ചെറുനാരങ്ങയ്ക്കു തീവില
ചെന്നൈ∙കടുത്ത ചൂടിൽ ആവശ്യക്കാർ കൂടുകയും വരവ് കുറയുകയും ചെയ്തതോടെ ചെറുനാരങ്ങയ്ക്കു തീവില. കോയമ്പേട് മൊത്ത മാർക്കറ്റിൽ കിലോയ്ക്ക് 100-120 രൂപയാണു വില. ചില്ലറ വിപണിയിലെത്തുമ്പോൾ ഇതു 200 രൂപവരെയാണ്. ആന്ധ്രപ്രദേശിൽ നിന്നാണു ചെന്നൈ വിപണിയിലേക്കു ചെറു നാരങ്ങ വരുന്നത്. ഇതു സാധാരണഗതിയിലാകാൻ
ചെന്നൈ∙കടുത്ത ചൂടിൽ ആവശ്യക്കാർ കൂടുകയും വരവ് കുറയുകയും ചെയ്തതോടെ ചെറുനാരങ്ങയ്ക്കു തീവില. കോയമ്പേട് മൊത്ത മാർക്കറ്റിൽ കിലോയ്ക്ക് 100-120 രൂപയാണു വില. ചില്ലറ വിപണിയിലെത്തുമ്പോൾ ഇതു 200 രൂപവരെയാണ്. ആന്ധ്രപ്രദേശിൽ നിന്നാണു ചെന്നൈ വിപണിയിലേക്കു ചെറു നാരങ്ങ വരുന്നത്. ഇതു സാധാരണഗതിയിലാകാൻ
ചെന്നൈ∙കടുത്ത ചൂടിൽ ആവശ്യക്കാർ കൂടുകയും വരവ് കുറയുകയും ചെയ്തതോടെ ചെറുനാരങ്ങയ്ക്കു തീവില. കോയമ്പേട് മൊത്ത മാർക്കറ്റിൽ കിലോയ്ക്ക് 100-120 രൂപയാണു വില. ചില്ലറ വിപണിയിലെത്തുമ്പോൾ ഇതു 200 രൂപവരെയാണ്. ആന്ധ്രപ്രദേശിൽ നിന്നാണു ചെന്നൈ വിപണിയിലേക്കു ചെറു നാരങ്ങ വരുന്നത്. ഇതു സാധാരണഗതിയിലാകാൻ
ചെന്നൈ∙കടുത്ത ചൂടിൽ ആവശ്യക്കാർ കൂടുകയും വരവ് കുറയുകയും ചെയ്തതോടെ ചെറുനാരങ്ങയ്ക്കു തീവില. കോയമ്പേട് മൊത്ത മാർക്കറ്റിൽ കിലോയ്ക്ക് 100-120 രൂപയാണു വില. ചില്ലറ വിപണിയിലെത്തുമ്പോൾ ഇതു 200 രൂപവരെയാണ്. ആന്ധ്രപ്രദേശിൽ നിന്നാണു ചെന്നൈ വിപണിയിലേക്കു ചെറു നാരങ്ങ വരുന്നത്. ഇതു സാധാരണഗതിയിലാകാൻ സമയമെടുക്കുമെന്നതിനാൽ വില ഉടൻ കുറയാൻ സാധ്യതയില്ല.
ചൂട് കാലത്ത് വിപണിയിൽ ചൂടപ്പം പോലെ വിറ്റുപോകുന്ന വസ്തുക്കളിലൊന്നാണു ചെറുനാരങ്ങ. റമസാൻ മാസത്തിൽ നോമ്പു തുറയിലും പ്രിയപ്പെട്ട വിഭവമാണു നാരങ്ങാവെള്ളം. ആന്ധ്രപ്രദേശിൽ നിന്നു നേരത്തെ എത്തിയിരുന്നതിന്റെ 40% ചെറു നാരങ്ങ മാത്രമാണു ഇപ്പോൾ കോയമ്പേട് മാർക്കറ്റിലെത്തുന്നത്. ഉൽപാദനം കുറഞ്ഞതും രാജ്യത്തെ മറ്റു മേഖലകളിൽ ആവശ്യക്കാർ കൂടിയതുമാണു കാരണമെന്നു വ്യാപാരികൾ പറയുന്നു.കഴിഞ്ഞയാഴ്ച വരെ കിലോയ്ക്കു 70-80 രൂപയായിരുന്ന വിലയാണു ഇപ്പോൾ മൊത്ത വിപണിയിൽ 40 വരെ വർധിച്ചത്. ചില്ലറ വിപണിയിൽ 80 രൂപവരെയാണു വർധന.