ബ്രിട്ടിഷ് സൈക്കോളജിക്കൽ സൊസൈറ്റി ഫെലോയും ബ്രിട്ടൺസ് റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ഫെലോയുമായ ഡോ. എറിക് സിഗ്മാന്റെ അഭിപ്രായത്തിൽ കുട്ടികൾക്കു വളരെ ചെറുപ്പത്തിൽ സ്ക്രീൻ നൽകുന്നതു ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. കുട്ടികൾക്ക് ഏകാഗ്രത നഷ്പ്പെടും. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. മറ്റുള്ളവരുമായി

ബ്രിട്ടിഷ് സൈക്കോളജിക്കൽ സൊസൈറ്റി ഫെലോയും ബ്രിട്ടൺസ് റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ഫെലോയുമായ ഡോ. എറിക് സിഗ്മാന്റെ അഭിപ്രായത്തിൽ കുട്ടികൾക്കു വളരെ ചെറുപ്പത്തിൽ സ്ക്രീൻ നൽകുന്നതു ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. കുട്ടികൾക്ക് ഏകാഗ്രത നഷ്പ്പെടും. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. മറ്റുള്ളവരുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടിഷ് സൈക്കോളജിക്കൽ സൊസൈറ്റി ഫെലോയും ബ്രിട്ടൺസ് റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ഫെലോയുമായ ഡോ. എറിക് സിഗ്മാന്റെ അഭിപ്രായത്തിൽ കുട്ടികൾക്കു വളരെ ചെറുപ്പത്തിൽ സ്ക്രീൻ നൽകുന്നതു ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. കുട്ടികൾക്ക് ഏകാഗ്രത നഷ്പ്പെടും. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. മറ്റുള്ളവരുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടിഷ് സൈക്കോളജിക്കൽ സൊസൈറ്റി ഫെലോയും ബ്രിട്ടൺസ് റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ഫെലോയുമായ ഡോ. എറിക് സിഗ്മാന്റെ അഭിപ്രായത്തിൽ കുട്ടികൾക്കു വളരെ ചെറുപ്പത്തിൽ സ്ക്രീൻ നൽകുന്നതു ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. കുട്ടികൾക്ക് ഏകാഗ്രത നഷ്പ്പെടും. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിൽ പരാജയപ്പെട്ടേക്കാം. ആശയവിനിമയത്തിലെ പ്രധാനഘടകങ്ങളിലൊന്നായ പദസമ്പത്ത് രൂപീകൃതമാകാതെ പോകും. മാതൃഭാഷ എന്നല്ല ഒരു ഭാഷയിലും ആശയവിനിമയമികവ് ഇല്ലാതെ പോയേക്കാം. 

 

ADVERTISEMENT

ജനനം മുതൽ 3 വയസ്സു വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ മസ്തിഷ്കം ഏറ്റവും വേഗത്തിൽ വളരുന്നത്. പുറംലോകവുമായുള്ള ആശയ വിനിമയത്തിലൂടെയും പ്രതികരണത്തിലൂടെയുമാണ് ഇക്കാലത്തു മസ്തിഷ്കത്തിലെ പല മേഖലകളും വികാസം പ്രാപിക്കുന്നത്. എന്നാൽ, ഈ പ്രായത്തിൽ ഒരുപാടു സമയം ഫോൺ അല്ലെങ്കിൽ ഏതെങ്കിലും സ്ക്രീനിനു മുന്നിൽ ചെലവഴിച്ചാൽ ഈ ആശയവിനിമയവും പ്രതികരണവും നഷ്പ്പെട്ടുപോകും. ഇത് ഈ കാലഘട്ടത്തിലെ മസ്തിഷ്കവികാസത്തെ തടസ്സപ്പെടുത്തും. ഈ പ്രായത്തിൽ സംഭവിക്കേണ്ട മസ്തിഷ്കവികാസം പിന്നീട് ഒരിക്കലും നടക്കുകയില്ല എന്നതാണ് ഏറ്റവും ഗുരുതരം. 

 

ADVERTISEMENT

അതായത്, ഈ പ്രായത്തിൽ കുട്ടിക്കു നഷ്പ്പെടുന്നതു ജീവിതത്തിലൂടനീളം പ്രതിഫലിക്കും. മറ്റൊന്നു സ്ക്രീൻ നൽകുന്ന മൾട്ടിമീഡിയ ഉള്ളടക്കം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ്. കുട്ടികൾക്കുള്ള മൾട്ടിമീഡിയ ഉള്ളടക്കത്തെ വളരെ പുരോഗമനപരമായാണ് നമ്മുടെ സമൂഹം കാണുന്നത്. എന്നാൽ, ഇതു കുട്ടികളുടെ ഭാവനാശക്തിയെ മുരടിപ്പിക്കുകയാണു ചെയ്യുന്നത്. അമ്മ കുട്ടിയെ മടിയിലിരുത്തി കഥ പറഞ്ഞുകൊടുക്കുമ്പോൾ അമ്മയുടെ വാക്കുകൾ ചെവിയിലൂടെ കേട്ട് അതു മസ്തിഷ്കത്തിലെത്തി വിശകലനം ചെയ്യപ്പെടുകയും അവയെ ദൃശ്യങ്ങളാക്കി മാറ്റിയെടുക്കുകയും ചെയ്യുന്നുണ്ട്. 

 

ADVERTISEMENT

ഈ പ്രക്രിയയാണു കുട്ടിയുടെ ഭാവനാശക്തിയെ ഉദ്ദീപിപ്പിക്കുന്നത്. എന്നാൽ, മസ്തിഷ്കത്തിന് ഒരു ജോലിയും നൽകാത്തവിധം ദൃശ്യ ശ്രാവ്യ മാർഗങ്ങളിലൂടെ കഥ കുട്ടി ആസ്വദിക്കുമ്പോൾ ഈ ഭാവനാശക്തി വികസിക്കാതെ പോകുന്നു. ചെറുപ്പത്തിൽ വികസിക്കാത്ത ഭാവനാശക്തി മുതിരുമ്പോൾ ഉപയോഗിക്കാനാവില്ല എന്നതു തിരിച്ചറിയണം. 

 

ഏറെ നേരം സ്ക്രീനുകൾക്കു മുന്നിൽ ചെലവഴിക്കുന്ന കുട്ടികൾക്കു സുഹൃത്തുക്കൾ ഉണ്ടാവാതെ പോകുന്നതിനും കാരണമുണ്ട്. മൂന്നു വയസ്സുവരെയുള്ള കാലത്താണു കുട്ടിയുടെ മസ്തിഷ്കത്തിലെ ഫ്രോണ്ടൽ ലോബ് വികസിക്കുന്നത്. മറ്റുള്ളവരുമായുള്ള ആശയവിനിമയത്തിലൂടെ അവരുടെ അംഗചലനങ്ങളും ഭാവഹാവാദികളും പിന്തുടരാൻ കുട്ടി പഠിക്കുന്നത് ഇക്കാലത്താണ്. ഈ പ്രായത്തിൽ ആശയവിനിമയം കുറഞ്ഞുപോയാൽ ഫ്രോണ്ടൽ ലോബ് വികാസത്തെ ബാധിക്കും. സ്കൂളിലെത്തുമ്പോൾ സുഹൃത്തുക്കളെ നേടുന്നതിൽ പരാജയപ്പെടും. അവർ പറയുന്നത് എന്താണെന്നു മനസ്സിലായാലും അതിലൂടെ എന്താണ് ഉദ്ദേശിച്ചതെന്നു പിടികിട്ടാതെ പോകും.

 

 English USmmary : Screen time and brain development