അനൂകൂല്യങ്ങൾ നൽകി ആളെക്കൂട്ടാൻ ചെന്നൈ മെട്രോ
ചെന്നൈ ∙ മെട്രോ ട്രെയിനുകളിലേക്കു കൂടുതൽ യാത്രക്കാരെ എത്തിക്കുന്നതിനായി സൗജന്യയാത്ര അടക്കമുള്ള രീതികൾ പരീക്ഷിക്കാനൊരുങ്ങി സിഎംആർഎൽ. സ്കൂൾ – കോളജ് വിദ്യാർഥികൾ, ഓഫിസ് യാത്രക്കാർ, മറ്റു പ്രഫഷനലുകൾ തുടങ്ങിയവരിലെ തിരഞ്ഞെടുക്കുന്ന വിഭാഗക്കാർക്ക് ആദ്യം സൗജന്യ യാത്രയും പിന്നീടു നിരക്കിളവുമാണ് ആലോചന. ഘട്ടം
ചെന്നൈ ∙ മെട്രോ ട്രെയിനുകളിലേക്കു കൂടുതൽ യാത്രക്കാരെ എത്തിക്കുന്നതിനായി സൗജന്യയാത്ര അടക്കമുള്ള രീതികൾ പരീക്ഷിക്കാനൊരുങ്ങി സിഎംആർഎൽ. സ്കൂൾ – കോളജ് വിദ്യാർഥികൾ, ഓഫിസ് യാത്രക്കാർ, മറ്റു പ്രഫഷനലുകൾ തുടങ്ങിയവരിലെ തിരഞ്ഞെടുക്കുന്ന വിഭാഗക്കാർക്ക് ആദ്യം സൗജന്യ യാത്രയും പിന്നീടു നിരക്കിളവുമാണ് ആലോചന. ഘട്ടം
ചെന്നൈ ∙ മെട്രോ ട്രെയിനുകളിലേക്കു കൂടുതൽ യാത്രക്കാരെ എത്തിക്കുന്നതിനായി സൗജന്യയാത്ര അടക്കമുള്ള രീതികൾ പരീക്ഷിക്കാനൊരുങ്ങി സിഎംആർഎൽ. സ്കൂൾ – കോളജ് വിദ്യാർഥികൾ, ഓഫിസ് യാത്രക്കാർ, മറ്റു പ്രഫഷനലുകൾ തുടങ്ങിയവരിലെ തിരഞ്ഞെടുക്കുന്ന വിഭാഗക്കാർക്ക് ആദ്യം സൗജന്യ യാത്രയും പിന്നീടു നിരക്കിളവുമാണ് ആലോചന. ഘട്ടം
ചെന്നൈ ∙ മെട്രോ ട്രെയിനുകളിലേക്കു കൂടുതൽ യാത്രക്കാരെ എത്തിക്കുന്നതിനായി സൗജന്യയാത്ര അടക്കമുള്ള രീതികൾ പരീക്ഷിക്കാനൊരുങ്ങി സിഎംആർഎൽ. സ്കൂൾ – കോളജ് വിദ്യാർഥികൾ, ഓഫിസ് യാത്രക്കാർ, മറ്റു പ്രഫഷനലുകൾ തുടങ്ങിയവരിലെ തിരഞ്ഞെടുക്കുന്ന വിഭാഗക്കാർക്ക് ആദ്യം സൗജന്യ യാത്രയും പിന്നീടു നിരക്കിളവുമാണ് ആലോചന. ഘട്ടം ഘട്ടമായി ഇവരെ സ്ഥിരം യാത്രക്കാർ ആക്കി മാറ്റുകയാണ് ലക്ഷ്യം. വിശദ പഠനം നടത്തിയ ശേഷമാകും ഏതു വിഭാഗക്കാരെ ഇതിനായി തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കുക.
ശരാശരി 2.5 ലക്ഷം പേരാണ് ദിവസേന മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. ഇത് 7 ലക്ഷമാക്കി ഉയർത്തുകയാണ് ലക്ഷ്യം. യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനായി ട്രാവൽ കാർഡ്, ക്യുആർ കോഡ്, വാട്സാപ് ടിക്കറ്റ് അടക്കം വിവിധ ടിക്കറ്റിങ് സംവിധാനങ്ങൾ സിഎംആർഎൽ ഏർപ്പെടുത്തിയിട്ടുണ്ട്.