നഴ്സമ്മേ, ഡോക്ടർ വിളിക്കുന്നു...; മകൻ ഡോക്ടറായി ജോലി ചെയ്യുന്ന ആശുപത്രിയിൽ നഴ്സിങ് ഓഫിസറായി അമ്മ
കലവൂർ∙ മകൻ എഴുതുന്ന കുറുപ്പടി നോക്കി ഇനി അമ്മ രോഗികൾക്കു മരുന്നും ചികിത്സയും നൽകും. തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ ഡോക്ടർ അർജുൻ ഗോപിയുടെ പുതിയ സഹപ്രവർത്തക സ്വന്തം അമ്മ തന്നെയാണ്. അമ്മ ഡി.പ്രസന്ന കഴിഞ്ഞ ദിവസം അവിടെ നഴ്സിങ് ഓഫിസറാ
കലവൂർ∙ മകൻ എഴുതുന്ന കുറുപ്പടി നോക്കി ഇനി അമ്മ രോഗികൾക്കു മരുന്നും ചികിത്സയും നൽകും. തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ ഡോക്ടർ അർജുൻ ഗോപിയുടെ പുതിയ സഹപ്രവർത്തക സ്വന്തം അമ്മ തന്നെയാണ്. അമ്മ ഡി.പ്രസന്ന കഴിഞ്ഞ ദിവസം അവിടെ നഴ്സിങ് ഓഫിസറാ
കലവൂർ∙ മകൻ എഴുതുന്ന കുറുപ്പടി നോക്കി ഇനി അമ്മ രോഗികൾക്കു മരുന്നും ചികിത്സയും നൽകും. തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ ഡോക്ടർ അർജുൻ ഗോപിയുടെ പുതിയ സഹപ്രവർത്തക സ്വന്തം അമ്മ തന്നെയാണ്. അമ്മ ഡി.പ്രസന്ന കഴിഞ്ഞ ദിവസം അവിടെ നഴ്സിങ് ഓഫിസറാ
കലവൂർ∙ മകൻ എഴുതുന്ന കുറുപ്പടി നോക്കി ഇനി അമ്മ രോഗികൾക്കു മരുന്നും ചികിത്സയും നൽകും. തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ ഡോക്ടർ അർജുൻ ഗോപിയുടെ പുതിയ സഹപ്രവർത്തക സ്വന്തം അമ്മ തന്നെയാണ്. അമ്മ ഡി.പ്രസന്ന കഴിഞ്ഞ ദിവസം അവിടെ നഴ്സിങ് ഓഫിസറായി ചുമതലയേറ്റു.മണ്ണഞ്ചേരി പഞ്ചായത്ത് കാവുങ്കൽ തോപ്പുവെളിയിൽ ഗുരുപുരം കേദാരം വീട്ടിലെ ഈ വിശേഷം എസ്എടി ആശുപത്രിയിൽ കൗതുകമായി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിതരെ പരിചരിക്കുന്ന ചുമതലയായിരുന്നു പ്രസന്നയ്ക്ക്.
യാദൃച്ഛികമായാണ് സ്ഥാനക്കയറ്റം നേടി എസ്എടിയിലെത്തിയത്. ഡോ. അർജുൻ നേരത്തെ തന്നെ എസ്എടി ശിശുരോഗ വിഭാഗത്തിലാണ്.കുടുംബനാഥൻ ഗോപി ആലപ്പുഴയിൽ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അസി. മാനേജരാണ്. മകൾ ഡോ.അരുണിമ ഹൗസ് സർജൻസി പൂർത്തിയാക്കി.ഗോപി ഹൃദ്രോഗ ചികിത്സയിലായതിനാൽ ആലപ്പുഴയിലേക്കു സ്ഥലംമാറ്റത്തിനു ശ്രമിക്കുന്നുണ്ടെന്നു പ്രസന്ന പറഞ്ഞു.