പുതിയ ഉപകരണവുമായി മദ്രാസ് ഐഐടി ‘സിന്ധുജ’ എത്തി; ഇനി തിരമാലകളിൽ നിന്നും വൈദ്യുതി
ചെന്നൈ ∙ കടൽ തിരമാലകളിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്രത്യേക ഉപകരണം വികസിപ്പിച്ച് മദ്രാസ് ഐഐടിയിലെ ഗവേഷകർ. 'സിന്ധുജ' എന്ന പേരിൽ വികസിപ്പിച്ച ഓഷ്യൻ വേവ് എനർജി കൺവേർട്ടർ തൂത്തുക്കുടിയിൽ നിന്ന് കടലിൽ 6 കിലോമീറ്റർ അകലെയായി 20 മീറ്റർ ആഴത്തിൽ സ്ഥാപിച്ചു. അടുത്ത മൂന്നു വർഷം കൊണ്ട് ഒരു മെഗാവാട്ട്
ചെന്നൈ ∙ കടൽ തിരമാലകളിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്രത്യേക ഉപകരണം വികസിപ്പിച്ച് മദ്രാസ് ഐഐടിയിലെ ഗവേഷകർ. 'സിന്ധുജ' എന്ന പേരിൽ വികസിപ്പിച്ച ഓഷ്യൻ വേവ് എനർജി കൺവേർട്ടർ തൂത്തുക്കുടിയിൽ നിന്ന് കടലിൽ 6 കിലോമീറ്റർ അകലെയായി 20 മീറ്റർ ആഴത്തിൽ സ്ഥാപിച്ചു. അടുത്ത മൂന്നു വർഷം കൊണ്ട് ഒരു മെഗാവാട്ട്
ചെന്നൈ ∙ കടൽ തിരമാലകളിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്രത്യേക ഉപകരണം വികസിപ്പിച്ച് മദ്രാസ് ഐഐടിയിലെ ഗവേഷകർ. 'സിന്ധുജ' എന്ന പേരിൽ വികസിപ്പിച്ച ഓഷ്യൻ വേവ് എനർജി കൺവേർട്ടർ തൂത്തുക്കുടിയിൽ നിന്ന് കടലിൽ 6 കിലോമീറ്റർ അകലെയായി 20 മീറ്റർ ആഴത്തിൽ സ്ഥാപിച്ചു. അടുത്ത മൂന്നു വർഷം കൊണ്ട് ഒരു മെഗാവാട്ട്
ചെന്നൈ ∙ കടൽ തിരമാലകളിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്രത്യേക ഉപകരണം വികസിപ്പിച്ച് മദ്രാസ് ഐഐടിയിലെ ഗവേഷകർ. 'സിന്ധുജ' എന്ന പേരിൽ വികസിപ്പിച്ച ഓഷ്യൻ വേവ് എനർജി കൺവേർട്ടർ തൂത്തുക്കുടിയിൽ നിന്ന് കടലിൽ 6 കിലോമീറ്റർ അകലെയായി 20 മീറ്റർ ആഴത്തിൽ സ്ഥാപിച്ചു. അടുത്ത മൂന്നു വർഷം കൊണ്ട് ഒരു മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.
2030 ആകുമ്പോഴേക്കും പുനരുപയോഗ ഊർജം വഴി 500 ജിഗാവാട്ട് വൈദ്യുതി ഉൽപാദനമെന്ന ലക്ഷ്യം ഇന്ത്യയ്ക്ക് നേടാനാകുമെന്ന് ഐഐടി അധികൃതർ പറഞ്ഞു. എണ്ണ, വാതകം, പ്രതിരോധം, കമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകൾക്കു ഉപകരണത്തിന്റെ നേട്ടങ്ങൾ ലഭിക്കും.ഒരു ദശാബ്ദത്തിലേറെയായി വേവ് എനർജി മേഖലയിൽ ഗവേഷണം നടത്തുന്ന ഐഐടിയിലെ ഓഷ്യൻ എൻജിനീയറിങ് വിഭാഗം പ്രഫ. അബ്ദുസ് സമദിന്റെ നേതൃത്വത്തിലാണ് ദൗത്യത്തിനു നേതൃത്വം നൽകിയത്.