കാലവർഷം കനത്തു; വൈപ്പിൻ തീരത്ത് കടൽക്ഷോഭം
വൈപ്പിൻ∙ കാലവർഷം കനത്തതോടെ വൈപ്പിൻ തീരത്ത് കടൽക്ഷോഭത്തിനും തുടക്കമായി. എടവനക്കാട് അണിയിൽ മുതൽ ചാത്തങ്ങാട് വരെയുള്ള പ്രദേശത്താണ് തിരമാലകൾ തീരദേശ റോഡിലേക്ക് എത്തുന്നത്. കടൽ ഭിത്തി തകർന്നു കിടക്കുന്നതും പൂർണമായും മണലിനടിയിൽ ആയതുമായ പ്രദേശങ്ങളാണിവ. എടവനക്കാട് പഴങ്ങാട് കൂട്ടുങ്കൽ ചിറ ഭാഗത്താണ് സ്ഥിതി
വൈപ്പിൻ∙ കാലവർഷം കനത്തതോടെ വൈപ്പിൻ തീരത്ത് കടൽക്ഷോഭത്തിനും തുടക്കമായി. എടവനക്കാട് അണിയിൽ മുതൽ ചാത്തങ്ങാട് വരെയുള്ള പ്രദേശത്താണ് തിരമാലകൾ തീരദേശ റോഡിലേക്ക് എത്തുന്നത്. കടൽ ഭിത്തി തകർന്നു കിടക്കുന്നതും പൂർണമായും മണലിനടിയിൽ ആയതുമായ പ്രദേശങ്ങളാണിവ. എടവനക്കാട് പഴങ്ങാട് കൂട്ടുങ്കൽ ചിറ ഭാഗത്താണ് സ്ഥിതി
വൈപ്പിൻ∙ കാലവർഷം കനത്തതോടെ വൈപ്പിൻ തീരത്ത് കടൽക്ഷോഭത്തിനും തുടക്കമായി. എടവനക്കാട് അണിയിൽ മുതൽ ചാത്തങ്ങാട് വരെയുള്ള പ്രദേശത്താണ് തിരമാലകൾ തീരദേശ റോഡിലേക്ക് എത്തുന്നത്. കടൽ ഭിത്തി തകർന്നു കിടക്കുന്നതും പൂർണമായും മണലിനടിയിൽ ആയതുമായ പ്രദേശങ്ങളാണിവ. എടവനക്കാട് പഴങ്ങാട് കൂട്ടുങ്കൽ ചിറ ഭാഗത്താണ് സ്ഥിതി
വൈപ്പിൻ∙ കാലവർഷം കനത്തതോടെ വൈപ്പിൻ തീരത്ത് കടൽക്ഷോഭത്തിനും തുടക്കമായി. എടവനക്കാട് അണിയിൽ മുതൽ ചാത്തങ്ങാട് വരെയുള്ള പ്രദേശത്താണ് തിരമാലകൾ തീരദേശ റോഡിലേക്ക് എത്തുന്നത്. കടൽ ഭിത്തി തകർന്നു കിടക്കുന്നതും പൂർണമായും മണലിനടിയിൽ ആയതുമായ പ്രദേശങ്ങളാണിവ. എടവനക്കാട് പഴങ്ങാട് കൂട്ടുങ്കൽ ചിറ ഭാഗത്താണ് സ്ഥിതി രൂക്ഷം.
ഇവിടെ കുറെ ഭാഗത്ത് മണൽ വാട സ്ഥാപിച്ചതല്ലാതെ മറ്റൊരു മുൻകരുതൽ നടപടികളും റവന്യു അധികൃതർ സ്വീകരിച്ചിട്ടില്ലെന്നു തീരദേശവാസികൾ പറയുന്നു. ആഴ്ചകൾക്കു മുൻപ് സ്ഥാപിച്ച മണൽവാടയുടെ പല ഭാഗങ്ങളും ഇതിനകം കടൽ കയറ്റത്തിൽ ഒലിച്ചു പോയിട്ടുണ്ട്. വരുംദിനങ്ങളിൽ കടൽ ശക്തമായാൽ ജനവാസ മേഖലകളിലേക്കും വെള്ളമെത്തുന്ന അവസ്ഥയാണ് .