‘ആധാറും പാൻ കാർഡും 2 ഫോട്ടോയും നൽകൂ, 20 ലക്ഷം വരെ വായ്പ തരാം’– സന്ദേശങ്ങളിൽ വീഴല്ലേ, പണി പാളും
ആലുവ∙ ‘ആധാർ കാർഡും പാൻ കാർഡും 2 ഫോട്ടോയും നൽകൂ, നിങ്ങൾക്ക് 20 ലക്ഷം രൂപ വരെ ഓൺലൈനായി വായ്പ തരാം’– മൊബൈൽ ഫോണിൽ ഇങ്ങനെ സന്ദേശം വന്നാൽ മറുപടി നൽകുന്നതു സൂക്ഷിച്ചു വേണമെന്നു റൂറൽ ജില്ലാ പൊലീസ്. അല്ലെങ്കിൽ അക്കൗണ്ടിലുള്ള പണം മുഴുവൻ ഒറ്റയടിക്കു നഷ്ടപ്പെട്ടേക്കാം. ഒരിക്കൽ പോലും നേരിൽ കാണാനാവാത്ത
ആലുവ∙ ‘ആധാർ കാർഡും പാൻ കാർഡും 2 ഫോട്ടോയും നൽകൂ, നിങ്ങൾക്ക് 20 ലക്ഷം രൂപ വരെ ഓൺലൈനായി വായ്പ തരാം’– മൊബൈൽ ഫോണിൽ ഇങ്ങനെ സന്ദേശം വന്നാൽ മറുപടി നൽകുന്നതു സൂക്ഷിച്ചു വേണമെന്നു റൂറൽ ജില്ലാ പൊലീസ്. അല്ലെങ്കിൽ അക്കൗണ്ടിലുള്ള പണം മുഴുവൻ ഒറ്റയടിക്കു നഷ്ടപ്പെട്ടേക്കാം. ഒരിക്കൽ പോലും നേരിൽ കാണാനാവാത്ത
ആലുവ∙ ‘ആധാർ കാർഡും പാൻ കാർഡും 2 ഫോട്ടോയും നൽകൂ, നിങ്ങൾക്ക് 20 ലക്ഷം രൂപ വരെ ഓൺലൈനായി വായ്പ തരാം’– മൊബൈൽ ഫോണിൽ ഇങ്ങനെ സന്ദേശം വന്നാൽ മറുപടി നൽകുന്നതു സൂക്ഷിച്ചു വേണമെന്നു റൂറൽ ജില്ലാ പൊലീസ്. അല്ലെങ്കിൽ അക്കൗണ്ടിലുള്ള പണം മുഴുവൻ ഒറ്റയടിക്കു നഷ്ടപ്പെട്ടേക്കാം. ഒരിക്കൽ പോലും നേരിൽ കാണാനാവാത്ത
ആലുവ∙ ‘ആധാർ കാർഡും പാൻ കാർഡും 2 ഫോട്ടോയും നൽകൂ, നിങ്ങൾക്ക് 20 ലക്ഷം രൂപ വരെ ഓൺലൈനായി വായ്പ തരാം’– മൊബൈൽ ഫോണിൽ ഇങ്ങനെ സന്ദേശം വന്നാൽ മറുപടി നൽകുന്നതു സൂക്ഷിച്ചു വേണമെന്നു റൂറൽ ജില്ലാ പൊലീസ്. അല്ലെങ്കിൽ അക്കൗണ്ടിലുള്ള പണം മുഴുവൻ ഒറ്റയടിക്കു നഷ്ടപ്പെട്ടേക്കാം.
ഒരിക്കൽ പോലും നേരിൽ കാണാനാവാത്ത സംഘങ്ങളാണ് ഈ മോഹന വാഗ്ദാനവുമായി എത്തുന്നത്. ഇവരുമായി വാട്സാപ്പിലൂടെയോ ഇമെയിൽ വഴിയോ ബന്ധപ്പെട്ടാൽ വായ്പയ്ക്ക് അർഹനാണോ എന്നറിയാൻ ആദ്യം ഫോട്ടോയും തിരിച്ചറിയൽ കാർഡും ആവശ്യപ്പെടും.
അതയച്ചു കഴിഞ്ഞാൽ താമസിയാതെ വായ്പാപേക്ഷ അംഗീകരിച്ചുവെന്നും ‘പ്രോസസിങ് ചാർജ്’ അടയ്ക്കണമെന്നും സന്ദേശം ലഭിക്കും. പിന്നീടു പല ഘട്ടങ്ങളിലായി അപേക്ഷകരിൽ നിന്നു വലിയ തുക കൈക്കലാക്കും. അടയ്ക്കുന്ന തുകയെല്ലാം വായ്പയ്ക്കൊപ്പം തിരിച്ചു ലഭിക്കുമെന്ന് ഉറപ്പു നൽകിയാണു തട്ടിപ്പു നടത്തുന്നത്. റൂറൽ ജില്ലയിൽ ഇത്തരത്തിൽ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ടെന്ന് എസ്പി കെ. കാർത്തിക് പറഞ്ഞു.