രണ്ടാംകൃഷി ഉപേക്ഷിക്കാൻ ഒരുങ്ങി പാടശേഖര സമിതി: വെള്ളക്കെട്ട് ഭീതിയിൽ പ്രദേശവാസികൾ
കുട്ടനാട് ∙ രണ്ടാംകൃഷി ഉപേക്ഷിക്കാനൊരുങ്ങി നെടുമുടി കൃഷിഭവൻ പരിധിയിലെ മഠത്തിൽ മുല്ലാക്കൽ പാടശേഖര സമിതി പൊതുയോഗം.കഴിഞ്ഞ 3 പ്രാവശ്യവും കൃഷി നശിച്ചതിനെ തുടർന്നാണ് തീരുമാനം. ഇതോടെ പ്രദേശത്താകെ വെള്ളക്കെട്ട് ഭീഷണിയുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ശക്തമായ പുറംബണ്ട് ഇല്ലാത്തതാണ് പ്രതിസന്ധി
കുട്ടനാട് ∙ രണ്ടാംകൃഷി ഉപേക്ഷിക്കാനൊരുങ്ങി നെടുമുടി കൃഷിഭവൻ പരിധിയിലെ മഠത്തിൽ മുല്ലാക്കൽ പാടശേഖര സമിതി പൊതുയോഗം.കഴിഞ്ഞ 3 പ്രാവശ്യവും കൃഷി നശിച്ചതിനെ തുടർന്നാണ് തീരുമാനം. ഇതോടെ പ്രദേശത്താകെ വെള്ളക്കെട്ട് ഭീഷണിയുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ശക്തമായ പുറംബണ്ട് ഇല്ലാത്തതാണ് പ്രതിസന്ധി
കുട്ടനാട് ∙ രണ്ടാംകൃഷി ഉപേക്ഷിക്കാനൊരുങ്ങി നെടുമുടി കൃഷിഭവൻ പരിധിയിലെ മഠത്തിൽ മുല്ലാക്കൽ പാടശേഖര സമിതി പൊതുയോഗം.കഴിഞ്ഞ 3 പ്രാവശ്യവും കൃഷി നശിച്ചതിനെ തുടർന്നാണ് തീരുമാനം. ഇതോടെ പ്രദേശത്താകെ വെള്ളക്കെട്ട് ഭീഷണിയുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ശക്തമായ പുറംബണ്ട് ഇല്ലാത്തതാണ് പ്രതിസന്ധി
കുട്ടനാട് ∙ രണ്ടാംകൃഷി ഉപേക്ഷിക്കാനൊരുങ്ങി നെടുമുടി കൃഷിഭവൻ പരിധിയിലെ മഠത്തിൽ മുല്ലാക്കൽ പാടശേഖര സമിതി പൊതുയോഗം. കഴിഞ്ഞ 3 പ്രാവശ്യവും കൃഷി നശിച്ചതിനെ തുടർന്നാണ് തീരുമാനം. ഇതോടെ പ്രദേശത്താകെ വെള്ളക്കെട്ട് ഭീഷണിയുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ശക്തമായ പുറംബണ്ട് ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 82 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ കഴിഞ്ഞ 3 വർഷവും പുറംബണ്ടുകൾ കവിഞ്ഞൊഴുകിയും തകർന്നും വെള്ളം കയറി കൃഷി നശിച്ചിരുന്നു.
പാടശേഖരത്തിൽ കൃഷി നടന്നില്ലെങ്കിൽ പാടശേഖരത്തിനു ചുറ്റിനും ഉള്ളിലുമായി താമസിക്കുന്ന നൂറുകണക്കിനു വീടുകളിൽ വെള്ളം കയറും. പടഹാരം പാലത്തിന്റെ നിർമാണത്തിനു തടസ്സമുണ്ടാകാനും അടുത്തിടെ നവീകരിച്ച വൈശ്യംഭാഗം–മണപ്ര റോഡിൽ വെള്ളം കയറുന്നതിനും ഇടയാക്കും. കരക്കൃഷിയെയും വെള്ളം സാരമായി ബാധിക്കും. പടഹാരം–മണപ്ര റോഡും മണപ്ര–വൈശ്യംഭാഗം റോഡും പാടശേഖരത്തിന്റെ അതിർത്തി പങ്കിട്ടാണ് കടന്നുപോകുന്നത്. കൃഷിയില്ലാത്ത സാഹചര്യമാണെങ്കിൽ മഴ ശക്തമാകുന്ന ജൂൺ മാസം മുതൽ 3 മാസത്തോളം റോഡിൽ വെള്ളം കെട്ടിനിൽക്കും.