ഇന്തൊനീഷ്യൻ ഇതിഹാസങ്ങളിൽ നഷ്ടപ്പെട്ടു പോയ ഒരു ദ്വീപിനെക്കുറിച്ചുള്ള കഥകളുണ്ട്. സ്വർണനാണയങ്ങളും പ്രതിമകളും മറ്റ് അമൂല്യ വസ്തുക്കളും, ഒഴുക്കോടെ സംസാരിക്കുന്ന തത്തകളും തീ പുറത്തേക്ക് ഊതിവിടുന്ന അഗ്നിപർങ്ങളുമൊക്കെ നിറഞ്ഞ സുവർണദ്വീപ്. പഴയകാല ഇന്തൊനീഷ്യയിലെ പ്രബലശക്തിയും ഇന്ത്യൻ സംസ്കാരത്തിനു ശക്തമായ

ഇന്തൊനീഷ്യൻ ഇതിഹാസങ്ങളിൽ നഷ്ടപ്പെട്ടു പോയ ഒരു ദ്വീപിനെക്കുറിച്ചുള്ള കഥകളുണ്ട്. സ്വർണനാണയങ്ങളും പ്രതിമകളും മറ്റ് അമൂല്യ വസ്തുക്കളും, ഒഴുക്കോടെ സംസാരിക്കുന്ന തത്തകളും തീ പുറത്തേക്ക് ഊതിവിടുന്ന അഗ്നിപർങ്ങളുമൊക്കെ നിറഞ്ഞ സുവർണദ്വീപ്. പഴയകാല ഇന്തൊനീഷ്യയിലെ പ്രബലശക്തിയും ഇന്ത്യൻ സംസ്കാരത്തിനു ശക്തമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്തൊനീഷ്യൻ ഇതിഹാസങ്ങളിൽ നഷ്ടപ്പെട്ടു പോയ ഒരു ദ്വീപിനെക്കുറിച്ചുള്ള കഥകളുണ്ട്. സ്വർണനാണയങ്ങളും പ്രതിമകളും മറ്റ് അമൂല്യ വസ്തുക്കളും, ഒഴുക്കോടെ സംസാരിക്കുന്ന തത്തകളും തീ പുറത്തേക്ക് ഊതിവിടുന്ന അഗ്നിപർങ്ങളുമൊക്കെ നിറഞ്ഞ സുവർണദ്വീപ്. പഴയകാല ഇന്തൊനീഷ്യയിലെ പ്രബലശക്തിയും ഇന്ത്യൻ സംസ്കാരത്തിനു ശക്തമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്തൊനീഷ്യൻ ഇതിഹാസങ്ങളിൽ നഷ്ടപ്പെട്ടു പോയ ഒരു ദ്വീപിനെക്കുറിച്ചുള്ള കഥകളുണ്ട്.  സ്വർണനാണയങ്ങളും പ്രതിമകളും മറ്റ് അമൂല്യ വസ്തുക്കളും, ഒഴുക്കോടെ സംസാരിക്കുന്ന തത്തകളും തീ പുറത്തേക്ക് ഊതിവിടുന്ന അഗ്നിപർങ്ങളുമൊക്കെ നിറഞ്ഞ സുവർണദ്വീപ്. പഴയകാല ഇന്തൊനീഷ്യയിലെ പ്രബലശക്തിയും ഇന്ത്യൻ സംസ്കാരത്തിനു ശക്തമായ സ്വാധീനമുണ്ടായിരുന്നതുമായ ശ്രീവിജയ സാമ്രാജ്യത്തിന്റെ ആസ്ഥാനം. ഇപ്പോൾ ആ ദ്വീപ് വീണ്ടും വെളിച്ചത്തു വരുന്നതായാണു വാർത്തകൾ.

 

ADVERTISEMENT

ഇന്തൊനീഷ്യയിലെ സുമാത്രയിൽ സ്ഥിതി ചെയ്യുന്ന പലെംബാംഗിലുള്ള മൂസി നദിയുടെ അടിത്തട്ടിൽ തിരച്ചിൽ നടത്തിയ മുങ്ങൽ വിദഗ്ധർ ഒട്ടേറെ അമൂല്യവസ്തുക്കൾ കണ്ടെത്തി. ചെളിപുതഞ്ഞതും അക്രമണകാരികളായ മുതലകൾ നീന്തിനടക്കുന്നതുമായ നദിയിൽ വലിയ റിസ്കെടുത്താണ് ഇവർ ഈ സാഹസിക തിരച്ചിൽ നടത്തിയത്.

നൂറുകണക്കിനു പ്രതിമകൾ, ബുദ്ധവിഗ്രഹങ്ങൾ, ക്ഷേത്രമണികൾ, ഉപകരണങ്ങൾ, കണ്ണാടികൾ, സ്വർണനാണയങ്ങൾ, സിറാമിക് പാത്രങ്ങൾ, സ്വർണപ്പിടിയുള്ള വാളുകൾ, തങ്കത്തിലും പവിഴത്തിലും തീർത്ത റിങ്ങുകൾ, ജാറുകൾ തുടങ്ങിയവയെല്ലാം ഇവിടെ നിന്നു മുങ്ങൽവിദഗ്ധർ കണ്ടെത്തി വെളിയിലെത്തിച്ചു. മൺമറഞ്ഞ ശ്രീവിജയ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളാണ് ഇവയെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.

 

കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കടൽപ്പാതകളെ നിയന്ത്രിച്ചിരുന്ന ഇന്തൊനീഷ്യയിലെ കരുത്തുറ്റ രാജ്യമായിരുന്ന ശ്രീവിജയ. ഇന്നത്തെ പ്രശസ്ത കപ്പൽറൂട്ടായ മലാക്ക കടലിടുക്ക് പണ്ട് എഡി 600 മുതൽ എഡി 1025 വരെയുള്ള കാലയളവിൽ ഇവരുടെ നിയന്ത്രണത്തിലായിരുന്നു. പ്രാചീന ഇന്ത്യയും ചൈനയുമായി ശ്രീവിജയ സാമ്രാജ്യത്തിനു ബൃഹത്തായ വ്യാപാരബന്ധങ്ങളുണ്ടായിരുന്നു. മഹായാന ബുദ്ധിസത്തിന്റെ ശക്തമായ കേന്ദ്രം കൂടിയായിരുന്നു ശ്രീവിജയ. ഇന്ദ്രവർമൻ, രുദ്രവിക്രമൻ, ബലപുത്രദേവ തുടങ്ങിയ പ്രശസ്തരായ രാജാക്കൻമാർ വിവിധ കാലങ്ങളിൽ സാമ്രാജ്യം ഭരിച്ചു.

ADVERTISEMENT

 

പിൽക്കാലത്ത് വിവിധ യുദ്ധങ്ങളിൽ രാജ്യത്തിന്റെ പ്രഭാവം മങ്ങി. എങ്കിലും മേഖലയിൽ കടൽവ്യാപാരം ശക്തമായി നിലനിന്നു. അവസാന ശ്രീവിജയൻ രാജാവായ പരമേശ്വര 1390ൽ വീണ്ടും സാമ്രാജ്യത്തെ ഉയർത്താൻ ശ്രമം നടത്തിയെങ്കിലും അടുത്തുള്ള ജാവാ സാമ്രാജ്യം ഇദ്ദേഹത്തെ പരാജയപ്പെടുത്തി. തുടർന്ന് ശ്രീവിജയ സാമ്രാജ്യം വിസ്മൃതിയിൽ മറയുകയും മേഖല ചൈനീസ് കടൽക്കൊള്ളക്കാരുടെ താവളമായി മാറുകയും ചെയ്തു. അക്കാലത്ത് ശ്രീവിജയയുടെ സമകാലികരായ മജപാഹിത് സാമ്രാജ്യം ഇന്തൊനീഷ്യയിലെ ഏറ്റവും പ്രബലശക്തിയായി ഉയർന്നു.

 

പിൽക്കാലത്ത് ശ്രീവിജയൻ സാമ്രാജ്യം തികച്ചും വിസ്മൃതിയിലായി. ഇതു സംബന്ധിക്കുന്ന പുരാവസ്തുപരമായ തെളിവുകളൊന്നും കാര്യമായി കണ്ടെത്തിയിട്ടില്ല. ഇന്തൊനീഷ്യയിൽ പുരാവസ്തുക്കൾ കണ്ടെത്തുന്നവർ അതു സർക്കാരിലേൽപിക്കാതെ കരിഞ്ചന്തകളിൽ വിൽക്കുമെന്നുള്ളതും മറ്റൊരു പ്രശ്നമാണ്. 1918ൽ ഫ്രഞ്ച് ചരിത്രകാരനായ ജോർജ് സീഡസാണ് ശ്രീവിജയയെക്കുറിച്ചുള്ള ചിന്തകൾക്കു വീണ്ടും ചരിത്രകാരൻമാർക്കിടയിൽ തുടക്കമിട്ടത്.

ADVERTISEMENT

നേരത്തെ തന്നെ വിവിധ പര്യവേക്ഷണങ്ങൾ ശ്രീവിജയ സാമ്രാജ്യം കണ്ടെത്താനായി നടത്തിയിട്ടുണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. പഴയകാലത്ത് ഇവിടം സന്ദർശിച്ച സഞ്ചാരികളുടെ യാത്രാക്കുറിപ്പുകളിൽ നിന്നാണു കൂടുതൽ വിവരങ്ങളും കണ്ടെത്തിയിട്ടുള്ളത്. 

 

എപ്പോഴും പുകയും തീയും വമിപ്പിക്കുന്ന അഗ്നിപർവതങ്ങളും മനുഷ്യരെ പിടികൂടുന്ന വലിയ പാമ്പുകളും ഹിന്ദി, അറബിക്, ഗ്രീക്ക് ഭാഷകൾ സംസാരിക്കാനറിയാവുന്ന തത്തകളും ഇവിടെയുണ്ടെന്ന് അവർ എഴുതി. ശ്രീവിജയ സാമ്രാജ്യത്തിനു കപ്പം കൊടുക്കാതെ ഒരു കപ്പലുകൾക്കും ഇവിടെക്കൂടി പോകാൻ സാധിക്കില്ലെന്നും അങ്ങനെ പോയാ‍ൽ സാമ്രാജ്യത്തിന്റെ പടയാളികൾ കപ്പലുകളെ ആക്രമിച്ചു കീഴ്പ്പെടുത്തുമായിരുന്നെന്നും വിവരണങ്ങളുണ്ട്. ഇവയിൽ പലതും അതിശയോക്തി കലർന്ന വിവരണങ്ങളാണെന്നു ശാസ്ത്രജ്ഞർ പറയുന്നു.

 

എങ്കിൽ പോലും അതീവ സമ്പന്നമായിരുന്നു ഈ സാമ്രാജ്യം. ചൈനയിലേക്കൊക്കെ സൗജന്യമായി ആനക്കൊമ്പുകളും പ്രതിമകളും പെർഫ്യൂമുകളും മുത്തുകളും പവിഴങ്ങളും കാണ്ടാമൃഗക്കൊമ്പുകളുമൊക്കെ ശ്രീവിജയൻ ചക്രവർത്തിമാർ കൊടുത്തിരുന്നത് അവരുടെ ഉന്നതമായ സാമ്പത്തികനിലയുടെ തെളിവാണ്. വിപുലമായ ധാതുനിക്ഷേപവും ചന്ദനമരത്തോട്ടങ്ങളും ഇവിടെയുണ്ടായിരുന്നു. മ്യൂസി നദിയിലൂടെ വരുന്ന സ്വർണവും സാമ്രാജ്യത്തിന്റെ ധനസ്ഥിതി കൂട്ടി.

എങ്ങനെയാകാം ശ്രീവിജയൻ സാമ്രാജ്യം ഒരു തെളിവു പോലും അസ്തമിക്കാതെ പെട്ടെന്നു പോയ്മറഞ്ഞത്. പല കാരണങ്ങൾ ഗവേഷകർ നിരത്തുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്നും പ്രചാരത്തിലുള്ളതു പോലെ, ജലാശയങ്ങൾക്കു മുകളിൽ തടികൊണ്ട് നിർമിച്ച പൊങ്ങിക്കിടക്കുന്ന വീടുകളാകാം നഗരത്തിലുണ്ടായിരുന്നതെന്ന് അവർ പറയുന്നു. ഇതു കാലക്രമേണ നശിച്ചിരിക്കാം. അല്ലെങ്കിൽ അഗ്നിപർവത വിസ്ഫോടനമാകാം കാരണം. ഏതായാലും തുടർപര്യവേക്ഷണങ്ങൾ കൂടുതൽ രഹസ്യങ്ങളിലേക്കു വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണു ഗവേഷകർ.

 

English Summary : Indonesian fishermen discover hidden treasure