പക്ഷികൾക്ക് ദാഹനീർ നൽകുന്നതിനുള്ള പാത്രം, ചാരവും സിഗരറ്റും...
പക്ഷികൾക്ക് ദാഹനീർ നൽകുന്നതിനു കളമശേരി നഗരസഭയ്ക്കു ലഭിച്ച ചട്ടികൾ പക്ഷികൾക്കല്ല ഉപയോഗപ്പെട്ടത്, നഗരസഭയിലെത്തുന്ന പുകവലിക്കാർക്കാണ്. പൊതുസ്ഥലത്ത് പുകവലിക്കരുതെന്നു നിയമമുണ്ടെങ്കിലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും അതു പാലിക്കുന്നില്ല. സ്ഥിരം സമിതി അധ്യക്ഷന്റെ മുറിയുടെ ജനലഴികളിൽ
പക്ഷികൾക്ക് ദാഹനീർ നൽകുന്നതിനു കളമശേരി നഗരസഭയ്ക്കു ലഭിച്ച ചട്ടികൾ പക്ഷികൾക്കല്ല ഉപയോഗപ്പെട്ടത്, നഗരസഭയിലെത്തുന്ന പുകവലിക്കാർക്കാണ്. പൊതുസ്ഥലത്ത് പുകവലിക്കരുതെന്നു നിയമമുണ്ടെങ്കിലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും അതു പാലിക്കുന്നില്ല. സ്ഥിരം സമിതി അധ്യക്ഷന്റെ മുറിയുടെ ജനലഴികളിൽ
പക്ഷികൾക്ക് ദാഹനീർ നൽകുന്നതിനു കളമശേരി നഗരസഭയ്ക്കു ലഭിച്ച ചട്ടികൾ പക്ഷികൾക്കല്ല ഉപയോഗപ്പെട്ടത്, നഗരസഭയിലെത്തുന്ന പുകവലിക്കാർക്കാണ്. പൊതുസ്ഥലത്ത് പുകവലിക്കരുതെന്നു നിയമമുണ്ടെങ്കിലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും അതു പാലിക്കുന്നില്ല. സ്ഥിരം സമിതി അധ്യക്ഷന്റെ മുറിയുടെ ജനലഴികളിൽ
പക്ഷികൾക്ക് ദാഹനീർ നൽകുന്നതിനു കളമശേരി നഗരസഭയ്ക്കു ലഭിച്ച ചട്ടികൾ പക്ഷികൾക്കല്ല ഉപയോഗപ്പെട്ടത്, നഗരസഭയിലെത്തുന്ന പുകവലിക്കാർക്കാണ്. പൊതുസ്ഥലത്ത് പുകവലിക്കരുതെന്നു നിയമമുണ്ടെങ്കിലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും അതു പാലിക്കുന്നില്ല. സ്ഥിരം സമിതി അധ്യക്ഷന്റെ മുറിയുടെ ജനലഴികളിൽ വച്ചിട്ടുള്ള ചട്ടിയിലാണ് ചാരം തള്ളുന്നത്.
നഗരസഭയുടെ മേൽക്കൂരയിൽ അനേകം പ്രാവുകൾ കൂടുകൂട്ടി താമസിക്കുന്നുണ്ട്. രണ്ടര വർഷം മുൻപ് കൊണ്ടുവന്നു വച്ച ചട്ടികൾ വെള്ളം കണ്ട കാലം മറന്നു. പകരം പുകച്ചുരുളുകൾ ഉയരുന്നതിനാൽ പ്രാവുകൾ ഇവിടേക്ക് എത്തിനോക്കാറുമില്ല. നഗരസഭയുടെ മനസ്സു മാറുമെന്നും തെറ്റുതിരുത്തി പക്ഷികൾക്കു ദാഹജലം നൽകുമെന്നും പ്രതീക്ഷിക്കാം.