കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം വീടുകളിൽ തന്നെ ഒതുങ്ങിക്കൂടേണ്ടി വന്നിരുന്നല്ലോ പലർക്കും. എന്നാൽ ലോക്ക്ഡൗണ്‍ മൂലം വീട്ടിൽ രണ്ട് മാസക്കാലം തനിച്ചായിപ്പോയ ഒരു ചൈനീസ് ബാലന്റെ വാർത്തയാണ് ശ്രദ്ധേയമാകുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ഫെബ്രുവരി 28 ന് പിതാവിന് ചികിത്സയ്ക്കായി തേടാൻ ഷാങ്ഹായിലേക്ക്

കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം വീടുകളിൽ തന്നെ ഒതുങ്ങിക്കൂടേണ്ടി വന്നിരുന്നല്ലോ പലർക്കും. എന്നാൽ ലോക്ക്ഡൗണ്‍ മൂലം വീട്ടിൽ രണ്ട് മാസക്കാലം തനിച്ചായിപ്പോയ ഒരു ചൈനീസ് ബാലന്റെ വാർത്തയാണ് ശ്രദ്ധേയമാകുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ഫെബ്രുവരി 28 ന് പിതാവിന് ചികിത്സയ്ക്കായി തേടാൻ ഷാങ്ഹായിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം വീടുകളിൽ തന്നെ ഒതുങ്ങിക്കൂടേണ്ടി വന്നിരുന്നല്ലോ പലർക്കും. എന്നാൽ ലോക്ക്ഡൗണ്‍ മൂലം വീട്ടിൽ രണ്ട് മാസക്കാലം തനിച്ചായിപ്പോയ ഒരു ചൈനീസ് ബാലന്റെ വാർത്തയാണ് ശ്രദ്ധേയമാകുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ഫെബ്രുവരി 28 ന് പിതാവിന് ചികിത്സയ്ക്കായി തേടാൻ ഷാങ്ഹായിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം വീടുകളിൽ തന്നെ ഒതുങ്ങിക്കൂടേണ്ടി വന്നിരുന്നല്ലോ പലർക്കും.  എന്നാൽ ലോക്ക്ഡൗണ്‍ മൂലം വീട്ടിൽ രണ്ട് മാസക്കാലം തനിച്ചായിപ്പോയ ഒരു ചൈനീസ് ബാലന്റെ വാർത്തയാണ്  ശ്രദ്ധേയമാകുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ഫെബ്രുവരി 28 ന് പിതാവിന് ചികിത്സയ്ക്കായി തേടാൻ ഷാങ്ഹായിലേക്ക് പോകേണ്ടിവന്നു, വേഗം തിരികെ എത്താമെന്ന് കരുതിയിരുന്നങ്കിലും ഏപ്രിൽ അവസാനത്തോടെയാണ്  കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ കുൻഷനിലുള്ള അവരുടെ വീട്ടിലേക്ക് മടങ്ങാൻ സാധിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് നഗരം അടച്ചു പൂട്ടിയതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ഷാങ്ഹായിൽ കുടുങ്ങിപ്പോയി.  ഇക്കാലമത്രയും ഇവരുടെ 13 വയസ്സുള്ള മകൻ  വീട്ടിൽ തനിച്ചായിരുന്നു താമസം. 

 

ADVERTISEMENT

 

വളർത്തു പൂച്ചയെയും നായയെയും പരിപാലിച്ചും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തും ആ 62 ദിവസങ്ങൾ അവൻ വീട്ടിനുള്ളിൽ കഴിച്ചു കൂട്ടി. ഒരു പൂച്ചയും പട്ടിയും അല്ലാതെ ആ ബാലനൊപ്പം മറ്റാരും തന്നെയില്ലായിരുന്നു. ‘അവൻ വളരെ ശുഭാപ്തിവിശ്വാസിയായിരുന്നു.  ഫോൺ വിളിക്കുമ്പോൾ  ‘അമ്മ എന്തിനാ കരയുന്നെ?’ എന്നു പറഞ്ഞുകൊണ്ട് അവൻ അവരെ ആശ്വസിപ്പിക്കുകപോലും ചെയ്തുവെന്ന് അമ്മ ഷു പറയുന്നു.

ADVERTISEMENT

 

വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ്  കുറച്ച് ഭക്ഷണങ്ങൾ മകനായി അവർ കരുതിയിരുന്നു, എന്നാൽ തയ്യാറാക്കി വച്ചിരുന്നു ഭക്ഷണം കഴിഞ്ഞപ്പോൾ, പാചകം ചെയ്യാൻ പഠിപ്പിക്കാൻ അവൻ അമ്മയോട് ആവശ്യപ്പെട്ടു. കുട്ടി പൂച്ചയുടെ ലിറ്റർ പെട്ടി വൃത്തിയാക്കിയും നായയെയും പൂച്ചയേയും കുളിപ്പിച്ചുമൊക്കെ അവൻ ആ ദിവസങ്ങൾ കഴിച്ചുകൂട്ടി. ഓൺലൈൻ ക്ലാസുകൾ ഇല്ലാത്ത വാരാന്ത്യങ്ങളിൽ, ലളിതമായ വിഭവങ്ങൾ പാചകം ചെയ്യാൻ ഷു മകനെ പഠിപ്പിക്കും.

ADVERTISEMENT

ഇതൊക്കെയാണെങ്കിലും അവർ തിരിച്ചെത്തുമ്പോൾ വീട് വൃത്തിഹീനമായ അവസ്ഥയിലായിരുന്നുവെന്ന് അവന്റെ മാതാപിതാക്കൾ പറഞ്ഞു.

 

കഴിഞ്ഞ രണ്ട് മാസമായി അവൻ ഒരിക്കൽപ്പോലും പരാതിപ്പെട്ടില്ല; പകരം, അവൻ പലപ്പോഴും ഞങ്ങളെ ആശ്വസിപ്പിച്ചു. ഞങ്ങൾ മുമ്പ് വിചാരിച്ചതിലും വളരെ ശക്തനും കൂടുതൽ ശുഭാപ്തിവിശ്വാസിയുമാണ് അവന്റെ അമ്മ പറയുന്നു.

English Summary : Chinese boy survives home alone for 66 days with pets after parents trapped in lockdown