പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് ടാറിങ്; രണ്ടാം ദിവസം പൊളിഞ്ഞു
ബെംഗളൂരു∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ബാംഗ്ലൂർ സർവകലാശാല ക്യാംപസിനു സമീപം യുദ്ധകാലാടിസ്ഥാനത്തിൽ ടാർ ചെയ്ത റോഡ് 2 ദിവസം കൊണ്ട് പൊളിഞ്ഞു തുടങ്ങി. മൈസൂരു റോഡിൽനിന്നും ബെംഗളൂരു സർവകലാശാലയിലേക്കുള്ള 3.6 കിലോമീറ്റർ റോഡിലാണ് വീണ്ടും കുഴികളായത്. തിങ്കളാഴ്ച നഗരത്തിലെത്തിയ
ബെംഗളൂരു∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ബാംഗ്ലൂർ സർവകലാശാല ക്യാംപസിനു സമീപം യുദ്ധകാലാടിസ്ഥാനത്തിൽ ടാർ ചെയ്ത റോഡ് 2 ദിവസം കൊണ്ട് പൊളിഞ്ഞു തുടങ്ങി. മൈസൂരു റോഡിൽനിന്നും ബെംഗളൂരു സർവകലാശാലയിലേക്കുള്ള 3.6 കിലോമീറ്റർ റോഡിലാണ് വീണ്ടും കുഴികളായത്. തിങ്കളാഴ്ച നഗരത്തിലെത്തിയ
ബെംഗളൂരു∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ബാംഗ്ലൂർ സർവകലാശാല ക്യാംപസിനു സമീപം യുദ്ധകാലാടിസ്ഥാനത്തിൽ ടാർ ചെയ്ത റോഡ് 2 ദിവസം കൊണ്ട് പൊളിഞ്ഞു തുടങ്ങി. മൈസൂരു റോഡിൽനിന്നും ബെംഗളൂരു സർവകലാശാലയിലേക്കുള്ള 3.6 കിലോമീറ്റർ റോഡിലാണ് വീണ്ടും കുഴികളായത്. തിങ്കളാഴ്ച നഗരത്തിലെത്തിയ
ബെംഗളൂരു∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ബാംഗ്ലൂർ സർവകലാശാല ക്യാംപസിനു സമീപം യുദ്ധകാലാടിസ്ഥാനത്തിൽ ടാർ ചെയ്ത റോഡ് 2 ദിവസം കൊണ്ട് പൊളിഞ്ഞു തുടങ്ങി.
മൈസൂരു റോഡിൽനിന്നും ബെംഗളൂരു സർവകലാശാലയിലേക്കുള്ള 3.6 കിലോമീറ്റർ റോഡിലാണ് വീണ്ടും കുഴികളായത്.
തിങ്കളാഴ്ച നഗരത്തിലെത്തിയ പ്രധാനമന്ത്രി, ബി.ആർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് സർവകലാശാലയിലേക്കു പോയത് ഈ റോഡിലൂടെയായിരുന്നു.
അന്നേദിവസം രാത്രിയുണ്ടായ കനത്ത മഴയിലാണ് റോഡിൽ കുഴികളുണ്ടായത്.
6 കോടി രൂപയാണ് റോഡിന്റെ ടാറിങ്ങിനായി ബിബിഎംപി ചെലവഴിച്ചത്. ഒരാഴ്ച കൊണ്ടായിരുന്നു നിർമാണം.
റോഡിനടിയിലൂടെ കടന്നു പോകുന്ന പൈപ്പ‌്‌ലൈനിന്റെ ചോർച്ചയാണ് റോഡിന്റെ തകർച്ചയ്‌ക്കു കാരണമെന്നാണ് ബിബിഎംപി അധികൃതർ നൽകുന്ന വിശദീകരണം.
ഏപ്രിലിലും പ്രധാനമന്ത്രിയുടെ സന്ദർശനം പ്രഖ്യാപിച്ചതിനെത്തുടർന്ന് ഈ റോഡ് ടാർ ചെയ്തിരുന്നു.
എന്നാൽ സന്ദർശനം പിന്നീടു റദ്ദാക്കി. അന്നും ദിവസങ്ങൾക്കുശേഷം റോഡ് സമാനമായി തകർന്നതായി നാട്ടുകാർ പരഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശന മാനദണ്ഡങ്ങൾ പാലിക്കുന്നതിനായാണ് തിരക്കുപിടിച്ചു റോഡ് ടാറു ചെയ്തതെന്ന് ബിബിഎംപി സ്പെഷൽ കമ്മിഷണർ പി.എൻ രവീന്ദ്ര പറഞ്ഞു.