ഓഹരി നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
ചെങ്ങന്നൂർ ∙ ഓഹരിവിപണിയിൽ നിക്ഷേപിച്ച് 10% ലാഭവിഹിതം നൽകാമെന്നു വാഗ്ദാനം നൽകി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോയിപ്രം പുറമറ്റം പടുതോട് കാവുങ്കൽ അജീഷ് ബാബുവിനെ (42) ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവൻവണ്ടൂർ കള്ളിക്കാട്ടിൽ ശ്രീവിശാഖം വിഷ്ണു കെ.പത്മനാഭനാണു തട്ടിപ്പിനിരയായത്. 2020 സെപ്റ്റംബർ
ചെങ്ങന്നൂർ ∙ ഓഹരിവിപണിയിൽ നിക്ഷേപിച്ച് 10% ലാഭവിഹിതം നൽകാമെന്നു വാഗ്ദാനം നൽകി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോയിപ്രം പുറമറ്റം പടുതോട് കാവുങ്കൽ അജീഷ് ബാബുവിനെ (42) ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവൻവണ്ടൂർ കള്ളിക്കാട്ടിൽ ശ്രീവിശാഖം വിഷ്ണു കെ.പത്മനാഭനാണു തട്ടിപ്പിനിരയായത്. 2020 സെപ്റ്റംബർ
ചെങ്ങന്നൂർ ∙ ഓഹരിവിപണിയിൽ നിക്ഷേപിച്ച് 10% ലാഭവിഹിതം നൽകാമെന്നു വാഗ്ദാനം നൽകി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോയിപ്രം പുറമറ്റം പടുതോട് കാവുങ്കൽ അജീഷ് ബാബുവിനെ (42) ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവൻവണ്ടൂർ കള്ളിക്കാട്ടിൽ ശ്രീവിശാഖം വിഷ്ണു കെ.പത്മനാഭനാണു തട്ടിപ്പിനിരയായത്. 2020 സെപ്റ്റംബർ
ചെങ്ങന്നൂർ ∙ ഓഹരിവിപണിയിൽ നിക്ഷേപിച്ച് 10% ലാഭവിഹിതം നൽകാമെന്നു വാഗ്ദാനം നൽകി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോയിപ്രം പുറമറ്റം പടുതോട് കാവുങ്കൽ അജീഷ് ബാബുവിനെ (42) ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവൻവണ്ടൂർ കള്ളിക്കാട്ടിൽ ശ്രീവിശാഖം വിഷ്ണു കെ.പത്മനാഭനാണു തട്ടിപ്പിനിരയായത്.
2020 സെപ്റ്റംബർ 22നാണു വിഷ്ണു അജീഷിന്റെ അക്കൗണ്ടിലേക്കു തുക കൈമാറിയത്. ലാഭവിഹിതമോ പണമോ തിരികെ കിട്ടാതായതിനെ തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണു കോയിപ്രത്തു നിന്നു പൊലീസ് അജീഷിനെ അറസ്റ്റ് ചെയ്തത്. സമാനമായ തട്ടിപ്പ് നടത്തി 32 ലക്ഷം രൂപ കവർന്ന മറ്റൊരു കേസിലും അജീഷ് അറസ്റ്റിലായിരുന്നു.