ആറു വയസ്സാണ് കോഴിക്കോട് സ്വദേശിനി നീലാംബരിയുടെ പ്രായം. ഇഷ്ട ഹോബി നീന്തലും. രണ്ടു വർഷം മുൻപ് മുത്തച്ഛൻ പത്മനാഭന്റെ ശിക്ഷണത്തിൽ നീന്തൽ അഭ്യസിക്കാൻ തുടങ്ങിയ നീലാംബരി കൊയിലാണ്ടിയിലെ പ്രശസ്തമായ കൊല്ലം ചിറ നീന്തിക്കടന്ന് റെക്കോർഡ് ഇട്ടിരിക്കുകയാണ്. ഒൻപത് ഏക്കറാണ് കൊല്ലം ചിറയുടെ വിസ്തൃതി നീളം 400 മീറ്ററും.

ആറു വയസ്സാണ് കോഴിക്കോട് സ്വദേശിനി നീലാംബരിയുടെ പ്രായം. ഇഷ്ട ഹോബി നീന്തലും. രണ്ടു വർഷം മുൻപ് മുത്തച്ഛൻ പത്മനാഭന്റെ ശിക്ഷണത്തിൽ നീന്തൽ അഭ്യസിക്കാൻ തുടങ്ങിയ നീലാംബരി കൊയിലാണ്ടിയിലെ പ്രശസ്തമായ കൊല്ലം ചിറ നീന്തിക്കടന്ന് റെക്കോർഡ് ഇട്ടിരിക്കുകയാണ്. ഒൻപത് ഏക്കറാണ് കൊല്ലം ചിറയുടെ വിസ്തൃതി നീളം 400 മീറ്ററും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറു വയസ്സാണ് കോഴിക്കോട് സ്വദേശിനി നീലാംബരിയുടെ പ്രായം. ഇഷ്ട ഹോബി നീന്തലും. രണ്ടു വർഷം മുൻപ് മുത്തച്ഛൻ പത്മനാഭന്റെ ശിക്ഷണത്തിൽ നീന്തൽ അഭ്യസിക്കാൻ തുടങ്ങിയ നീലാംബരി കൊയിലാണ്ടിയിലെ പ്രശസ്തമായ കൊല്ലം ചിറ നീന്തിക്കടന്ന് റെക്കോർഡ് ഇട്ടിരിക്കുകയാണ്. ഒൻപത് ഏക്കറാണ് കൊല്ലം ചിറയുടെ വിസ്തൃതി നീളം 400 മീറ്ററും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറു വയസ്സാണ് കോഴിക്കോട് സ്വദേശിനി നീലാംബരിയുടെ പ്രായം. ഇഷ്ട ഹോബി നീന്തലും. രണ്ടു വർഷം മുൻപ് മുത്തച്ഛൻ പത്മനാഭന്റെ ശിക്ഷണത്തിൽ നീന്തൽ അഭ്യസിക്കാൻ തുടങ്ങിയ നീലാംബരി കൊയിലാണ്ടിയിലെ പ്രശസ്തമായ കൊല്ലം ചിറ നീന്തിക്കടന്ന് റെക്കോർഡ് ഇട്ടിരിക്കുകയാണ്. ഒൻപത് ഏക്കറാണ് കൊല്ലം ചിറയുടെ വിസ്തൃതി, നീളം 400  മീറ്ററും. ഈ ദൂരമാണ് ഇക്കരെനിന്ന് അക്കരേയ്ക്കും അവിടെനിന്നു തിരിച്ചും നീലാംബരി എന്ന മിടുക്കി നീന്തിക്കയറിയത്. 

നീലാംബരി

 

ADVERTISEMENT

മുത്തച്ഛൻ പത്മനാഭന്റെ ശിക്ഷണത്തിലാണ് നീന്തൽ പഠനം തുടങ്ങിയതെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ ഇടവേള വന്നു. പിന്നീട്, കഴിഞ്ഞ ലോക്ഡൗൺ കാലത്ത് നീന്തൽ പഠനം പുനരാരംഭിക്കുകയായിരുന്നു. വീട്ടുകാരുടെ പൂർണമായ പിന്തുണയാണ് തന്നെ നീന്തലിൽ മുന്നേറാൻ സഹായിച്ചതെന്ന് നീലാംബരി പറയുന്നു. 

 

ADVERTISEMENT

സംഗീതാധ്യാപികയായ അമ്മ ദീപ്‌നയും എൻജിനീയറായ അച്ഛൻ അരവിന്ദും മകളുടെ നീന്തൽ പ്രിയത്തിനു പൂർണ പിന്തുണയാണ്. അരവിന്ദിന്റെ അച്ഛൻ ഡോ. രാമചന്ദ്രൻ നൽകിയ ആത്മവിശ്വാസം കുഞ്ഞു നീലാംബരിക്ക് ഏറെ കരുത്ത് നൽകിയിരുന്നു. അമ്മ ദീപ്‌നയും സഹോദരിയുമെല്ലാം ചെറുപ്പം മുതൽ നീന്തുമായിരുന്നു. സമാനമായ അവസ്ഥയായിരുന്നു അച്ഛൻ അരവിന്ദിന്റെ വീട്ടിലും. അതിനാൽ ഇരുവീട്ടുകാരുടെയും പൂർണ പിന്തുണയോടെയാണ് കൊല്ലം ചിറയിൽ നീന്തൽ പഠനം ആരംഭിക്കുന്നത്. മുത്തച്ഛന്റെ മരണശേഷം ദീപ്‌നയുടെ മാതൃസഹോദരൻ‍ രാജുമാസ്റ്ററാണ് നീലാംബരിയെ പരിശീലിപ്പിക്കുന്നത്.

 

ADVERTISEMENT

ദിവസവും രാവിലെ കുടുംബാംഗങ്ങളോടൊപ്പമാണ് നീന്തൽ അഭ്യസിക്കുന്നത്. ഡോ. രാമചന്ദ്രൻ പഠിപ്പിച്ച യോഗാമുറകളും മന്ത്രങ്ങളും നീലാംബരി നീന്തലിനിടെ പരീക്ഷിക്കാറുണ്ട്. ‌‌‍‍കൊല്ലം ചിറയുടെ മധ്യഭാഗത്തായി ഒരു ജലദേവതയുടെ പ്രതിമയുണ്ട്. അവിടെ വരെ നീന്തണം എന്നായിരുന്നു ആഗ്രഹം. എന്നാൽ പിന്നീട് ചിറ മുഴുവൻ നീന്തിക്കടക്കുകയായിരുന്നു.

 

രാജു മാസ്റ്ററുടെ മകനായ സനന്ത് രാജ് ആണ് ചിറ നീന്തിക്കടക്കുമ്പോൾ നീലാംബരിയുടെ കൂടെയുണ്ടായിരുന്നത്. നീന്തൽ കഴിഞ്ഞാൽ സംഗീതത്തോടും വയലിൻ പഠനത്തനോടുമാണ് നീലാംബരിക്ക് പ്രിയം. നീലാംബരിയുടെ രണ്ടു വയസ്സുകാരി കുഞ്ഞനുജത്തിയും ഇപ്പോൾ നീന്തൽ അഭ്യസിക്കുന്നുണ്ട്. കോതമംഗലം ജിഎൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് നീലാംബരി.

 

English summary : Six year old girl Neelambari swims across the Kollam Chira