വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി സർവീസ് ഷോറൂമിൽ നിന്നു 2 ബൈക്ക് കവർന്നു
ആലുവ∙ സെക്യൂരിറ്റി ജീവനക്കാരനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി ദേശീയപാതയിൽ മുട്ടത്തെ ഇരുചക്രവാഹന സർവീസ് ഷോറൂമിൽ നിന്നു 2 ബൈക്ക് കവർച്ച നടത്തി.മൂന്നര ലക്ഷം രൂപ വീതം വില വരുന്ന ബൈക്കുകളാണു കൊണ്ടുപോയത്. ഷോറൂമിൽ സർവീസിന് ഏൽപിച്ചവയാണ് ഇവ. പുലർച്ചെ 4നാണ് സംഭവം. ബംഗാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനാണു
ആലുവ∙ സെക്യൂരിറ്റി ജീവനക്കാരനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി ദേശീയപാതയിൽ മുട്ടത്തെ ഇരുചക്രവാഹന സർവീസ് ഷോറൂമിൽ നിന്നു 2 ബൈക്ക് കവർച്ച നടത്തി.മൂന്നര ലക്ഷം രൂപ വീതം വില വരുന്ന ബൈക്കുകളാണു കൊണ്ടുപോയത്. ഷോറൂമിൽ സർവീസിന് ഏൽപിച്ചവയാണ് ഇവ. പുലർച്ചെ 4നാണ് സംഭവം. ബംഗാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനാണു
ആലുവ∙ സെക്യൂരിറ്റി ജീവനക്കാരനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി ദേശീയപാതയിൽ മുട്ടത്തെ ഇരുചക്രവാഹന സർവീസ് ഷോറൂമിൽ നിന്നു 2 ബൈക്ക് കവർച്ച നടത്തി.മൂന്നര ലക്ഷം രൂപ വീതം വില വരുന്ന ബൈക്കുകളാണു കൊണ്ടുപോയത്. ഷോറൂമിൽ സർവീസിന് ഏൽപിച്ചവയാണ് ഇവ. പുലർച്ചെ 4നാണ് സംഭവം. ബംഗാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനാണു
ആലുവ∙ സെക്യൂരിറ്റി ജീവനക്കാരനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി ദേശീയപാതയിൽ മുട്ടത്തെ ഇരുചക്രവാഹന സർവീസ് ഷോറൂമിൽ നിന്നു 2 ബൈക്ക് കവർച്ച നടത്തി. മൂന്നര ലക്ഷം രൂപ വീതം വില വരുന്ന ബൈക്കുകളാണു കൊണ്ടുപോയത്. ഷോറൂമിൽ സർവീസിന് ഏൽപിച്ചവയാണ് ഇവ. പുലർച്ചെ 4നാണ് സംഭവം. ബംഗാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനാണു ഭീഷണിക്ക് ഇരയായത്. ഇയാളെ മുറിയിൽ പൂട്ടിയിട്ടു മർദിക്കുകയും ബൈക്കിൽ കയറ്റി കൊണ്ടുപോയി എടിഎമ്മിൽ നിന്ന് 1000 രൂപയും അപഹരിക്കുകയും ചെയ്തതായും പറയുന്നു.
മാസ്ക് ധരിച്ചെത്തിയ പ്രതികൾ മലയാളികൾ ആണെന്നാണു സൂചന. സിസിടിവി ദൃശ്യങ്ങളും വിരലടയാളവും പൊലീസിനു ലഭിച്ചു. ഷോറൂം കുത്തിത്തുറന്നാണു പ്രതികൾ അകത്തു കടന്നത്. ആദ്യം 2 ബൈക്കുകൾ എടുത്ത് ഓടിച്ചു പോയ ഇവർ കുറച്ചു കഴിഞ്ഞു തിരിച്ചെത്തി അവ ഷോറൂമിൽ വച്ച ശേഷം വേറെ 2 ബൈക്കുകളുമായി പോയെന്നാണു സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി. പൊലീസ് അന്വേഷണം ആരംഭിച്ചു.