ലോകത്തിലെ ഏറ്റവും വലിയ ബിരിയാണി ഡൽഹിയിൽ: ഭാരം പതിനാലായിരം കിലോ
ബിരിയാണി...ഇന്ത്യയിലെമ്പാടും പ്രചാരത്തിലുള്ള പ്രിയവിഭവമാണ് ഇത്. പല സംസ്ഥാനങ്ങളിൽ പല വകഭേദങ്ങളിൽ ബിരിയാണി പാകം ചെയ്യുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യൻ റസ്റ്ററന്റുകളിലൂടെ ഈ ഭക്ഷണവിഭവം വിദേശീയർക്കും പരിചിതമാണ്. ലോകത്തിലെ ഏറ്റവും വലിയ ബിരിയാണിയുടെ ആകെഭാരം എത്രയെന്ന് അറിയുമോ.14000 കിലോ വരും ഇത്. 2008ൽ
ബിരിയാണി...ഇന്ത്യയിലെമ്പാടും പ്രചാരത്തിലുള്ള പ്രിയവിഭവമാണ് ഇത്. പല സംസ്ഥാനങ്ങളിൽ പല വകഭേദങ്ങളിൽ ബിരിയാണി പാകം ചെയ്യുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യൻ റസ്റ്ററന്റുകളിലൂടെ ഈ ഭക്ഷണവിഭവം വിദേശീയർക്കും പരിചിതമാണ്. ലോകത്തിലെ ഏറ്റവും വലിയ ബിരിയാണിയുടെ ആകെഭാരം എത്രയെന്ന് അറിയുമോ.14000 കിലോ വരും ഇത്. 2008ൽ
ബിരിയാണി...ഇന്ത്യയിലെമ്പാടും പ്രചാരത്തിലുള്ള പ്രിയവിഭവമാണ് ഇത്. പല സംസ്ഥാനങ്ങളിൽ പല വകഭേദങ്ങളിൽ ബിരിയാണി പാകം ചെയ്യുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യൻ റസ്റ്ററന്റുകളിലൂടെ ഈ ഭക്ഷണവിഭവം വിദേശീയർക്കും പരിചിതമാണ്. ലോകത്തിലെ ഏറ്റവും വലിയ ബിരിയാണിയുടെ ആകെഭാരം എത്രയെന്ന് അറിയുമോ.14000 കിലോ വരും ഇത്. 2008ൽ
ബിരിയാണി...ഇന്ത്യയിലെമ്പാടും പ്രചാരത്തിലുള്ള പ്രിയവിഭവമാണ് ഇത്. പല സംസ്ഥാനങ്ങളിൽ പല വകഭേദങ്ങളിൽ ബിരിയാണി പാകം ചെയ്യുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യൻ റസ്റ്ററന്റുകളിലൂടെ ഈ ഭക്ഷണവിഭവം വിദേശീയർക്കും പരിചിതമാണ്. ലോകത്തിലെ ഏറ്റവും വലിയ ബിരിയാണിയുടെ ആകെഭാരം എത്രയെന്ന് അറിയുമോ.14000 കിലോ വരും ഇത്.
2008ൽ ന്യൂഡൽഹിയിലാണ് ഈ വമ്പൻ ബിരിയാണി ഉണ്ടാക്കിയത്. 60 പാചകക്കാർ ന്യൂഡൽഹി സ്പോർട്സ് സ്റ്റേഡിയത്തിലൊരുക്കിയ വലിയ പാത്രങ്ങളിലാണ് ഇതു തയാർ ചെയ്തത്.
മൂന്നടി പൊക്കമുള്ള ഫർണസിലായിരുന്നു ബിരിയാണി തിളച്ചത്. അഗ്നിരക്ഷ നൽകുന്ന പ്രത്യേക വസ്ത്രങ്ങൾ അണിഞ്ഞാണ് പാചകക്കാർ അണിനിരന്നത്. പാത്രത്തിന് 16 അടി പൊക്കമുണ്ടായിരുന്നു.
3000 കിലോ ബസ്മതി അരി, 85 കിലോ മുളക്, 1200 ലീറ്റർ എണ്ണ, 3650 കിലോ പച്ചക്കറികൾ എന്നിവ ഇതിനായി ഉപയോഗിച്ചു. ആറുമണിക്കൂർ സമയം ഈ മെഗാബിരിയാണിയുടെ പാചകത്തിനായി വേണ്ടി വന്നു. 86 കിലോ ഉപ്പും ഇതിലേക്കിട്ടു. ബിരിയാണിയിലേക്ക് 6000 ലീറ്റർ വെള്ളമാണ് ഒഴിച്ചത്. ഇത് ഹോസ് വച്ചാണു ഒഴിച്ചത്. അരിയും മറ്റ് വസ്തുക്കളും ബിരിയാണിയിലേക്ക് ഇടാനായി ക്രെയിനും ഉപയോഗിച്ചിരുന്നു.
ബിരിയാൻ എന്ന പേർഷ്യൻ വാക്കിൽ നിന്നാണു ബിരിയാണി എന്ന പേര് വന്നതെന്നു കരുതുന്നു. പാകം ചെയ്യുന്നതിനു മുൻപ് വറുക്കുക എന്നതാണു ബിരിയാൻ എന്ന വാക്കിന്റെ അർഥം. അരിയെന്ന് അർഥം വരുന്ന ബിരിഞ്ച് എന്ന പേർഷ്യൻ വാക്കിൽ നിന്നാണു ബിരിയാണി എത്തിയതെന്നും പറയപ്പെടാറുണ്ട്.
എന്നാൽ ഷാജഹാൻ ചക്രവർത്തിയുടെ പത്നി മുംതാസ് മഹലാണു ബിരിയാണി തയാറാക്കാൻ കാരണമായതെന്നും ഒരു കഥയുണ്ട്. ഒരിക്കൽ മുഗൾ സൈന്യത്തിന്റെ പട്ടാളബാരക്കുകൾ സന്ദർശിച്ച മുംതാസ് പട്ടാളക്കാർ ആകെ അനാരോഗ്യരായിരിക്കുന്നത് ശ്രദ്ധിച്ചു. മതിയായ പോഷകാഹാരത്തിന്റെ കുറവാണ് ഇതെന്നു മനസ്സിലാക്കിയ മുംതാസ് ഇറച്ചിയും ചോറും സുഗന്ധദ്രവ്യങ്ങളും ഇടകലർത്തി രുചികരമായ സമീകൃത ആഹാരമുണ്ടാക്കാൻ പാചകക്കാർക്ക് കൽപന നൽകി.
ഇങ്ങനെയാണ് ഇന്ത്യയിൽ ബിരിയാണി തുടങ്ങിയതത്രേ. ലിസി കോലിങ്ങാമിനെപ്പോലുള്ള ചരിത്രകാരൻമാർ ബിരിയാണി മുഗൾ രാജവംശത്തിന്റെ അടുക്കളയിലാണ് ആദ്യമായി പിറന്നതെന്ന് വാദിക്കുന്നവരാണ്. എന്നാൽ ദക്ഷിണേന്ത്യയിലാണ് ആദ്യമായി ബിരിയാണി ഉണ്ടായതെന്നു പ്രതിഭ കരണിനെപ്പോലെയുള്ള എഴുത്തുകാർ പറയുന്നു.
ഇന്ത്യയിൽ പലതരം ബിരിയാണികളുണ്ട്. വലിയ സുഗന്ധമുള്ള ബിരിയാണിയാണു മുഗ്ളൈ ബിരിയാണി. മുഗൾ രാജവംശത്തിന്റെ സംഭാവനയാണ് ഈ ബിരിയാണി. പുക്കി ബിരിയാണി, അവധി ബിരിയാണി തുടങ്ങിയ പേരിലാണു ഉത്തർപ്രദേശിലെ ലക്നൗവിൽ നിന്നുള്ള ബിരിയാണി അറിയപ്പെടുന്നത്. മാംസവും അരിയും പ്രത്യേകം പ്രത്യേകം പാകം ചെയ്ത് ചെമ്പ് പാത്രത്തിൽ ഇടകലർത്തിയാണ് ഈ ബിരിയാണി ഉണ്ടാക്കുന്നത്. അവധിലെ നവാബുമാരാണ് ഈ ബിരിയാണിയെ വികസിപ്പിച്ചെടുത്തത്.
ബ്രിട്ടിഷുകാർ നാടുകടത്തിയതിനെത്തുടർത്ത് കൊൽക്കത്ത നഗരത്തിലെത്തിയ നവാബ് വാജിദ് അലി ഷായാണു കൊൽക്കത്ത ബിരിയാണി ഉണ്ടാക്കിയത്. അന്നത്തെ കാലത്ത് മാംസലഭ്യത കുറവായതിനാൽ പ്രത്യേകരീതിയിൽ തയാർ ചെയ്ത ഉരുളക്കിഴങ്ങാണ് ഈ ബിരിയാണിയിൽ ഉപയോഗിച്ചിരുന്നത്.
ഒരുപാട് സുഗന്ധദ്രവ്യങ്ങളും ഉണക്കിയ പ്ലമ്മുകളും ഉപയോഗിക്കുന്ന ബോംബെ ബിരിയാണിയും പ്രശസ്തമാണ്. ഇന്ത്യൻ ബിരിയാണിയിലെ രാജാവാണു ഹൈദരാബാദി ബിരിയാണി. ഹൈദരാബാദിലെ ഭരണാധികാരിയായ നിസ ഉൽ മാലിക്കാണ് ഈ ബിരിയാണി ഉണ്ടാക്കിയത്.
50 തരത്തിൽ ഈ ബിരിയാണി ഉണ്ടാക്കാമത്രേ. ബാംഗളൂരിയൻ ബിരിയാണി, ചെട്ടിനാട് ബിരിയാണി, ദിണ്ടിഗൽ ബിരിയാണി പിന്നെ കേരളത്തിന്റെ സ്വന്തം കോഴിക്കോടൻ ബിരിയാണി, തലശ്ശേരി ബിരിയാണി തുടങ്ങി ബിരിയാണി വിഭാഗങ്ങൾ രാജ്യത്ത് ഒട്ടേറെ.
ഇന്ത്യയ്ക്ക് പുറത്ത് പാക്കിസ്ഥാനിലെ സിന്ധി ബിരിയാണി, ബംഗ്ലദേശിലെ ധാകായ ബിരിയാണി, ശ്രീലങ്കയിലെ ലങ്കൻ ബിരിയാണി ബർമയിലെ ഡാൻപോക് ബിരിയാണി, അഫ്ഗാനിസ്ഥാനിലെ അഫ്ഗാൻ ബിരിയാണി, ഇന്തൊനീഷ്യയിലെ നാസി കെബുലി , മലേഷ്യയിലെ നാസി ബിരിയാണി, ഫിലിപ്പീൻസിലെ നാസിങ് ബിരിംഗി, തായ്‌ലൻഡിലെ ഖോ മോക് തുടങ്ങിയവയെല്ലാം തദ്ദേശീയ തലത്തിൽ പ്രശസ്തമായ ബിരിയാണികളാണ്.
ഇന്ന് ലോകമെമ്പാടുമുള്ള റെസ്റ്ററന്റുകളിൽ ബിരിയാണി ലഭ്യമാണ്. പ്രശസ്ത ഹോളിവുഡ് നടൻമാരായ പോൾ റുഡ്, എലിജാ വുഡ് തുടങ്ങിയവരൊക്കെ ബിരിയാണിയുടെ ആരാധകരാണ്.
English summary : Indian chefs enter the Guinness Book with largest biryani