ഹോട്ടലുടമകളുടെ സംഘടന ഭക്ഷണ വിതരണ രംഗത്തേയ്ക്ക്; ആപ്പിന് പേര് നിർദേശിക്കാം
കൊച്ചി ∙ കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാന്ദ്യത്തിലായ ഹോട്ടൽ വ്യാപാര മേഖലയെ കൈപിടിച്ച് ഉയർത്തുക ലക്ഷ്യമിട്ട് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോം ആരംഭിക്കുന്നു. വ്യാപാര മാന്ദ്യവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഹോട്ടലുടമകൾക്ക് കൂടിയ തുക കമ്മീഷൻ നൽകി വ്യാപാരം മുന്നോട്ടു
കൊച്ചി ∙ കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാന്ദ്യത്തിലായ ഹോട്ടൽ വ്യാപാര മേഖലയെ കൈപിടിച്ച് ഉയർത്തുക ലക്ഷ്യമിട്ട് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോം ആരംഭിക്കുന്നു. വ്യാപാര മാന്ദ്യവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഹോട്ടലുടമകൾക്ക് കൂടിയ തുക കമ്മീഷൻ നൽകി വ്യാപാരം മുന്നോട്ടു
കൊച്ചി ∙ കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാന്ദ്യത്തിലായ ഹോട്ടൽ വ്യാപാര മേഖലയെ കൈപിടിച്ച് ഉയർത്തുക ലക്ഷ്യമിട്ട് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോം ആരംഭിക്കുന്നു. വ്യാപാര മാന്ദ്യവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഹോട്ടലുടമകൾക്ക് കൂടിയ തുക കമ്മീഷൻ നൽകി വ്യാപാരം മുന്നോട്ടു
കൊച്ചി ∙ കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാന്ദ്യത്തിലായ ഹോട്ടൽ വ്യാപാര മേഖലയെ കൈപിടിച്ച് ഉയർത്താൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോം ആരംഭിക്കുന്നു. വ്യാപാര മാന്ദ്യവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഹോട്ടലുടമകൾക്ക് കൂടിയ തുക കമ്മീഷൻ നൽകി വ്യാപാരം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് ലാഭം ലക്ഷ്യമില്ലാതെ സ്വന്തമായി ഓൺലൈൻ ആപ്പ് സംവിധാനം ആരംഭിക്കാനുള്ള തീരുമാനം. ആദ്യഘട്ടത്തിൽ പാഴ്സൽ ബുക്കിങ്ങും വിതരണവുമായിരിക്കും. തുടർന്ന് ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നതിനും റസ്റ്ററന്റുകളിലെ ടേബിൾ മുൻകൂട്ടി റിസർവ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
കാർഷിക വകുപ്പിന്റെ വിഷരഹിത പച്ചക്കറി പദ്ധതിയായ ജീവനിയുമായി സഹകരിച്ച് പച്ചക്കറികൾ നേരിട്ട് ഹോട്ടലുകളിൽ എത്തിക്കുന്നതിനും ആലോചിക്കുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ് ഫോമിനെകുറിച്ച് തയ്യാറാക്കിയ ഡോക്യൂമെന്ററിയുടെ പ്രകാശനം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഓൺലൈനായി നിർവഹിച്ചു. ഓൺലൈൻ ആപ്പിന് അനുയോജ്യമായ പേര് നിർദേശിക്കുന്നതിന് പൊതുജനങ്ങൾക്ക് അവസരമുണ്ട്. മികച്ച പേര് നിർദേശിക്കുന്ന ഒരാൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനവും കോവളത്ത് രണ്ടുദിവസത്തെ സൗജന്യ താമസവും നൽകുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ മൊയ്തീൻകുട്ടി ഹാജി, ജയപാൽ, ജി. കെ. പ്രകാശ്, അസീസ് മൂസ , മുഹമ്മദ് മുസ്തഫ അറിയിച്ചു.