നദികളിലെ ജലനിരപ്പ് താഴ്ന്നു; നേരിയ ആശ്വാസം, പക്ഷേ വെള്ളപ്പൊക്ക ദുരിതങ്ങൾ വിട്ടൊഴിയുന്നില്ല
കുട്ടനാട് ∙ മഴ മാറി നിന്നതും വെള്ളത്തിന്റെ വരവിൽ നേരിയ കുറവുണ്ടായതും കുട്ടനാടിന് നേരിയ ആശ്വാസമായി. നദികളിലെ ജലനിരപ്പ് താഴ്ന്നു. ചമ്പക്കുളം, പള്ളാത്തുരുത്തി, നീരേറ്റുപുറം ഭാഗങ്ങളിൽ ജലനിരപ്പ് അപകട നിലയ്ക്കു താഴെയെത്തി. മറ്റു മേഖലകളിൽ നേരിയ തോതിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലാണ്. നെടുമുടി, കാവാലം
കുട്ടനാട് ∙ മഴ മാറി നിന്നതും വെള്ളത്തിന്റെ വരവിൽ നേരിയ കുറവുണ്ടായതും കുട്ടനാടിന് നേരിയ ആശ്വാസമായി. നദികളിലെ ജലനിരപ്പ് താഴ്ന്നു. ചമ്പക്കുളം, പള്ളാത്തുരുത്തി, നീരേറ്റുപുറം ഭാഗങ്ങളിൽ ജലനിരപ്പ് അപകട നിലയ്ക്കു താഴെയെത്തി. മറ്റു മേഖലകളിൽ നേരിയ തോതിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലാണ്. നെടുമുടി, കാവാലം
കുട്ടനാട് ∙ മഴ മാറി നിന്നതും വെള്ളത്തിന്റെ വരവിൽ നേരിയ കുറവുണ്ടായതും കുട്ടനാടിന് നേരിയ ആശ്വാസമായി. നദികളിലെ ജലനിരപ്പ് താഴ്ന്നു. ചമ്പക്കുളം, പള്ളാത്തുരുത്തി, നീരേറ്റുപുറം ഭാഗങ്ങളിൽ ജലനിരപ്പ് അപകട നിലയ്ക്കു താഴെയെത്തി. മറ്റു മേഖലകളിൽ നേരിയ തോതിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലാണ്. നെടുമുടി, കാവാലം
കുട്ടനാട് ∙ മഴ മാറി നിന്നതും വെള്ളത്തിന്റെ വരവിൽ നേരിയ കുറവുണ്ടായതും കുട്ടനാടിന് നേരിയ ആശ്വാസമായി. നദികളിലെ ജലനിരപ്പ് താഴ്ന്നു. ചമ്പക്കുളം, പള്ളാത്തുരുത്തി, നീരേറ്റുപുറം ഭാഗങ്ങളിൽ ജലനിരപ്പ് അപകട നിലയ്ക്കു താഴെയെത്തി. മറ്റു മേഖലകളിൽ നേരിയ തോതിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലാണ്. നെടുമുടി, കാവാലം മേഖലകളിൽ 2 സെന്റീമീറ്ററും മങ്കൊമ്പിൽ 3 സെന്റീമീറ്റർ കൂടി കുറഞ്ഞാൽ കുട്ടനാട്ടിലെ ജലനിരപ്പ് അപകട നിലയ്ക്കു താഴെയെത്തും.
ജലനിരപ്പ് താഴ്ന്നെങ്കിലും വെള്ളപ്പൊക്ക ദുരിതങ്ങൾ വിട്ടൊഴിയാത്തതിനാൽ താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകളും ഭക്ഷണ വിതരണ കേന്ദ്രങ്ങളും ഇന്നലെയും പ്രവർത്തിച്ചു. തകഴി പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന ക്യാംപ് ഇന്നലെ അവസാനിപ്പിച്ചു. നിലവിൽ 10 ക്യാംപുകളാണു കുട്ടനാട്ടിലുള്ളത്. തലവടിയിൽ 6, നെടുമുടിയിൽ 2, എടത്വ, മുട്ടാർ പഞ്ചായത്തുകളിൽ ഓരോ ക്യാംപുമാണ് പ്രവർത്തിക്കുന്നത്. 10 ക്യാംപുകളിലായി 188 കുടുംബങ്ങളിലെ 641 അംഗങ്ങളാണു കഴിയുന്നത്. ഇന്നലെ 290 ഭക്ഷണ വിതരണ കേന്ദ്രങ്ങളാണു താലൂക്കിൽ പ്രവർത്തിച്ചത്.