പ്രളയജലത്തിനു മുകളിലേക്ക് വിഷ്ണുഭഗവാന്റെ നാഭിയിൽ നിന്ന്
ഉയർന്നു വന്ന ദിവ്യമായ താമരപ്പൂവിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടതിനെയും കുറിച്ചു വിവരിച്ച എട്ടാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഒൻപതാം ദശകത്തിൽ വിവരിക്കുന്നതു പ്രപഞ്ചസൃഷ്ടിയെക്കുറിച്ചാണ്.
ബ്രഹ്മാവിനെ സൃഷ്ടികാര്യത്തിൽ ശക്തനാക്കുന്നതിന് ഭഗവാൻ നേരിട്ട് പ്രത്യക്ഷപ്പെട്ട് ദിവ്യദർശനം നൽകുന്നുമുണ്ട്.
ഒടുവിൽ, ഭഗവാനെ ധ്യാനിച്ച് ബ്രഹ്മാവ് പ്രപഞ്ചത്തെ സൃഷ്ടിക്കുകയാണ്.
"തവൈവ കൃപയാ പുനസ്സരസിജേന തേനൈവ സ:.." എന്നു തുടങ്ങുന്നതാണ് ഈ ദശകത്തിലെ അവസാന ശ്ലോകം. ഭഗവാന്റെ കൃപയിലൂടെയാണ് ബ്രഹ്മാവിനു പ്രപഞ്ചസൃഷ്ടി സാധ്യമായത്.
'എന്നെ എത്രയും വേഗം ദുരിതങ്ങളിൽ നിന്നു രക്ഷിക്കേണമേ' എന്ന പ്രാർഥനയോടെയാണ് ദശകം അവസാനിക്കുന്നത്.
നാരായണീയം: ദശകം- 9
പാരായണം:
ലക്ഷ്മി മധുസൂദനൻ,
(അങ്ങാടിപ്പുറം)
നാരായണീയം ദശകം- 9
വ്യാഖ്യാനം:
സി.ജെ.ആർ.പിള്ള, ആലുവ