കൊച്ചി ∙ പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കാൻ ജനറൽ ആശുപത്രിയിൽ വൻ തിരക്ക്. നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടിയതാണു തിരക്കു കൂടാനുള്ള കാരണമെന്നു കരുതുന്നു. പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ വാക്സ‌‌ീനൊപ്പം നൽകേണ്ട ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്പ് എടുക്കാൻ മറ്റ് ആശുപത്രികളിൽ

കൊച്ചി ∙ പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കാൻ ജനറൽ ആശുപത്രിയിൽ വൻ തിരക്ക്. നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടിയതാണു തിരക്കു കൂടാനുള്ള കാരണമെന്നു കരുതുന്നു. പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ വാക്സ‌‌ീനൊപ്പം നൽകേണ്ട ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്പ് എടുക്കാൻ മറ്റ് ആശുപത്രികളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കാൻ ജനറൽ ആശുപത്രിയിൽ വൻ തിരക്ക്. നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടിയതാണു തിരക്കു കൂടാനുള്ള കാരണമെന്നു കരുതുന്നു. പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ വാക്സ‌‌ീനൊപ്പം നൽകേണ്ട ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്പ് എടുക്കാൻ മറ്റ് ആശുപത്രികളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കാൻ ജനറൽ ആശുപത്രിയിൽ വൻ തിരക്ക്. നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടിയതാണു തിരക്കു കൂടാനുള്ള കാരണമെന്നു കരുതുന്നു. പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ വാക്സ‌‌ീനൊപ്പം നൽകേണ്ട ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്പ് എടുക്കാൻ മറ്റ് ആശുപത്രികളിൽ നിന്നു റഫർ ചെയ്യുന്നവർ കൂടിയുള്ളതുകൊണ്ടാണു തിരക്ക് കൂടുന്നതെന്നു ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത പറഞ്ഞു.

നായ്ക്കളുടെ കടിയേറ്റു ശരീരത്തിൽ മുറിവ് ഉണ്ടാകുന്നവർക്കു കുത്തിവയ്ക്കുന്ന ആന്റിബോഡിയാണ് റാബീസ് ഇമ്യൂണോഗ്ലോബുലിൻ. ജില്ലയിൽ എറണാകുളം ജനറൽ ആശുപത്രിക്കു പുറമേ മെഡിക്കൽ കോളജ് ആശുപത്രിയിലും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ് ഇമ്യൂണോഗ്ലോബുലിൻ നൽകുന്നത്. പ്രതിദിനം ശരാശരി 60 പേർ കുത്തിവയ്പ് എടുക്കാനായി ജനറൽ ആശുപത്രിയിലെത്തുന്നുണ്ട്. ജൂലൈയിൽ ജില്ലയിൽ 1724 പേർക്കാണു നായ്ക്കളുടെ കടിയേറ്റത്. ഇതു ശരാശരിയെക്കാൾ കൂടുതലാണ്. സാധാരണഗതിയിൽ പ്രതിമാസം ശരാശരി 1375 പേർക്കാണു നായ്ക്കളുടെ കടിയേറ്റു ചികിത്സ തേടാറുള്ളത്. ജില്ലയിൽ ഇന്നലെ നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് 84 പേരാണ്.

ADVERTISEMENT