വീടുകയറി ആക്രമണം: മൂന്നുപേർ പിടിയിൽ
വള്ളികുന്നം ∙ വീട് കയറി ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ വൈനകം കൈലാസ് വീട്ടിൽ കുക്കു എന്നു വിളിക്കുന്ന അഖിൽ ഡി. പിള്ള (23 ) വൈനകം ആദർശ് ഭവനത്തിൽ ആദർശ് (21), വള്ളികുന്നം വട്ടക്കാട് കാരാഴ്മ അസിം മൻസിൽ അസിം (19), എന്നിവരെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
വള്ളികുന്നം ∙ വീട് കയറി ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ വൈനകം കൈലാസ് വീട്ടിൽ കുക്കു എന്നു വിളിക്കുന്ന അഖിൽ ഡി. പിള്ള (23 ) വൈനകം ആദർശ് ഭവനത്തിൽ ആദർശ് (21), വള്ളികുന്നം വട്ടക്കാട് കാരാഴ്മ അസിം മൻസിൽ അസിം (19), എന്നിവരെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
വള്ളികുന്നം ∙ വീട് കയറി ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ വൈനകം കൈലാസ് വീട്ടിൽ കുക്കു എന്നു വിളിക്കുന്ന അഖിൽ ഡി. പിള്ള (23 ) വൈനകം ആദർശ് ഭവനത്തിൽ ആദർശ് (21), വള്ളികുന്നം വട്ടക്കാട് കാരാഴ്മ അസിം മൻസിൽ അസിം (19), എന്നിവരെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
വള്ളികുന്നം ∙ വീട് കയറി ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ വൈനകം കൈലാസ് വീട്ടിൽ കുക്കു എന്നു വിളിക്കുന്ന അഖിൽ ഡി. പിള്ള (23 ) വൈനകം ആദർശ് ഭവനത്തിൽ ആദർശ് (21), വള്ളികുന്നം വട്ടക്കാട് കാരാഴ്മ അസിം മൻസിൽ അസിം (19), എന്നിവരെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടിന് പുലർച്ചെയായിരുന്നു സംഭവം.
അക്രമത്തിന് ഇരയായ അനൂപ് ഒന്നാം പ്രതിയുടെ ബൈക്ക് അടിച്ചു തകർത്തതിന്റെയും രണ്ടാം പ്രതിയെ ഒരു വർഷം മുൻപ് മർദ്ദിച്ചതിന്റെയും വൈരാഗ്യം ആണ് അക്രമത്തിന് കാരണം. വള്ളികുന്നം വട്ടക്കാട് അരുൺ നിവാസിൽ അഖിലിന്റെ വീട്ടിൽ അനൂപ് എത്താറുണ്ടന്ന് അറിഞ്ഞ പ്രതികൾ ഇവിടെ എത്തി അക്രമിക്കുകയായിരുന്നു. വെട്ടേറ്റ അഖിൽ സമീപത്തെ വീട്ടിൽ ഓടിക്കയറിതിനെ തുടർന്ന് വീട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് പിടികൂടി. അനൂപ് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രതികൾ കൃത്യം നടത്തുവാൻ ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. വള്ളികുന്നം എസ്എച്ച്ഒ എം.എം. ഇഗ്‌നേഷ്യസിന്റെ നേതൃത്വത്തിൽ എസ്ഐ അൻവർ, എഎസ്ഐ രാജേഷ്, സിപിഒമാരായ ജിഷ്ണു, വിജേഷ്, ലാൽ, വിഷ്ണു എന്നിവരാണ് പ്രതികളെ പിടികൂടിയത്.