കൊലപാതകശ്രമക്കേസ് പ്രതി പിടിയിൽ
കായംകുളം∙ കെപി റോഡിൽ രണ്ടാകുറ്റി ജംക്‌ഷനിൽ ഓട്ടോസ്റ്റാൻഡിന് സമീപം നിന്ന തെക്കേ മങ്കുഴി സുറുമി മൻസിലിൽ ഷെഫീക്കിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി ചേരാവള്ളി പുത്തൻ തറയിൽ വീട്ടിൽ മച്ചാൻ ഷെഫീക്ക് എന്ന് വിളിക്കുന്ന ഷെഫീക്കിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 25 ന് രാത്രി 10.30 ന്
കായംകുളം∙ കെപി റോഡിൽ രണ്ടാകുറ്റി ജംക്‌ഷനിൽ ഓട്ടോസ്റ്റാൻഡിന് സമീപം നിന്ന തെക്കേ മങ്കുഴി സുറുമി മൻസിലിൽ ഷെഫീക്കിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി ചേരാവള്ളി പുത്തൻ തറയിൽ വീട്ടിൽ മച്ചാൻ ഷെഫീക്ക് എന്ന് വിളിക്കുന്ന ഷെഫീക്കിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 25 ന് രാത്രി 10.30 ന്
കായംകുളം∙ കെപി റോഡിൽ രണ്ടാകുറ്റി ജംക്‌ഷനിൽ ഓട്ടോസ്റ്റാൻഡിന് സമീപം നിന്ന തെക്കേ മങ്കുഴി സുറുമി മൻസിലിൽ ഷെഫീക്കിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി ചേരാവള്ളി പുത്തൻ തറയിൽ വീട്ടിൽ മച്ചാൻ ഷെഫീക്ക് എന്ന് വിളിക്കുന്ന ഷെഫീക്കിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 25 ന് രാത്രി 10.30 ന്
കായംകുളം∙ കെപി റോഡിൽ രണ്ടാകുറ്റി ജംക്‌ഷനിൽ ഓട്ടോസ്റ്റാൻഡിന് സമീപം നിന്ന തെക്കേ മങ്കുഴി സുറുമി മൻസിലിൽ ഷെഫീക്കിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി ചേരാവള്ളി പുത്തൻ തറയിൽ വീട്ടിൽ മച്ചാൻ ഷെഫീക്ക് എന്ന് വിളിക്കുന്ന ഷെഫീക്കിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 25 ന് രാത്രി 10.30 ന് കുപ്രസിദ്ധ ഗുണ്ടയായ മാളു എന്നു വിളിക്കുന്ന അൻസാബിനോടൊപ്പം നിൽക്കുമ്പോഴാണ് ഷെഫീക്കിന് വെട്ടേറ്റത്.
സംഭവത്തിന് ശേഷം ബെംഗളൂരുവിലും മറ്റും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി ജി. അജയ്നാഥിന്റെ മേൽനോട്ടത്തിൽ സിഐ സുധീർ, എസ്. ഐ. രതീഷ് ബാബു, പൊലീസ് ഉദ്യോഗസ്ഥരായ റെജി, വിഷ്ണു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.