ചുറ്റം മാമ്പഴസുഗന്ധം പരക്കുന്ന ഈ നാളുകളിൽ മാവിൽനിന്നൊരു കഥ അടർത്തിയെടുക്കുന്നതു ന്യായം. മാവിന്റെ കഥയെന്നതുപോലെതന്നെ ഇതൊരു ചെറുപ്പക്കാരന്റെ കഥകൂടിയാണ്. നാടുകാണാനിറങ്ങിയതായിരുന്നു ചെറുപ്പക്കാരൻ. നടന്നുനടന്ന് ഒരു മാന്തോപ്പിലെത്തി. മഞ്ഞുകാലമാണ്; മാവുകളൊക്കെ ഇലകൊഴിഞ്ഞു നിൽക്കുകയാണ്.

ചുറ്റം മാമ്പഴസുഗന്ധം പരക്കുന്ന ഈ നാളുകളിൽ മാവിൽനിന്നൊരു കഥ അടർത്തിയെടുക്കുന്നതു ന്യായം. മാവിന്റെ കഥയെന്നതുപോലെതന്നെ ഇതൊരു ചെറുപ്പക്കാരന്റെ കഥകൂടിയാണ്. നാടുകാണാനിറങ്ങിയതായിരുന്നു ചെറുപ്പക്കാരൻ. നടന്നുനടന്ന് ഒരു മാന്തോപ്പിലെത്തി. മഞ്ഞുകാലമാണ്; മാവുകളൊക്കെ ഇലകൊഴിഞ്ഞു നിൽക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുറ്റം മാമ്പഴസുഗന്ധം പരക്കുന്ന ഈ നാളുകളിൽ മാവിൽനിന്നൊരു കഥ അടർത്തിയെടുക്കുന്നതു ന്യായം. മാവിന്റെ കഥയെന്നതുപോലെതന്നെ ഇതൊരു ചെറുപ്പക്കാരന്റെ കഥകൂടിയാണ്. നാടുകാണാനിറങ്ങിയതായിരുന്നു ചെറുപ്പക്കാരൻ. നടന്നുനടന്ന് ഒരു മാന്തോപ്പിലെത്തി. മഞ്ഞുകാലമാണ്; മാവുകളൊക്കെ ഇലകൊഴിഞ്ഞു നിൽക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുറ്റം മാമ്പഴസുഗന്ധം പരക്കുന്ന ഈ നാളുകളിൽ മാവിൽനിന്നൊരു കഥ അടർത്തിയെടുക്കുന്നതു ന്യായം. മാവിന്റെ കഥയെന്നതുപോലെതന്നെ ഇതൊരു ചെറുപ്പക്കാരന്റെ കഥകൂടിയാണ്. നാടുകാണാനിറങ്ങിയതായിരുന്നു ചെറുപ്പക്കാരൻ. നടന്നുനടന്ന് ഒരു മാന്തോപ്പിലെത്തി. മഞ്ഞുകാലമാണ്; മാവുകളൊക്കെ ഇലകൊഴിഞ്ഞു നിൽക്കുകയാണ്. സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു മാവിൻ ചുവട്ടിൽ പ്രായമായ ഒരാളെ കണ്ടു. അദ്ദേഹം മാവ് നനയ്ക്കുകയാണ്. കർഷകനാവുമെന്ന് യുവാവു വിചാരിച്ചു. ചെറുപ്പക്കാരൻ അടുത്തുചെന്നു.

പെട്ടെന്ന്, ദാ, മാവിൽ നിറയെ ഇലകൾ; തിങ്ങിനിറഞ്ഞ് മാമ്പഴം. കർഷകൻ ഒരു മാമ്പഴം പറിച്ച് ചെറുപ്പക്കാരനു നൽകി. അയാൾ അതു കഴിച്ചു;എന്താ ഒരു രുചി! വല്ലാത്തൊരു മാജിക് തന്നെ. മഞ്ഞുകാലത്തുപോലും മാവുനിറയെ മാങ്ങ; മാമ്പഴം. ഇതിന്റെ രഹസ്യം മനസ്സിലാക്കിയാൽ ധാരാളം പണം സമ്പാദിക്കാമല്ലോ എന്നു വിചാരിച്ചു ചെറുപ്പക്കാരൻ. കർഷകനൊപ്പം കൂടിയാൽ ആ രഹസ്യം കണ്ടുപിടിക്കാൻ കഴിഞ്ഞേക്കും. ഇവിടെ എന്നെക്കൂടി ജോലിക്കു നിർത്തുമോ എന്നു ചോദിച്ചു, അയാൾ.കർഷകൻ ഭാര്യയോട് അഭിപ്രായം ചോദിച്ചു. ഭാര്യയ്ക്കു വിരോധമില്ല. ഭർത്താവിനൊരു സഹായകമാവട്ടെ എന്ന് അവർ കരുതി.

ADVERTISEMENT

ഒരു വർഷക്കാലം ചെറുപ്പക്കാരൻ നന്നായി ജോലി ചെയ്തു. കർഷകനു തൃപ്തിയായി; ചെറുപ്പക്കാരനും സന്തോഷം. ഇരുകൂട്ടർക്കും പരാതിയില്ല. ഇനിയിപ്പോൾ മാമ്പഴ മാജിക്കിന്റെ രഹസ്യം ചെറുപ്പക്കാരനുമായി പങ്കുവയ്ക്കാം എന്നു കർഷകൻ തീരുമാനിച്ചു. ചെറുപ്പക്കാരൻ ആഗ്രഹിച്ചിരുന്നതും അതുതന്നെ. കർഷകൻ പക്ഷേ, ഒരു വ്യവസ്ഥ വച്ചു. എവിടെനിന്നാണ് ഈ മാങ്ങാ മാജിക് പഠിച്ചതെന്ന് ആരെങ്കിലും ചോദിച്ചാൽ സത്യം പറയണം; പാവപ്പെട്ട, വിദ്യാഭ്യാസമില്ലാത്ത ഒരു ഗ്രാമീണനിൽനിന്നാണ് പഠിച്ചതെന്ന്. യുവാവ് സമ്മതിച്ചു. മാമ്പഴ മാജിക്കുമായി അയാൾ നാടു ചുറ്റി; പെട്ടെന്നു സമ്പന്നനായി.

വിവരം രാജാവിന്റെ ചെവിയിലുമെത്തി. അദ്ദേഹം ചെറുപ്പക്കാരനെ വിളിപ്പിച്ചു: പറയൂ, എവിടെനിന്നാണ് നിങ്ങളീ മാന്ത്രികവിദ്യ പഠിച്ചത്?അക്ഷരാഭ്യാസമില്ലാത്ത ഒരു കർഷകനിൽനിന്നാണു പഠിച്ചതെന്നു പറയാൻ ചെറുപ്പക്കാരനു മടി തോന്നി. അയാൾ പറഞ്ഞു: ബുദ്ധിമാനും ധനികനുമായ ഒരാളിൽനിന്നാണ് ഞാനിതു പഠിച്ചത്. മാമ്പഴ മാജിക് വിദ്യയുടെ പ്രയോഗമൊന്നു കാണാൻ രാജാവിനു തിടുക്കമായി: ഒന്നു കാണട്ടെ, ആ മാജിക്. പിറ്റേന്നുതന്നെ ചെറുപ്പക്കാരൻ തയാറായി വന്നു; ഒരു മാവിന്റെ അടുത്തുചെന്ന് അതിൽ കുറച്ചു വെള്ളം തളിച്ചു; മാന്ത്രിക വചനങ്ങൾ ചൊല്ലി.

ADVERTISEMENT

രാജാവ് മാമ്പഴം പ്രതീക്ഷിച്ചു നിൽക്കുകയാണ്. പക്ഷേ, ഒന്നും സംഭവിച്ചില്ല. രാജാവിനു ദേഷ്യം വന്നതു സ്വാഭാവികം. താൻ ചെയ്ത തെറ്റ്, വിശ്വാസ വഞ്ചന, ചെറുപ്പക്കാരനു മനസ്സിലായി. അയാൾ രാജാവിനോടു സത്യം വെളിപ്പെടുത്തി. രാജാവ് പറഞ്ഞു:ഒരാൾ പാവപ്പെട്ടവനാണോ നിരക്ഷരനാണോ എന്നതല്ല നോക്കേണ്ടത്. അറിവു പകർന്നു തന്നയാളെപ്പറ്റിയല്ല, നിങ്ങളെപ്പറ്റിത്തന്നെയാണ് നിങ്ങൾക്കിപ്പോൾ നാണം തോന്നേണ്ടത്. ചെറുപ്പക്കാരന്റെ നന്ദികേടിന് രാജാവ്് ഉടൻതന്നെ ശിക്ഷ വിധിച്ചു: നാടുകടത്തൽ.

English Summary:

Discover the Secret Behind The Magic of Floury Mangoes